ലൈംഗിക പീഡന പരാതിയിൽ നടൻ ഗോവിന്ദൻകുട്ടിക്കെതിരെ കേസെടുത്തു

Last Updated:

എറണാകുളത്തെ വാടകവീട്ടിലും സുഹൃത്തിന്റെ ഇടപ്പള്ളിയിലെ വില്ലയിലും കാറിലുംവച്ച്‌ പലതവണ പീഡിപ്പിച്ചതായാണ്‌ നടിയും മോഡലുമായ എറണാകുളം സ്വദേശിയുടെ പരാതി

കൊച്ചി: വിവാഹവാഗ്‌ദാനം നൽകി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ നടനും അവതാരകനും എബിസി മലയാളം യുട്യൂബ്‌ വാർത്താചാനൽ എം ഡിയുമായ അടൂർ കടമ്പനാട്‌ നെല്ലിമുകൾ പ്ലാന്തോട്ടത്തിൽ ഗോവിന്ദൻകുട്ടിക്കെതിരെ (42) കേസെടുത്തു. ബലാത്സംഗം, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ കുറ്റങ്ങൾക്കാണ്‌ കേസെടുത്തത്‌.
എറണാകുളത്തെ വാടകവീട്ടിലും സുഹൃത്തിന്റെ ഇടപ്പള്ളിയിലെ വില്ലയിലും കാറിലുംവച്ച്‌ പലതവണ പീഡിപ്പിച്ചതായാണ്‌ നടിയും മോഡലുമായ എറണാകുളം സ്വദേശി നോർത്ത്‌ പൊലീസിന്‌ നവംബർ 24ന്‌ പരാതി നൽകിയത്‌. യുട്യൂബ്‌ ചാനലിൽ ടോക്‌ഷോ നടത്താൻ പോയപ്പോഴാണ്‌ യുവതി ഗോവിന്ദൻകുട്ടിയെ പരിചയപ്പെട്ടത്‌. തുടർന്ന്‌ വിവാഹവാഗ്‌ദാനം നൽകിയ നടൻ, യുവതിയെ എറണാകുളത്തെ വാടകവീട്ടിൽവച്ച്‌ മെയ്‌ മാസത്തിൽ രണ്ടുതവണ പീഡിപ്പിച്ചതായാണ്‌ പരാതി. സുഹൃത്തിന്റെ ഇടപ്പള്ളിയിലെ വില്ലയിൽവച്ചും രണ്ടുതവണ പീഡിപ്പിച്ചു.
advertisement
വിവാഹവാഗ്‌ദാനത്തെക്കുറിച്ച്‌ ചോദിച്ചപ്പോൾ നടൻ മർദിച്ചതായും പരാതിയിലുണ്ട്‌. കാറിനുള്ളിൽവച്ച്‌ തമ്മനംമുതൽ കലൂർ എത്തുംവരെ മർദിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യുവതിയുടെ അമ്മ ഇൻഫോപാർക്ക്‌ പൊലീസിനും പരാതി നൽകിയിട്ടുണ്ട്‌.
കേസുകൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വാട്‌സാപ്പിലൂടെ നടൻ ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു. ഡിജിപി, മുഖ്യമന്ത്രി, സിറ്റി പൊലീസ്‌ കമ്മീഷണർ സി എച്ച്‌ നാഗരാജു എന്നിവർക്ക്‌ പരാതി നൽകിയിട്ടുണ്ട്‌. ജില്ലാ സെഷൻസ്‌ കോടതിയിൽനിന്ന്‌ നടന്‌ ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യുവതി ഹൈക്കോടതിയെ സമീപിച്ചു. നടിയുടെ ഹർജിയിൽ ഹൈക്കോടതി ഗോവിന്ദൻകുട്ടിക്ക്‌ നോട്ടീസ്‌ അയച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ലൈംഗിക പീഡന പരാതിയിൽ നടൻ ഗോവിന്ദൻകുട്ടിക്കെതിരെ കേസെടുത്തു
Next Article
advertisement
'വാളയാറിലെ ആൾക്കൂട്ട മർദ്ദനത്തിലെ പ്രതികൾക്കതിരെ കർശന നടപടിയെടുക്കും:' മുഖ്യമന്ത്രി
'വാളയാറിലെ ആൾക്കൂട്ട മർദ്ദനത്തിലെ പ്രതികൾക്കതിരെ കർശന നടപടിയെടുക്കും:' മുഖ്യമന്ത്രി
  • വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട റാം നാരായണിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും.

  • പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി, അന്വേഷണം പുരോഗമിക്കുകയാണ്.

  • ഇത്തരം ക്രൂര സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

View All
advertisement