ഉടമസ്ഥനറിയാതെ പറമ്പില്‍ നിന്നും 60 തെങ്ങുകൾ മുറിച്ച് കടത്തിയ കേസിൽ രണ്ടാം പ്രതി പിടിയില്‍

Last Updated:

രണ്ടു ദിവസംകൊണ്ട് മുറിച്ചുമാറ്റിയ 60 തെങ്ങുകൾ തമിഴ്നാട്ടിലേക്കാണ് കടത്തിയത്

തിരുവനന്തപുരം: ഉടമസ്ഥൻ അറിയാതെ പട്ടപ്പകല്‍ രണ്ടേക്കർ പുരയിടത്തിൽ നിന്ന് 60 തെങ്ങുകൾ മുറിച്ചുകടത്തിയ കേസിൽ രണ്ടാം പ്രതി പിടിയില്‍. തോന്നയ്ക്കൽ ഇലങ്കത്തുകാവ് മുഹ്സിന മൻസിലിൽ ഫസിലി ( 55 ) നെയാണ് മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾ ഒളിവിലായിരുന്നു, നേരത്തെ പിടികൂടിയ ഒന്നാം പ്രതി തോന്നയ്ക്കൽ പാട്ടത്തിൻകര തുടിയാവൂർ സുബഹാന മൻസിലിൽ സുധീറിനെയും ( 42 ), ഫസിലിനെയും കോടതി റിമാൻഡ് ചെയ്തു.
സംഭവത്തിലെ മറ്റൊരു പ്രതി സുധീറിന്‍റെ സഹോദരൻ നൗഷാദ് ( 40 ) സ്റ്റേഷനിൽ എത്തിയെങ്കിലും അറസ്റ്റ് ഉണ്ടാകുമെന്ന് കണ്ടതോടെ മുങ്ങി. ഇയാളെ പിടികൂടാനുള്ള അന്വേഷണത്തിലാണ് പൊലീസ്. മംഗലപുരം തലക്കോണം ഷമീനാ മൻസിലിൽ ഷമീനയുടെ പുരയിടത്തിൽ നിന്നാണ് തെങ്ങിൻ തടികൾ മുറിച്ചു തമിഴ്നാട്ടിലേക്ക് കടത്തിയത്.
രണ്ടു ദിവസംകൊണ്ടാണ് 60 തെങ്ങുകള്‍ മുറിച്ചുമാറ്റിയത്. തടിക്കച്ചവടക്കാരനായ ഫസിൽ വഴിയാണ് തടികൾ വിറ്റത്. ചൊവ്വാഴ്ച സമീപ വാസികൾ അറിയിച്ചപ്പോഴാണ് ഷമീന വിവരം അറിയുന്നത്. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.ആറു ലക്ഷം രൂപയുടെ നഷ്ടം ഉണ്ടെന്നാണ് കണക്കാക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഉടമസ്ഥനറിയാതെ പറമ്പില്‍ നിന്നും 60 തെങ്ങുകൾ മുറിച്ച് കടത്തിയ കേസിൽ രണ്ടാം പ്രതി പിടിയില്‍
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement