തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ സാക്ഷി പറയാനെത്തിയ ആളെ പ്രതി കുത്തി വീഴ്ത്തി

Last Updated:

സാക്ഷി പറയാനെത്തിയ സന്ദീപിനെ പിന്നിൽ നിന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നു

news18
news18
തിരുവനന്തപുരം: സാക്ഷി പറയാനെത്തിയ ആളെ കോടതി വളപ്പിൽ വച്ച് പ്രതി കുത്തി. പേരൂർക്കട സ്വദേശിയെ വീട് ആക്രമിച്ച കേസിലെ പ്രതി വിമലാണ് കേസിലെ നാലാം സാക്ഷി സന്ദീപിനെ വഞ്ചിയൂർ കോടതി വളപ്പിൽവച്ച് കുത്തിയത്. 2014ൽ പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് വിമലും ജോസും.
Also Read- സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ ഡൽഹി വനിതാ-ശിശുക്ഷേമ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ തുടർച്ചയായി ബലാത്സംഗം ചെയ്തു
ഇരുവരും ജാമ്യത്തിലായിരുന്നു. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (പതിനൊന്ന്) കേസ് പരിഗണിക്കുമ്പോൾ സാക്ഷി പറയാനെത്തിയ സന്ദീപിനെ കത്തി ഉപയോഗിച്ച് ശരീരത്തിന്റെ പുറകുവശത്ത് കുത്തുകയായിരുന്നു.
Also Read- പത്തനംതിട്ടയിൽ പള്ളിയിലും സ്കൂളിലും മോഷണം; കാണിക്കവഞ്ചിയിലെ പണത്തിനു പുറമെ 2 കുപ്പി വൈനും അടിച്ചുമാറ്റി കള്ളന്മാർ
പൊലീസ് വിമലിനെ അറസ്റ്റു ചെയ്തു. സന്ദീപിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എറണാകുളത്തു നിന്നാണ് മഹസർ സാക്ഷിയായ സന്ദീപ് സാക്ഷിപറയാനെത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ സാക്ഷി പറയാനെത്തിയ ആളെ പ്രതി കുത്തി വീഴ്ത്തി
Next Article
advertisement
മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്ന കേസിൽ പ്രതി ഹമീദിന് തൂക്കുകയർ
മകനെയും മരുമകളെയും രണ്ട് കൊച്ചുമക്കളെയും വീട്ടിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്ന കേസിൽ പ്രതി ഹമീദിന് തൂക്കുകയർ
  • ചീനിക്കുഴി ഹമീദിന് മകനെയും കുടുംബത്തെയും തീകൊളുത്തി കൊന്ന കേസിൽ വധശിക്ഷ വിധിച്ചു.

  • സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മകനെയും കുടുംബത്തെയും വീട്ടില്‍ പൂട്ടി തീകൊളുത്തി കൊന്ന കേസാണ് ഇത്.

  • വീട്ടിലെ വെള്ളം ഒഴുക്കി കളഞ്ഞ് തീ അണയ്ക്കാനുള്ള എല്ലാ മാര്‍ഗങ്ങളും ഹമീദ് തടസപ്പെടുത്തി.

View All
advertisement