യുവതിയുടെ അര്‍ധനഗ്ന ശരീരം ഓടുന്ന കാറില്‍നിന്ന് റോഡിലേക്ക് എറിഞ്ഞു; പുറകെ വന്ന വാഹനങ്ങള്‍ കയറിയിറങ്ങി

Last Updated:

യുവതിയെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

News18 Malayalam
News18 Malayalam
ചെന്നൈ: കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍നിന്ന് യുവതിയുടെ മൃതദേഹം നടുറോഡിലേക്ക് വലിച്ചെറിഞ്ഞു. അര്‍ധ നഗ്നമായ മൃതദേഹത്തില്‍ കൂടി പുറകെ വന്ന വാഹനങ്ങള്‍ കയറി ഇറങ്ങി. തലയും മുഖവും ചതരഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ അവിനാശി റോഡില്‍ ചെന്നിയ പാളയത്തിന് സമീപമാണ് സംഭവം.
യുവതിയെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കൊലപാതകമാണെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ രണ്ട് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് കാർ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലെ മരണകാരണം അറിയാനാകൂവെന്ന് പൊലീസ് പറയുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും പീലമേട് പൊലീസ് അറിയിച്ചു.
advertisement
ഒരു എസ് യു വി വാഹനത്തിൽ നിന്ന് കുറച്ചാളുകൾ ഒരു സ്ത്രീയുടെ ശരീരം പുറത്തേക്ക് എറിയുന്നത് വീഡിയോയിൽ കാണാം. തൊട്ടുപിന്നാലെ വന്ന രണ്ട് വാഹനങ്ങൾ സ്ത്രീയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. റോഡ് കുറുകെ കടക്കുന്നതിനിടെ സ്ത്രീയെ വാഹനമിടിച്ചുവെന്നാണ് പൊലീസ് ആദ്യം കരുതിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ശരീരം അർധ നഗ്നാവസ്ഥയിലായിരുന്നുവെന്നും കൊലപാതകമാണെന്നും പൊലീസിന് മനസ്സിലായത്.
advertisement
English Summary: In a shocking incident, a half-naked body of an unidentified woman was found on Avinashi road in Coimbatore district of Tamil Nadu on Monday. The body was run over by several vehicles on the road before police got to know of the incident near Chinniyapalayam. Police said they have formed two teams to identify the deceased and trace her family.
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവതിയുടെ അര്‍ധനഗ്ന ശരീരം ഓടുന്ന കാറില്‍നിന്ന് റോഡിലേക്ക് എറിഞ്ഞു; പുറകെ വന്ന വാഹനങ്ങള്‍ കയറിയിറങ്ങി
Next Article
advertisement
കാസർഗോഡ് ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച് 16 കാരനെ പീഡിപ്പിച്ച ബേക്കൽ AEO ഉൾ‌പ്പെടെ 9 പേർ അറസ്റ്റിൽ
കാസർഗോഡ് ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച് 16 കാരനെ പീഡിപ്പിച്ച ബേക്കൽ AEO ഉൾ‌പ്പെടെ 9 പേർ അറസ്റ്റിൽ
  • കാസർഗോഡ് 16 കാരനെ പീഡിപ്പിച്ച കേസിൽ 9 പേർ അറസ്റ്റിൽ, 7 പേരെ കോടതി റിമാൻഡ് ചെയ്തു.

  • ബേക്കൽ AEO വി കെ സൈനുദ്ദീനെ സസ്പെൻഡ് ചെയ്തതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

  • പീഡനത്തിൽ 16 പ്രതികളുണ്ടെന്നും 7 പേർ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

View All
advertisement