വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ 53 കാരനായ ഭർത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 27കാരി അറസ്റ്റിൽ

Last Updated:

യുവതിയും ഭർത്താവും തമ്മിൽ കൃത്യം നടന്ന ദിവസവും വഴക്കിട്ടിരുന്നതായി പൊലീസ് അറിയിച്ചു

News18
News18
ഇൻഡോറിലെ വ്യവസായി രാജ രഘുവംശിയുടെ കൊലപാതകം സൃഷ്ടിച്ച കോളിളക്കം അടങ്ങുന്നതിന് മുൻപ് സമാനരീതിയിലുള്ള മറ്റൊരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ 53 കാരനായ ഭർത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 27കാരി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലാണ് സംഭവം. അനിൽ ലോഖണ്ഡെ (53) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ രണ്ടാം ഭാര്യ രാധിക ലോഖണ്ഡെയെ (27) എംഐഡിസി പൊലീസ് അറസ്റ്റ് ചെയ്തു. മെയ് 17 നാണു ഇരുവരുടെയും വിവാഹം നടന്നത്.
സാംഗ്ലി ജില്ലയിലെ കുപ്‌വാദ് തഹസിലിലാണ് ദമ്പതികൾ താമസിച്ചിരുന്നതെന്ന് എംഐഡിസി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ദീപക് ബന്ദ്‌വാൾക്കർ അറിയിച്ചു. ജൂൺ 11 ബുധനാഴ്ച പുലർച്ചെ 12:30 ഓടെയാണ് കൊലപാതകം നടന്നത്. വിവാഹബന്ധം പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. കൃത്യം നടന്ന ദിവസവും ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. തുടർന്ന് കിടക്കയിൽ കിടന്ന ഭർത്താവിനെ യുവതി കോടാലി ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തുകയുമായിരുന്നു.
കേസിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും യുവതിയെ ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം
advertisement
മനസ്സിലാകുവെന്നും ഇൻസ്പെക്ടർ ദീപക് ബന്ദ്‌വാൾക്കർ പറഞ്ഞു. അതേസമയം, യുവതിക്കെതിരെ കൊലപതാകക്കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട അനിൽ ലോഖണ്ഡെയുടെ രണ്ടാം ഭാര്യയാണ് രാധിക. ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യ കാൻസർ ബാധിച്ച് മരിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ 53 കാരനായ ഭർത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 27കാരി അറസ്റ്റിൽ
Next Article
advertisement
യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് റിസർവ് ബാങ്ക് ഗ‌വർണര്‍
യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കില്ലെന്ന് റിസർവ് ബാങ്ക് ഗ‌വർണര്‍
  • യുപിഐ ഇടപാടുകൾക്ക് നിലവിൽ ഫീസ് ഏർപ്പെടുത്താൻ ആർബിഐക്ക് യാതൊരു നിർദേശവുമില്ലെന്ന് ഗവർണർ വ്യക്തമാക്കി.

  • യുപിഐ ഉപയോക്താക്കൾക്ക് സൗജന്യമായി ഇടപാടുകൾ തുടരാമെന്ന് ഗവർണർ മൽഹോത്ര ഉറപ്പു നൽകി.

  • യുപിഐയുടെ സീറോ-കോസ്റ്റ് മോഡൽ നിലനിർത്താൻ സർക്കാർ, ആർബിഐ നിലപാട് പിന്തുണയ്ക്കുന്നു.

View All
advertisement