കാന്താര സെറ്റില്‍ വീണ്ടും അപകടം; റിഷഭ് ഷെട്ടിയും ക്രൂ അംഗങ്ങളും സഞ്ചരിച്ച ബോട്ട് മറിഞ്ഞു

Last Updated:

കർണാടക ഷിമോഗ ജില്ലയിലെ റിസർവോയറിലാണ് അപകടമുണ്ടായത്

News18
News18
കാന്താര സെറ്റില്‍ വീണ്ടും അപകടം. ചിത്രത്തിലെ പ്രധാന നടനും സംവിധായകനുമായ റിഷഭ് ഷെട്ടിയും 30 അണിയറ പ്രവർത്തകരും സഞ്ചരിച്ചിരുന്ന ബോട്ട് ചിത്രീകരണത്തിനിടെ മറിഞ്ഞു. കർണാടക ഷിമോഗ ജില്ലയിലെ റിസർവോയറിലാണ് അപകടമുണ്ടായത്.
റിസർവോയറിന്റെ ആഴം കുറഞ്ഞ മെലിന കൊപ്പയ്ക്ക് സമീപത്താണ് സംഭവം ഉണ്ടായത്. ബോട്ടിലുണ്ടായിരുന്ന എല്ലാവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഷൂട്ടിംഗിന് ഉപയോഗിച്ച ക്യാമറയടക്കമുള്ള ഉപകരണങ്ങള്‍ നഷ്ടപ്പെട്ടു. ബോട്ട് മറിഞ്ഞത് ആഴം കുറഞ്ഞ സ്ഥലത്തായതിനാല്‍ എല്ലാവരും പരിക്കില്ലാതെ സുരക്ഷിതരായി കരയിലെത്തി.
തെക്കൻ കന്നഡയിലെ ഭൂതക്കോലത്തെക്കുറിച്ച്‌ ഒരു സിനിമ നിർമ്മിക്കുകയെന്നത് അപകടസാധ്യത നിറഞ്ഞതാണെന്നും അത്തരം സിനിമകള്‍ കൊമേഴ്ഷ്യലൈസ് ചെയ്യാൻ അവർ ആഗ്രഹിക്കുന്നില്ലെന്നും നാടക കലാകാരനായ രാമദാസ് പൂജാരി മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, സിനിമ ആരംഭിക്കുന്നതിന് മുൻപ് തന്നെ റിഷഭ് ഷെട്ടി എല്ലാ ആചാര അനുഷ്ഠാനങ്ങളും ചെയ്തിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Film/
കാന്താര സെറ്റില്‍ വീണ്ടും അപകടം; റിഷഭ് ഷെട്ടിയും ക്രൂ അംഗങ്ങളും സഞ്ചരിച്ച ബോട്ട് മറിഞ്ഞു
Next Article
advertisement
‘മുസ്‌ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്; ഗണേഷ് കുമാർ തറ മന്ത്രി’; വെള്ളാപ്പള്ളി
‘മുസ്‌ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്; ഗണേഷ് കുമാർ തറ മന്ത്രി’; വെള്ളാപ്പള്ളി
  • വെള്ളാപ്പള്ളി നടേശൻ മുസ്‌ലിം ലീഗിനെ വർഗീയ പാർട്ടിയെന്ന് വിശേഷിപ്പിച്ചു, പൊട്ടാസ്യം സയനൈഡ് ആണെന്ന് പറഞ്ഞു.

  • ഗണേഷ് കുമാർ തറ മന്ത്രിയാണെന്നും കെഎസ്ആർടിസിയിൽ തുഗ്ലക് ഭരണമാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

  • മുസ്‌ലിം ലീഗ് ഭരിച്ചാൽ നാടുവിടേണ്ടി വരുമെന്നും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും വെള്ളാപ്പള്ളി നടേശൻ.

View All
advertisement