വനിതാ ഫിലിം ഫെസ്റ്റിവലിൽ നിന്ന് വിധു വിൻസൻ്റ് സിനിമ പിൻവലിച്ചു: കുഞ്ഞിലയുടെ അറസ്റ്റിൽ പ്രതിഷേധിച്ച്

Last Updated:

ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ പരസ്യമായി പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മസിലാമണിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിത ഫിലിം ഫെസ്റ്റിവില്‍ നിന്ന് തന്‍റെ സിനിമയായ വൈറൽ സെബി പിന്‍വലിക്കുന്നതായി സംവിധായിക വിധു  വിന്‍സെന്‍റ് . സംവിധായിക കുഞ്ഞില മസിലാമണിയുടെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് തീരുമാനം. മേളയിൽ നിന്ന് കുഞ്ഞിലയെ ഒഴിവാക്കിയത് ഉചിതമായില്ലെന്നും സംവിധായികയുടെ ആത്മവിശ്വാസം ചോർത്തിക്കളയുന്ന നടപടികളാണ് അക്കാദമിയിൽ നിന്നുണ്ടായതെന്നും വിധു വിൻസെന്റ് വിമര്‍ശിച്ചു.
മേളയില്‍ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതിന്റെ മാനദണ്ഡങ്ങൾ സംബന്ധിച്ച് കുഞ്ഞില ഉയർത്തിയ ചോദ്യങ്ങൾ പ്രസക്തമാണെന്ന് കരുതുന്നു. പ്രതിഷേധിച്ച കുഞ്ഞിലയെ അറസ്റ്റ് ചെയ്ത് നീക്കിയത് ഫാസിസ്റ്റ് നടപടിയായേ കാണാനാകൂ എന്ന് വിധു വിന്‍സെന്‍റ് കുറിച്ചു. "ഒരു സ്ത്രീ നട്ടെല്ലുയർത്തി നേരേ നില്‍ക്കാന്‍ തീരുമാനിച്ചാൽ അവളത് ചെയ്യുന്നത് അവൾക്ക് വേണ്ടി മാത്രമല്ല ചുറ്റുമുള്ള അനേകം സ്ത്രീകൾക്ക് വേണ്ടി കൂടിയാണെന്ന മായ ആഞ്ജലോയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് വിധു വിന്‍സെന്‍റിന്‍റെ കുറിപ്പ്.
advertisement
ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ പരസ്യമായി പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മസിലാമണിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അസംഘടിതര്‍ എന്ന തന്റെ ചലച്ചിത്രം മേളയില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കിയെന്ന് പരാതിയുമായാണ് കുഞ്ഞില പ്രതിഷേധിച്ചത്. കെകെ രമ എംഎല്‍എയെ പിന്തുണച്ചും കുഞ്ഞില മുദ്രാവാക്യം മുഴക്കി. നാല് വനിതാ പോലീസുകാര്‍ ചേര്‍ന്ന് കുഞ്ഞിലയെ വേദിയില്‍ നിന്നിറക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വിധു വിന്‍സെന്‍റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
വനിതാ ഫെസ്റ്റിവലിൽ നിന്ന്
advertisement
എന്റെ സിനിമ
വൈറൽ സെബി പിൻവലിക്കുന്നു.
ശ്രീ N M ബാദുഷ നിർമ്മിച്ച് ഞാൻ സംവിധാനം ചെയ്ത വൈറൽ സെബി എന്ന ചിത്രം17 th July 2022 ,10 മണിക്ക് കോഴിക്കോട് ശ്രീ തീയേറ്ററിൽ പ്രദർശിപ്പിക്കാനിരിക്കുന്ന വിവരം നേരത്തേ ഒരു Post ലൂടെ
സുഹൃത്തുക്കളെ അറിയിച്ചിരുന്നു. വനിതാ ഫെസ്റ്റിവലിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉണ്ടായ നിർഭാഗ്യകരമായ ചില സംഭവങ്ങളെ തുടർന്ന് എന്റെ ചിത്രം വനിതാ ഫെസ്റ്റിവലിൽ നിന്ന്പിൻവലിക്കുകയാണെന്ന വിവരം അറിയിക്കുന്നു. ഇക്കാര്യം ബന്ധപ്പെട്ടവരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
advertisement
കാരണങ്ങൾ -
1. വനിതാ ഫിലിം ഫെസ്റ്റിവലിൽ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതിന്റെ മാനദണ്ഡങ്ങൾ സംബന്ധിച്ച് കുഞ്ഞില ഉയർത്തിയ ചോദ്യങ്ങൾ പ്രസക്തമാണെന്ന് ഞാനും കരുതുന്നു. അതിനുള്ള ഉത്തരങ്ങൾ എന്തു തന്നെ
യായാലും അക്കാര്യത്തിൽ പ്രതിഷേധിക്കാനും പ്രതികരിക്കാനും ഉള്ള സിനിമാ പ്രവർത്തകരുടെ / ആസ്വാദകരുടെ അവകാശങ്ങളെ വകവച്ചു കൊണ്ട് തന്നെയാണ് നാളിതു വരെയും മേളകൾ നടത്തിയിട്ടുള്ളത്. കുഞ്ഞിലയെ പോലെ ഒരു വനിതാസംവിധായികയെ അറസ്റ്റ് ചെയ്തു നീക്കുകയും അവരെ ആശുപത്രിയിലാക്കുകയും ചെയ്തത് പോലു ള്ള നടപടികൾ ഇത്തരം മേളകൾക്ക് ഒട്ടും ഭൂഷണമല്ല. പ്രതിഷേധിക്കുന്നവരുടെ നേർക്കുള്ള ഫാസിസ്റ്റ് നടപടിയായി മാത്രേമേ ഇതിനെ കരുതാനാവുകയുള്ളൂ. ഇക്കാര്യത്തിൽ ഞാൻ കുഞ്ഞിലക്ക് ഒപ്പം നില്ക്കാൻ ആഗ്രഹിക്കുന്നു.
advertisement
2. സമം പരിപാടിയുമായി സഹകരിച്ച് വനിതാ ഫെസ്റ്റിവലിൽ വനിതാ സിനിമാ പ്രവർത്തകരെ ആദരിക്കാൻ തീരുമാനിച്ചതിലും കുഞ്ഞില ഉൾപ്പെട്ടിരുന്നില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. കേരളത്തിലെ ഒരു വനിതാ സംവിധായിക എന്ന നിലക്കും കോഴിക്കോട് സ്വദേശിയായ സംവിധായിക എന്ന നിലക്കും കുഞ്ഞിലയും ഈ ആദരിക്കൽ ചടങ്ങിൽ ക്ഷണിക്കെപ്പെടേണ്ടതായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. അതും സംഭവിച്ചിട്ടില്ല. (പുഴു എന്ന ചിത്രത്തിെന്റെ സംവിധായികയും കോഴിക്കോട്ടുകാരിയായിട്ടും ഈ ആദരിക്കൽ ചടങ്ങിൽ ഉൾപ്പെടുത്തിയതായി കാണുന്നില്ല.) അക്കാദമി ഇതിന് നല്കുന്ന വിശദീകരണം കോഴിക്കോട്ടുള്ള അഭിനേത്രികളെ ആദരിക്കാനാണ് ഉദ്ദേശിച്ചിട്ടു ള്ളത് എന്നാണ്. സംവിധായകരെ ഉദ്ദേശിച്ചിരുന്നില്ല എന്നും . ഒരു സ്ത്രീ സിനിമ എടുക്കാൻ തീരുമാനിക്കുന്നതും അവളത് ചെയ്യുന്നതും അതിൽ തുടരുന്നതും ആദരിക്കപ്പെടേണ്ട ഒരു പ്രവൃത്തിയായി വനിതാ ഫെസ്റ്റിവലിന്റെ സംഘാടകർക്ക് തോന്നിയില്ലെങ്കിൽ അത് ലജ്ജാകരം എന്ന് മാത്രമേ പറയാനുള്ളൂ.
advertisement
3. കേരളത്തിലെ വനിതാ സംവിധായകർ വിരലിൽ എണ്ണാവുന്നവരേയുള്ളൂ എന്ന കാര്യം അക്കാദമിക്കും ബോധ്യമുള്ളതാണ ല്ലോ. അവരുടെ വലുതും ചെറുതുമായ ശ്രമങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് പകരം അവരുടെ ആത്മവിശ്വാസെത്തെയും ധൈര്യത്തെയും ചോർത്തി കളയുന്ന നടപടികളാണ് അക്കാദമിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല.
4. കുഞ്ഞിലയുടെ ചിത്രം ഉൾപ്പെടുത്താഞ്ഞതിനുള്ള വിശദീകരണം അവരുടെ ചിത്രം ആന്തോളജിയുടെ ഭാഗമായുള്ള short film ആണെന്നതാണ്. അങ്ങനെയെങ്കിൽ മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ള short fiction വിഭാഗത്തിൽ അത് പ്രദർശിപ്പിക്കാമായിരുന്നില്ലേ?
advertisement
അക്കാദമിയുടെ മറ്റൊരു വിശദീകരണം റിലീസ് ചെയ്യാത്ത ചിത്രങ്ങൾക്കാണ് പ്രാധാന്യം നല്കിയത് എന്നാണ്. അതേസമയം ഇന്ത്യൻ സിനിമാ വിഭാഗത്തിൽ OTT യിൽ റിലീസ് ചെയ്ത ചിത്രങൾ ഉൾപ്പെട്ടിട്ടുണ്ട്. അപ്പോ മലയാളത്തിൽ ചിത്രങ്ങൾ ചെയ്യുന്ന വനിതാ സംവിധായകരുടെ നേർക്കാണ് മാനദണ്ഡങ്ങളുടെ ദണ്ഡ പ്രയോഗം .
മുകളിൽ പറഞ്ഞ ഈ കാരണങ്ങളാൽ ഈ മേളയിൽ നിന്ന് വിട്ടു നില്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒപ്പം എന്റെ സിനിമ പിൻവലിക്കാനും.
"ഒരു സ്ത്രീ നട്ടെല്ലുയർത്തി
നേരേ നില്ക്കാൻ തീരുമാനിച്ചാൽ അവളത് ചെയ്യുന്നത് അവൾക്ക് വേണ്ടി മാത്രമല്ല ചുറ്റുമുള്ള അനേകം സ്ത്രീകൾക്ക് വേണ്ടി കൂടിയാണ്. " - മായ ആഞ്ജലോയോട് കടപ്പാട്.
മലയാളം വാർത്തകൾ/ വാർത്ത/Film/
വനിതാ ഫിലിം ഫെസ്റ്റിവലിൽ നിന്ന് വിധു വിൻസൻ്റ് സിനിമ പിൻവലിച്ചു: കുഞ്ഞിലയുടെ അറസ്റ്റിൽ പ്രതിഷേധിച്ച്
Next Article
advertisement
മയക്കുമരുന്നു കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസിൽ ആൻ്റണി രാജുവിന് വീണ്ടും തിരിച്ചടി
മയക്കുമരുന്നു കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസിൽ ആൻ്റണി രാജുവിന് വീണ്ടും തിരിച്ചടി
  • ആൻ്റണി രാജുവിനെതിരെ 36 വർഷം പഴക്കമുള്ള തൊണ്ടിമുതൽ തിരിമറിക്കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തും

  • സുപ്രീം കോടതി വിചാരണ പൂർത്തിയാക്കാൻ നിർദ്ദേശിച്ച സാഹചര്യത്തിൽ ഹൈക്കോടതി ഇടപെടൽ

  • 1989ൽ മയക്കുമരുന്നുമായി പിടിയിലായ ആൻഡ്രൂ സാൽവദോറിനെ രക്ഷിക്കാൻ തൊണ്ടിമുതൽ മാറ്റിയ കേസ

View All
advertisement