നടനായി ലാൽ ജോസ്, ഒപ്പം ഷഹീൻ സിദ്ധിഖ്; 'മഹൽ-ഇൻ ദ നെയിം ഓഫ് ഫാദർ' ടീസർ

Last Updated:

ഈ സിനിമയിലെ അഭിനയത്തിന് ഉണ്ണി നായർക്ക് ഫിലിം ക്രിട്ടിക്സ് അവാർഡും നിരവധി വിദേശ ചലച്ചിത്ര മേളകളിൽ പുരസ്കാരങ്ങളും ലഭിച്ചിരുന്നു

മഹൽ-ഇൻ ദ നെയിം ഓഫ് ഫാദർ
മഹൽ-ഇൻ ദ നെയിം ഓഫ് ഫാദർ
ഐമാക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ കെ.ടി. ഹാരിസ് തിരക്കഥയെഴുതി നിർമ്മിച്ച് നാസർ ഇരിമ്പിളിയം സംവിധാനം ചെയ്ത 'മഹൽ-ഇൻ ദ നെയിം ഓഫ് ഫാദർ' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റീലിസായി. ഉണ്ണി നായർ, ഷഹീൻ സിദ്ദിഖ് എന്നിവർക്കു പുറമേ ലാൽ ജോസ്, അബു വളയംകുളം, നാദി ബക്കർ, നജീബ് കുറ്റിപ്പുറം, ഉഷ പയ്യന്നൂർ, ക്ഷമ കൃഷ്ണ, സുപർണ, ഡോ. മുഹമ്മദലി, ലത്തീഫ് കുറ്റിപ്പുറം, വെസ്റ്റേൺ പ്രഭാകരൻ, രജനി എടപ്പാൾ തുടങ്ങിയവരും അഭിനയിക്കുന്നു.
ഡോക്ടർ അർജുൻ പരമേശ്വർ, ഷാജഹാൻ കെ.പി. എന്നിവരാണ് സഹ നിർമ്മാതാക്കൾ. മെയ് ഒന്നിന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ പ്രായംചെന്ന ഒരു അച്ഛന്റേയും യുവാവായ മകന്റേയും ആത്മബന്ധത്തിന്റെ കഥ പറയുന്നു. ഒപ്പം, ഈ സിനിമ കാലിക പ്രസക്തമായ പല വിഷയങ്ങളും ചർച്ച ചെയ്യുന്നുണ്ട്. ഈ സിനിമയിലെ അഭിനയത്തിന് ഉണ്ണി നായർക്ക് ഫിലിം ക്രിട്ടിക്സ് അവാർഡും നിരവധി വിദേശ ചലച്ചിത്ര മേളകളിൽ പുരസ്കാരങ്ങളും ലഭിച്ചിരുന്നു.
advertisement
ഛായാഗ്രഹണം- വിവേക് വസന്ത, ലക്ഷ്മി, ക്രിയേറ്റീവ് ഡയറക്ടർ & എഡിറ്റർ- അഷ്ഫാക്ക് അസ്ലം, സംഗീതം- മുസ്തഫ അമ്പാടി, ഗാനരചന- റഫീഖ് അഹമ്മദ്, മൊയതീൻ കുട്ടി എൻ., ഗായകർ- ഹരിചരൺ, സിതാര, ഹരിശങ്കർ, ജയലക്ഷ്മി, യൂനസിയോ; പ്രൊഡക്ഷൻ കൺട്രോളർ- സേതു അടൂർ, പ്രൊഡക്ഷൻ ഡിസൈൻ- രാജീവ് കോവിലകം, കാസ്റ്റിങ്ങ് ഡയറക്ടർ-അബു വളയംകുളം, ആർട്ട്- ഷിബു വെട്ടം, പ്രൊഡക്ഷൻ മാനേജർ- മുനവ്വർ വളാഞ്ചേരി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ബാബു ജെ. രാമൻ, ലൊക്കേഷൻ മാനേജർ- അഫ്നാസ് താജ്, മീഡിയ മാനേജർ- ജിഷാദ് വളാഞ്ചേരി, ഡിസൈൻ ഗിരിഷ് വി.സി., സായ് രാജ് കൊണ്ടോട്ടി എഫ്.എൽ., വിതരണം- എക്സ് സ്കേപ് സ്റ്റുഡിയോ, പി.ആർ.ഒ.- എ.എസ്. ദിനേശ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
നടനായി ലാൽ ജോസ്, ഒപ്പം ഷഹീൻ സിദ്ധിഖ്; 'മഹൽ-ഇൻ ദ നെയിം ഓഫ് ഫാദർ' ടീസർ
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement