രജനികാന്തിന്റെ മുത്തുവിന്റെ 24 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ന്നു; ജപ്പാനില്‍ തരംഗമായി രാജമൗലിയുടെ ആര്‍ആര്‍ആര്‍

Last Updated:

ഇക്കഴിഞ്ഞ ഒക്ടോബർ 21-നാണ് രാം ചരൺ തേജയും ജൂനിയർ എൻ.ടി.ആറും മുഖ്യവേഷങ്ങളിലെത്തിയ രാജമൗലി ചിത്രം ആർ ആർ ആർ ജപ്പാനിൽ റിലീസ് ചെയ്തത്.

രാജ്യന്തര തലത്തില്‍ ഇന്ത്യന്‍ സിനിമകള്‍ ശ്രദ്ധിക്കപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് സിനിമ വ്യവസായം കടന്ന് പോകുന്നത്. ഉളളടക്കം മുതല്‍ വിപണിയില്‍ വരെ ഈ മുന്നേറ്റം പ്രകടമാണ്. ഇന്ത്യന്‍ സിനിമകള്‍ക്ക് വലിയ വിപണി സാധ്യതയുള്ള രാജ്യമാണ് ജപ്പാന്‍. മൊഴിമാറ്റി റിലീസ് ചെയ്യുന്ന ഇന്ത്യന്‍ സിനിമകള്‍ക്ക് ഇവിടെ കാഴ്ചക്കാരെറെയാണ്.
ജപ്പാനിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുയാണ് രാജമൗലിയുടെ ആർആർആര്‍. രജനികാന്ത് ചിത്രം മുത്തുവിന്റെ 24 വർഷത്തെ റെക്കോർഡാണ് തിരുത്തികുറിച്ചത്. 24 കോടിയിലേറെ രൂപയാണ് ചിത്രം ജപ്പാനിൽ നിന്ന് മാത്രം വാരിക്കൂട്ടിയത്.
advertisement
ഇക്കഴിഞ്ഞ ഒക്ടോബർ 21-നാണ് രാം ചരൺ തേജയും ജൂനിയർ എൻ.ടി.ആറും മുഖ്യവേഷങ്ങളിലെത്തിയ രാജമൗലി ചിത്രം ആർ ആർ ആർ ജപ്പാനിൽ റിലീസ് ചെയ്തത്. താരങ്ങളും അണിയറ പ്രവർത്തകരും റിലീസ് ദിവസം ജപ്പാനിലെത്തിയിരുന്നു. ഇന്ത്യയിലേതിന് സമാനമായ വരവേല്പാണ് ജപ്പാനിലും ചിത്രത്തിന് ലഭിച്ചത്.
advertisement
403 മില്ല്യൺ യെൻ എന്ന റെക്കോര്‍ഡ് കളക്ഷനാണ് ആർ ആർ ആറിന്റെ ജപ്പാനിലെ ബോക്സോഫീസില്‍ നിന്ന് നേടിയത്. 55 ദിവസംകൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. 100 കിലോമീറ്ററിലേറെ സഞ്ചരിച്ച് ചിത്രം കാണാനെത്തിയ പ്രേക്ഷകരുടെ ട്വീറ്റുകൾ ആർ ആർ ആർ ടീം തങ്ങളുടെ ഔദ്യോ​ഗിക ട്വിറ്റർ പേജിൽ റീ ട്വീറ്റ് ചെയ്തിരുന്നു.
ജപ്പാനിൽ ഗംഭീര വിജയം കൈവരിച്ച മൂന്ന് ഇന്ത്യൻ ചിത്രങ്ങളിൽ രണ്ടും രാജമൗലി സംവിധാനം ചെയ്ത ചിത്രങ്ങളാണ്. ബാഹുബലിയാണ് ഈ പട്ടികയിലെ മൂന്നാം സ്ഥാനത്തുള്ളത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
രജനികാന്തിന്റെ മുത്തുവിന്റെ 24 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ന്നു; ജപ്പാനില്‍ തരംഗമായി രാജമൗലിയുടെ ആര്‍ആര്‍ആര്‍
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement