ലഡുവില്‍ മൃഗക്കൊഴുപ്പ്: തിരുപ്പതി ക്ഷേത്രത്തില്‍ 4 മണിക്കൂര്‍ നീണ്ട 'ശുദ്ധീകരണ ഹോമം'

Last Updated:

വൈഎസ്ആര്‍സിപി സര്‍ക്കാരിന്റെ കാലത്ത് നടന്ന പാപങ്ങള്‍ ഇല്ലാതാക്കി ക്ഷേത്രത്തെ ശുദ്ധീകരിക്കാനാണ് ഈ ചടങ്ങ് നടത്തിയതെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

തിരുപ്പതി: തിരുമല തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ശുദ്ധീകരണ ഹോമം നടത്തി ക്ഷേത്ര ട്രസ്റ്റ്. 4 മണിക്കൂര്‍ നീണ്ടുനിന്ന ശാന്തി ഹോമം പഞ്ചഗവ്യ പ്രോക്ഷണ എന്ന അറിയപ്പെടുന്ന ശുദ്ധീകരണ ചടങ്ങാണ് നടത്തിയത്. വൈഎസ്ആര്‍സിപി സര്‍ക്കാരിന്റെ കാലത്ത് നടന്ന പാപങ്ങള്‍ ഇല്ലാതാക്കി ക്ഷേത്രത്തെ ശുദ്ധീകരിക്കാനാണ് ഈ ചടങ്ങ് നടത്തിയതെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് ശുദ്ധീകരണ ചടങ്ങ് ആരംഭിച്ചത്. രാവിലെ 10 മണിവരെ ചടങ്ങ് നീണ്ടുനിന്നുവെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം(ടിടിഡി) അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
തിരുപ്പതി ക്ഷേത്ര പ്രസാദമായ ലഡു നിര്‍മിക്കുന്നതിന് മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ക്ഷേത്രം ശുദ്ധീകരിക്കാന്‍ തീരുമാനിച്ചത്. ശുദ്ധീകരണ ഹോമത്തിലൂടെ വെങ്കിടേശ്വര സ്വാമിയെ പ്രീതിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ പറഞ്ഞു.
ലഡു പ്രസാദത്തിന്റെ പവിത്രത വീണ്ടെടുക്കാനും വെങ്കിടേശ്വര ഭക്തന്‍മാരുടെ ക്ഷേമം ഉറപ്പാക്കാനും ഈ ആചാരങ്ങള്‍ സഹായിക്കുമെന്നും തിരുമല തിരുപ്പതി ദേവസ്ഥാനം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെ ശ്യാമള റാവു പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ലഡുവില്‍ മൃഗക്കൊഴുപ്പ്: തിരുപ്പതി ക്ഷേത്രത്തില്‍ 4 മണിക്കൂര്‍ നീണ്ട 'ശുദ്ധീകരണ ഹോമം'
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement