Vandebharat ലോകോത്തര സൗകര്യങ്ങളുമായി ആദ്യ വന്ദേഭാരത് സ്ലീപര്‍ ട്രെയിന്‍ ബംഗളുരുവില്‍ പുറത്തിറക്കി

Last Updated:

ഏകദേശം പത്ത് ദിവസത്തോളം ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തുമെന്നാണ് റിപ്പോര്‍ട്ട്, പിന്നീട് കൂടുതല്‍ പരിശോധനകള്‍ക്കായി ട്രെയിന്‍ ട്രാക്കിലോടിച്ച് തുടങ്ങും.

രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപര്‍ ട്രെയിന്‍ ബംഗളുരുവില്‍ പുറത്തിറക്കി. ബംഗളുരുവിലെ ബിഇഎംഎല്ലിന്റെ നിര്‍മാണ കേന്ദ്രത്തില്‍ വെച്ച് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവാണ് ട്രെയിന്‍ പുറത്തിറക്കിയത്.ഏകദേശം പത്ത് ദിവസത്തോളം ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് കൂടുതല്‍ പരിശോധനകള്‍ക്കായി ട്രെയിന്‍ ട്രാക്കിലോടിച്ച് തുടങ്ങും. പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം മൂന്ന് മാസത്തിനുള്ളില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജധാനി എക്‌സ്പ്രസിനെയും മറ്റ് ട്രെയിനുകളെയും അപേക്ഷിച്ച് ലോകോത്തര നിലവാരത്തിലാണ് വന്ദേ ഭാരത് സ്ലീപര്‍ ട്രെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സുഖ സൗകര്യങ്ങളോടെ യാത്രക്കാര്‍ക്ക് ദീര്‍ഘദൂരം സഞ്ചരിക്കാനുള്ള സംവിധാനവും ട്രെയിനില്‍ഉറപ്പുവരുത്തിയിട്ടുണ്ട്. ശരാശരി വേഗതയില്‍ രാജധാനി എക്‌സ്പ്രസിനെക്കാള്‍ മുന്നിലാണ് വന്ദേഭാരത് സ്ലീപര്‍ ട്രെയിന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 160 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന രീതിയിലാണ് ട്രെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
നിരവധി കോച്ചുകളാണ് സ്ലീപര്‍ ട്രെയിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11 എ.സി ത്രീ ടയര്‍ കോച്ചുകളും(611 ബെര്‍ത്ത്), നാല് എ.സി ടു ടയര്‍ കോച്ചുകളും (188 ബെര്‍ത്ത്), ഒരു ഫസ്റ്റ്ക്ലാസ് എ.സി കോച്ചും(24 ബെര്‍ത്ത്) ട്രെയിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ലോകോത്തര നിലവാരത്തിലുള്ള നൂതന സൗകര്യങ്ങളാണ് സ്ലീപര്‍ ട്രെയിനിന്റെ സവിശേഷതകളിലൊന്ന്. ജിഎഫ്ആര്‍പി പാനലുകള്‍, സെന്‍സര്‍ ബേസ്ഡ് ഇന്റീരിയര്‍, ഓട്ടോമാറ്റിക് വാതിലുകള്‍, ശൗചാലയങ്ങള്‍, ലഗേജുകള്‍ സൂക്ഷിക്കാനുള്ള വിശാലമായ മുറികള്‍, എന്നിവയും വന്ദേഭാരത് സ്ലീപര്‍ ട്രെയിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
Vandebharat ലോകോത്തര സൗകര്യങ്ങളുമായി ആദ്യ വന്ദേഭാരത് സ്ലീപര്‍ ട്രെയിന്‍ ബംഗളുരുവില്‍ പുറത്തിറക്കി
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement