മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വിശിഷ്ടാതിഥികളായി സെന്‍ട്രല്‍ വിസ്ത, വന്ദേ ഭാരത് ജീവനക്കാരും

Last Updated:

മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാൻ വിവിധ ദക്ഷിണേഷ്യൻ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്

ഞായറാഴ്ച നരേന്ദ്ര മോദി തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികരമേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ഇപ്പോഴിതാ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങുകളിൽ വിശിഷ്ടാതിഥികളായി നിരവധി സാധാരണക്കാർക്കും ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്‌. സെന്‍ട്രല്‍ വിസ്ത പദ്ധതിയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍, ട്രാൻസ്‌ജെൻഡർമാർ എന്നിവരും ചടങ്ങിൽ പങ്കെടുക്കുന്നവരിൽ ഉൾപ്പെടുന്നു.
അതോടൊപ്പം വന്ദേ ഭാരത്, മെട്രോ എന്നിവയില്‍ ജോലി ചെയ്യുന്ന റെയില്‍വേ ജീവനക്കാർ, കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കള്‍, 'വികസിത് ഭാരത്' അംബാസഡർമാർ എന്നിവർക്കും ഇതിനായി ക്ഷണം ലഭിച്ചിട്ടുണ്ട്. രാഷ്ട്രപതി ഭവനിൽ 8,000-ലധികം അതിഥികൾക്ക് പങ്കെടുക്കുന്നതിനുള്ള ക്രമീകരണകൾ നടക്കുന്നുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരു ദിവസത്തിന് ശേഷം ഡൽഹിയില്‍ നടന്ന സുപ്രധാന യോഗത്തിലാണ് ബിജെപിയും സഖ്യകക്ഷികളും വീണ്ടും നരേന്ദ്ര മോദിയെ തങ്ങളുടെ നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുത്തത്.
മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാൻ വിവിധ ദക്ഷിണേഷ്യൻ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ശ്രീലങ്കൻ പ്രസിഡൻ്റ് റനില്‍ വിക്രമസിംഗെയും ക്ഷണം സ്ഥിരീകരിച്ചിട്ടുണ്ട്. നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ്, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് എന്നിവർക്കും ചടങ്ങിന്റെ ഭാഗമാകും. 2014 ല്‍ സാർക്ക് (സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണല്‍ കോ-ഓപ്പറേഷൻ) രാജ്യങ്ങളിലെ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
advertisement
2019- ല്‍ ബിംസ്റ്റെക്കിന്റെ (ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഫോർ മള്‍ട്ടി സെക്ടറല്‍ ടെക്‌നിക്കല്‍ ആൻഡ് ഇക്കണോമിക് കോർപ്പറേഷൻ) രാജ്യങ്ങളിലെ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാല്‍ നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരണെന്ന നേട്ടവും ഇതോടെ പ്രധാനമന്ത്രി മോദി സ്വന്തമാക്കും.
മലയാളം വാർത്തകൾ/ വാർത്ത/India/
മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വിശിഷ്ടാതിഥികളായി സെന്‍ട്രല്‍ വിസ്ത, വന്ദേ ഭാരത് ജീവനക്കാരും
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement