advertisement

PM Modi in UN Session | 150 രാജ്യങ്ങൾക്ക് ഇന്ത്യ വൈദ്യസഹായം നൽകിയെന്ന് പ്രധാനമന്ത്രി

Last Updated:

"ഭൂകമ്പങ്ങൾ, ചുഴലിക്കാറ്റുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രകൃതിദത്തമോ മനുഷ്യനിർമിതമോ ആയ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ഇന്ത്യ വേഗതയോടും ഐക്യദാർഢ്യത്തോടും കൂടി പ്രതികരിച്ചു. കോവിഡിനെതിരായ ഞങ്ങളുടെ പോരാട്ടത്തിൽ, 150 ലധികം രാജ്യങ്ങളിലേക്ക് വൈദ്യസഹായവും മറ്റും നൽകിയിട്ടുണ്ട്"

ന്യൂഡൽഹി: പരിഷ്കരിച്ച ബഹുരാഷ്ട്രവാദത്തിന് മാത്രമേ മാനവികതയുടെ അഭിലാഷങ്ങൾ നിറവേറ്റാൻ കഴിയുകയുള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്രസഭ യഥാർത്ഥത്തിൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ ശേഷിപ്പായാണ് ജനിച്ചതെന്നും കോവിഡ് -19 മഹാമാരി ഐക്യരാഷ്ട്രസഭയുടെ "പുനർജന്മത്തിനും" പുനഃസംഘടനയ്ക്കും" ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഎൻ ഇക്കണോമിക് ആന്റ് സോഷ്യൽ കൗൺസിൽ (ഇക്കോസോക്ക്) സെഷന്റെ ഉന്നതതല വിഭാഗത്തെ വീഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്ത മോദി, യുഎൻ സ്ഥാപിതമായ 75-ാം വാർഷികം ഇന്നത്തെ ലോകത്തിന് അതിന്റെ പങ്കും പ്രസക്തിയും വിലയിരുത്താനുള്ള അവസരമാണെന്ന് പറഞ്ഞു.
"ഭൂകമ്പങ്ങൾ, ചുഴലിക്കാറ്റുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രകൃതിദത്തമോ മനുഷ്യനിർമിതമോ ആയ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ഇന്ത്യ വേഗതയോടും ഐക്യദാർഢ്യത്തോടും കൂടി പ്രതികരിച്ചു. കോവിഡിനെതിരായ ഞങ്ങളുടെ സംയുക്ത പോരാട്ടത്തിൽ, 150 ലധികം രാജ്യങ്ങളിലേക്ക് വൈദ്യസഹായവും മറ്റും നൽകിയിട്ടുണ്ട്"- മോദി പറഞ്ഞു.
advertisement
യുഎൻ രൂപവത്കരിച്ചതിനുശേഷം വളരെയധികം മാറ്റങ്ങൾ സംഭവിച്ചതായി അദ്ദേഹം പറഞ്ഞു, യുഎൻ ഇപ്പോൾ 193 അംഗരാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നു, അംഗത്വത്തിനൊപ്പം സംഘടനയിൽ നിന്നുള്ള പ്രതീക്ഷകളും വളർന്നു.
അതേസമയം, ബഹുരാഷ്ട്രവാദം നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു, അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു - കഴിഞ്ഞ മാസം ശക്തമായ സുരക്ഷാ സമിതിയിൽ സ്ഥിരമല്ലാത്ത അംഗമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു.
"സുസ്ഥിര സമാധാനവും സമൃദ്ധിയും കൈവരിക്കാനുള്ള പാത ബഹുരാഷ്ട്രവാദത്തിലൂടെയാണെന്ന് ഇന്ത്യ ഉറച്ചു വിശ്വസിക്കുന്നു. എന്നിരുന്നാലും, സമകാലിക ലോകത്തിന്റെ യാഥാർത്ഥ്യത്തെ പ്രതിനിധീകരിക്കേണ്ടത് ബഹുരാഷ്ട്രവാദത്തിന് ആവശ്യമാണ്.
advertisement
“ഐക്യരാഷ്ട്രസഭയുടെ കേന്ദ്രത്തിൽ പരിഷ്കരിച്ച ബഹുരാഷ്ട്രവാദത്തിന് മാത്രമേ മനുഷ്യത്വത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റാൻ കഴിയൂ,” മോദി പറഞ്ഞു.
യുഎന്നിന്റെ 75 വർഷം ആഘോഷിക്കുന്ന വേളയിൽ ആഗോള ബഹുരാഷ്ട്ര വ്യവസ്ഥ പരിഷ്കരിക്കുമെന്ന് പ്രതിജ്ഞയെടുക്കാൻ പ്രധാനമന്ത്രി എല്ലാ രാജ്യങ്ങളോടും അഭ്യർത്ഥിച്ചു. യുഎന്നിന്റെ പ്രസക്തി, അതിന്റെ ഫലപ്രാപ്തി എന്നിവ വർദ്ധിപ്പിക്കാനും അത് ഒരു പുതിയ തരം മനുഷ്യ കേന്ദ്രീകൃത ആഗോളവൽക്കരണത്തിന്റെ അടിസ്ഥാനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"സാർക്ക് കോവിഡ് എമർജൻസി ഫണ്ട് സൃഷ്ടിക്കുന്നതിനും ഞങ്ങൾ സഹായിച്ചു," അദ്ദേഹം പറഞ്ഞു. "കോവിഡ് -19 മഹാമാരി എല്ലാ രാജ്യങ്ങളുടെയും ശേഷി കർശനമായി പരീക്ഷിച്ചു. ഇന്ത്യയിൽ, മഹാമാരിയ്ക്കെതിരായ പോരാട്ടത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റാൻ ഞങ്ങൾ ശ്രമിച്ചു, സർക്കാരിന്റെയും സമൂഹത്തിന്റെയും ശ്രമങ്ങൾ സംയോജിപ്പിച്ചുകൊണ്ടാണ് ഇത് ചെയ്യുന്നത്," അദ്ദേഹം പറഞ്ഞു.
advertisement
[NEWS]എഴുത്തുകാരൻ സുധാകർ മംഗളോദയം അന്തരിച്ചു[NEWS]
ഇന്ത്യ സ്വാതന്ത്ര്യം നേടി 75 വര്‍ഷം പൂര്‍ത്തിയാകുന്ന 2022 ഓടെ എല്ലാവര്‍ക്കും വീടെന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് പ്രധാനമന്ത്രി. യുഎന്‍ അജണ്ടയെ പൂര്‍ണ്ണമായി പിന്തുണച്ച്‌ കൊണ്ട് ആഗോള ഐക്യം നിലനിര്‍ത്തുന്നതിലും സാമൂഹിക-സാമ്ബത്തിക തുല്യത മെച്ചപ്പെടുത്തുന്നതിനും പ്രകൃതിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിലും ഇന്ത്യ പ്രതിജ്ഞാബദ്ധമായിക്കുമെന്നും മോദി പറഞ്ഞു.
advertisement
നമ്മുടെ മുദ്രാവാക്യം 'സബ്ക സാത്ത്, സബ്ക വികാസ്, സബ്ക വിശ്വാസ്' - അതായത് 'ഒരുമിച്ച്‌, എല്ലാവരുടേയും വളര്‍ച്ചയ്ക്ക്, എല്ലാവരുടെയും വിശ്വാസത്തോടെ' എന്നര്‍ത്ഥം. ആരെയും ഉപേക്ഷിക്കരുതെന്ന സുസ്ഥിര വികസന ലക്ഷ്യമാണ് ഇത് ഉയര്‍ത്തിക്കാട്ടുന്നത്. തുടക്കം മുതല്‍ തന്നെ യുഎന്നിന്റെ വികസന പ്രവര്‍ത്തനങ്ങളെയും എക്കണോമിക് ആന്‍ സോഷ്യല്‍ കൗണ്‍സിലിനേയും ഇന്ത്യ സജീവമായി പിന്തുണച്ചിട്ടുണ്ട്. ഇക്കോസോക്കിന്റെ ആദ്യ പ്രസിഡന്റ് ഒരു ഇന്ത്യക്കാരനായിരുന്നു. ഇക്കോസോക്ക് അജണ്ട രൂപപ്പെടുത്തുന്നതിലും ഇന്ത്യ സംഭാവന നല്‍കിയതായി മോദി ചൂണ്ടിക്കാട്ടി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
PM Modi in UN Session | 150 രാജ്യങ്ങൾക്ക് ഇന്ത്യ വൈദ്യസഹായം നൽകിയെന്ന് പ്രധാനമന്ത്രി
Next Article
advertisement
ചേർത്തല അമ്പിളി കൊലക്കേസ്: ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവിന് ഇരട്ട ജീവപര്യന്തം
ചേർത്തല അമ്പിളി കൊലക്കേസ്: ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവിന് ഇരട്ട ജീവപര്യന്തം
  • ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവിന് ഇരട്ട ജീവപര്യന്തം ശിക്ഷ

  • 2024 മേയ് 18ന് തിരുനെല്ലൂരിൽ ഭർത്താവ് രാജേഷ് കുടുംബവഴക്കിനെത്തുടർന്ന് അമ്പിളിയെ കൊലപ്പെടുത്തി.

  • പ്രതി രാജേഷ് കുറ്റക്കാരനെന്ന് കണ്ടെത്തി, ആലപ്പുഴ സെഷൻസ് കോടതി ജഡ്ജി എസ് ഭാരതി ശിക്ഷ വിധിച്ചു

View All
advertisement