ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെയെത്തിക്കാൻ ഇറാൻ വ്യോമാതിർത്തി തുറന്നു; പ്രത്യേക വിമാനങ്ങൾ ക്രമീകരിക്കുന്നു
- Published by:ASHLI
- news18-malayalam
Last Updated:
സംഘർഷ മേഖലയിൽ നിന്നും വിദ്യാർത്ഥികളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാനുള്ള ദൗത്യമായ ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായാണിത്
ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെയെത്തിക്കുന്നതിനായി പ്രത്യേക ഇളവ് ഏർപ്പെടുത്തുന്നതായി ഇറാൻ വെള്ളിയാഴ്ച അറിയിച്ചു.
സംഘർഷം ബാധിച്ച പശ്ചിമേഷ്യയിൽ പഠിക്കുന്ന വിദ്യാർത്ഥികളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാനുള്ള ദൗത്യമായ ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിയൻ ഉദ്യോഗസ്ഥർ ഇന്ത്യൻ അധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.
ഇന്ത്യൻ വിദ്യാർത്ഥികളെ ഏകോപിപ്പിച്ച ബാച്ചുകളായി തിരികെ കൊണ്ടുവരാൻ മൂന്ന് മഹാൻ എയർ വിമാനങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്ന് ന്യൂസ് 18 നോട് സംസാരിച്ച ന്യൂഡൽഹിയിലെ ഇറാനിയൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ജാവേദ് ഹൊസൈനി സ്ഥിരീകരിച്ചു.
"ഞങ്ങൾ ഇന്ത്യയുമായി സഹകരിക്കുന്നുണ്ട്. ഇന്ത്യക്കാരെ ആദ്യം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി, തുടർന്ന് തുടർ ക്രമീകരണങ്ങളിൽ സഹായിച്ചു. മൂന്ന് മഹാൻ എയർ വിമാനങ്ങൾ അവരെ നാട്ടിലേക്ക് കൊണ്ടുവരും," ഹൊസൈനി പറഞ്ഞു.
advertisement
"വ്യോമമേഖല അടച്ചിട്ടിരിക്കുന്നു, പക്ഷേ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രത്യേക ഒഴിവാക്കൽ നൽകിയിട്ടുണ്ട്," ഹൊസൈനി പറഞ്ഞു.
ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി രണ്ട് വിമാനങ്ങൾ ഇന്ന് രാത്രി ഇന്ത്യയിലെത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇറാനിലെ മഷാദിൽ നിന്ന് പുറപ്പെട്ട ആദ്യ വിമാനം രാത്രി 11:30 ഓടെ ഡൽഹിയിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. തുർക്ക്മെനിസ്ഥാനിലെ അഷ്ഗാബത്തിൽ നിന്ന് പുറപ്പെട്ട രണ്ടാമത്തെ വിമാനം പുലർച്ചെ 3 മണിയോടെ എത്തും.
ഇറാനിൽ നിലവിൽ ഏകദേശം 10,000 ഇന്ത്യൻ പൗരന്മാരുണ്ടെന്നും അവരിൽ പലരും വിദ്യാർത്ഥികളാണെന്നും എംബസി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിൽ 1,000 ത്തോളം പേരെ ഇതിനകം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്ന് ഓപ്പറേഷനെക്കുറിച്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
advertisement
ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘിയുമായി സംസാരിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നേരത്തെ സ്ഥിരീകരിച്ചു. “ഞങ്ങളുടെ ആശങ്കകളും പ്രതീക്ഷകളും അറിയിക്കാൻ ഞങ്ങൾ ഇന്ത്യൻ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ട്,” ഒരു ഇറാനിയൻ നയതന്ത്ര വൃത്തങ്ങൾ പറഞ്ഞു.
മഷാദിൽ നിന്ന് ഡൽഹിയിലേക്ക് ഘട്ടം ഘട്ടമായി വിമാനങ്ങൾ സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു, തുടർന്ന് കൂടുതൽ ബാച്ചുകൾ സർവീസ് നടത്താനും സാധ്യതയുണ്ട്. ഇന്ത്യയുടെ തുടർച്ചയായ ഒഴിപ്പിക്കൽ ശ്രമമായ ഓപ്പറേഷൻ സിന്ധുവിന്റെ കീഴിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് തിരിച്ചയക്കൽ നടക്കുന്നതെന്ന് ഇന്ത്യയിലെ ഇറാൻ എംബസി സ്ഥിരീകരിച്ചു. ബുധനാഴ്ച അർമേനിയ വഴിയാണ് ഇന്ത്യ വിദ്യാർത്ഥികളെ ഒഴിപ്പിച്ചത്.
advertisement
"ഇറാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി ഇന്ത്യ ഓപ്പറേഷൻ സിന്ധു ആരംഭിച്ചു. ജൂൺ 17 ന് ഇറാനിലെയും അർമേനിയയിലെയും ഞങ്ങളുടെ മിഷനുകളുടെ മേൽനോട്ടത്തിൽ അർമേനിയയിലേക്ക് കടന്ന വടക്കൻ ഇറാനിൽ നിന്നുള്ള 110 വിദ്യാർത്ഥികളെ ഇന്ത്യ ഒഴിപ്പിച്ചു. അവർ ഒരു പ്രത്യേക വിമാനത്തിൽ യെരേവനിൽ നിന്ന് പുറപ്പെട്ടു, 2025 ജൂൺ 19 ന് പുലർച്ചെ ന്യൂഡൽഹിയിൽ എത്തിച്ചേരും," വ്യാഴാഴ്ച വിദ്യാർത്ഥികൾ എത്തിയതിന് ശേഷം വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 20, 2025 9:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെയെത്തിക്കാൻ ഇറാൻ വ്യോമാതിർത്തി തുറന്നു; പ്രത്യേക വിമാനങ്ങൾ ക്രമീകരിക്കുന്നു