advertisement

പൈൽസ് ശസ്ത്രക്രിയ കഴിഞ്ഞ ലോക്കോ പൈലറ്റ് പാൻ്റ് ഊരി ഉണങ്ങാത്ത മുറിവ് കാട്ടിയിട്ടും ലീവ് നീട്ടി നല്‍കാതെ മേലുദ്യോഗസ്ഥൻ

Last Updated:

മെഡിക്കൽ സർട്ടിഫിക്കറ്റുകളും മരുന്നുകളുമായി എത്തിയ ജീവനക്കാരന്റെ അപേക്ഷ നിരസിക്കപ്പെട്ടതോടെയാണ് അദ്ദേഹം ഉടുതുണി അഴിച്ചുമാറ്റി ശസ്ത്രക്രിയ കഴിഞ്ഞ മുറിവ് കാണിച്ചു കൊടുത്തത്

News18
News18
ലഖ്‌നൗ റെയിൽവേ ഡിവിഷനിൽ പൈൽസ് ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്ന ലോക്കോ പൈലറ്റിനോട് മേലുദ്യോഗസ്ഥൻ ക്രൂരമായി പെരുമാറിയ സംഭവം വലിയ വിവാദമാകുന്നു. ഫെബ്രുവരി 22-ന് ശസ്ത്രക്രിയ കഴിഞ്ഞ രാജേഷ് മീണ എന്ന ഉദ്യോഗസ്ഥൻ മെഡിക്കൽ അവധി നീട്ടിച്ചോദിച്ചപ്പോൾ, ചീഫ് ക്രൂ കൺട്രോളർ (CCC) രത്തൻ കുമാർ തെളിവ് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വേദന കാരണം ജോലിയിൽ പ്രവേശിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെടുത്താൻ മറ്റു വഴികളില്ലാതെ വന്നപ്പോൾ, രാജേഷ് മീണ ഓഫീസിലെത്തി തന്റെ മുറിവ് നേരിട്ട് കാണിച്ചു കൊടുക്കാൻ നിർബന്ധിതനായി.
മെഡിക്കൽ സർട്ടിഫിക്കറ്റുകളും മരുന്നുകളുമായി എത്തിയ രാജേഷിന്റെ അപേക്ഷ നിരസിക്കപ്പെട്ടതോടെയാണ് അദ്ദേഹം ഉടുതുണി അഴിച്ചുമാറ്റി ശസ്ത്രക്രിയ കഴിഞ്ഞ മുറിവ് കാണിച്ചു കൊടുത്തത്. ഈ ദൃശ്യങ്ങൾ സഹപ്രവർത്തകർ മൊബൈലിൽ പകർത്തിയതോടെ റെയിൽവേ വാട്സാപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും വലിയ പ്രതിഷേധം ഉയർന്നു. ഇത്രയും വേദനയനുഭവിക്കുന്ന ജീവനക്കാരനോടുള്ള അധികൃതരുടെ സമീപനം തികച്ചും അമാനുഷികമാണെന്ന് സഹപ്രവർത്തകരും നെറ്റിസൺസും വിമർശിച്ചു.
ഇത്രയൊക്കെ ചെയ്തിട്ടും ആദ്യം അദ്ദേഹത്തിന് അവധി നൽകാൻ അധികൃതർ തയ്യാറായില്ല. ഒടുവിൽ യൂണിയൻ നേതാക്കൾ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതോടെയാണ് അവധി അനുവദിച്ചത്. ഫെബ്രുവരി 22 മുതൽ 28 വരെയായിരുന്നു രാജേഷിന് ആദ്യം അവധി നൽകിയിരുന്നത്. എന്നാൽ മുറിവ് ഉണങ്ങാത്തതിനാൽ റെയിൽവേ ഹെൽത്ത് യൂണിറ്റിന്റെ നിർദ്ദേശപ്രകാരം അവധി നീട്ടാൻ അപേക്ഷിച്ചപ്പോഴാണ് ഉദ്യോഗസ്ഥൻ തടസ്സം നിന്നത്.
advertisement
സംഭവം ലജ്ജാകരമാണെന്ന് ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ (AILRSA) സെക്രട്ടറി ജനറൽ കെ.സി. ജെയിംസ് പ്രതികരിച്ചു. ഉത്സവകാലങ്ങളിലും മറ്റും കുടുംബങ്ങളെ സുരക്ഷിതമായി എത്തിക്കാൻ രാപ്പകൽ ജോലി ചെയ്യുന്ന റെയിൽവേ ജീവനക്കാർ ഇത്തരം മോശം പെരുമാറ്റങ്ങൾക്കും പീഡനങ്ങൾക്കും ഇരയാകുന്നത് പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ പല റെയിൽവേ ജീവനക്കാരും തങ്ങളും സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.
മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ അത് അവധി നൽകാൻ മതിയായ രേഖയായി കണക്കാക്കണമെന്നും, രോഗം തെളിയിക്കാൻ വസ്ത്രം അഴിക്കേണ്ടി വരുന്നത് ഒരു ഉദ്യോഗസ്ഥനും ഉണ്ടാകാൻ പാടില്ലാത്ത ദുരവസ്ഥയാണെന്നും യൂണിയൻ ചൂണ്ടിക്കാട്ടി. കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ കർശന നടപടി വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ലഖ്‌നൗ ഡിവിഷൻ അധികൃതർ ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പൈൽസ് ശസ്ത്രക്രിയ കഴിഞ്ഞ ലോക്കോ പൈലറ്റ് പാൻ്റ് ഊരി ഉണങ്ങാത്ത മുറിവ് കാട്ടിയിട്ടും ലീവ് നീട്ടി നല്‍കാതെ മേലുദ്യോഗസ്ഥൻ
Next Article
advertisement
പൈൽസ് ശസ്ത്രക്രിയ കഴിഞ്ഞ ലോക്കോ പൈലറ്റ് പാൻ്റ് ഊരി ഉണങ്ങാത്ത മുറിവ് കാട്ടിയിട്ടും ലീവ് നീട്ടി നല്‍കാതെ മേലുദ്യോഗസ്ഥൻ
പൈൽസ് ശസ്ത്രക്രിയ കഴിഞ്ഞ ലോക്കോപൈലറ്റ് പാൻ്റ് ഊരി ഉണങ്ങാത്ത മുറിവ് കാട്ടിയിട്ടും ലീവ് നീട്ടി നല്‍കാതെ മേലുദ്യോഗസ്ഥൻ
  • പൈൽസ് ശസ്ത്രക്രിയ കഴിഞ്ഞ ലോക്കോ പൈലറ്റിന് മേലുദ്യോഗസ്ഥൻ അവധി നൽകാൻ തയ്യാറായില്ല

  • മുറിവ് കാണിച്ച് തെളിവ് നൽകേണ്ടി വന്നതോടെ റെയിൽവേ ജീവനക്കാരിൽ വലിയ പ്രതിഷേധം ഉയർന്നു

  • മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ അവധി നൽകേണ്ടതാണെന്നും യൂണിയൻ കർശന നടപടി ആവശ്യപ്പെട്ടു

View All
advertisement