ഓണം കഴിയണം ഇനി ഊട്ടി, കൊടൈക്കനാല്‍ നിയന്ത്രണം നീങ്ങാൻ; ഇ പാസ് സംവിധാനം സെപ്തംബർ 30 വരെ നീട്ടി

Last Updated:

നിലവിൽ ഓഫ് സീസണില്‍ രണ്ട് ഹില്‍ സ്റ്റേഷനുകളിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഈ കാലാവധി വീണ്ടും നീട്ടിയതെന്ന് കോടതി വ്യക്തമാക്കി

ചെന്നെ : ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്കുള്ള ഇ- പാസ് സംവിധാനം സെപ്തംബർ 30 വരെ നീട്ടി. മദ്രാസ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. ഹില്‍ സ്റ്റേഷനുകളിലേക്കെത്തുന്ന വാഹനങ്ങളുടെ എണ്ണവും സന്ദർശകരുടെ എണ്ണവും സംബന്ധിച്ച് കൃത്യമായ കണക്ക് ലഭിക്കുന്നതിനാണ് ഇ- പാസ് സംവിധാനം ഏർപ്പെടുത്താൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. നിലവിൽ ഓഫ് സീസണില്‍ രണ്ട് ഹില്‍ സ്റ്റേഷനുകളിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഈ കാലാവധി വീണ്ടും നീട്ടിയത് എന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എൻ സതീഷ് കുമാർ, ഡി ഭരത ചക്രവർത്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
ഇ-പാസ് വേണ്ടവർക്ക് https://epass.tnega.org എന്ന വെബ്സൈറ്റില്‍ ‌രജിസ്റ്റർ ചെയ്യാം. അതേസമയം നീലഗിരിയിലേക്കുള്ള പാതയിൽ പാറകൾ കുത്തനെ മുറിക്കരുതെന്നും ബെഞ്ച് നിർദേശം നൽകിയിട്ടുണ്ട്. ഈ ഉത്തരവ് ലംഘിച്ചാൽ സ്റ്റേറ്റ് ഹൈവേ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
മേയ് 7 മുതൽ ജൂൺ 30 വരെ ഇ-പാസ് ഏർപ്പെടുത്താനാണ് നേരത്തെ മദ്രാസ് ഹൈക്കോടതി പറഞ്ഞിരുന്നത്. ഈ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് സെപ്റ്റംബര്‍ 30 വരെ നീട്ടികൊണ്ട് പുതിയ ഉത്തരവ് ഇറക്കിയത്. വിനോദ സഞ്ചാരമേഖലയിലേക്ക് കൂടുതൽ ആളുകൾ എത്തുന്നത് മൂലം പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന് വിലയിരുത്തിയാണ് ഈ നടപടി സ്വീകരിച്ചത്.
advertisement
Summary: Madras High Court on Friday extended the E-pass system for visitors to Ooty and Kodaikanal till September 30, 2024.
മലയാളം വാർത്തകൾ/ വാർത്ത/India/
ഓണം കഴിയണം ഇനി ഊട്ടി, കൊടൈക്കനാല്‍ നിയന്ത്രണം നീങ്ങാൻ; ഇ പാസ് സംവിധാനം സെപ്തംബർ 30 വരെ നീട്ടി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement