ഹൈദരാബാദിലെ ചാർമിനാറിന് സമീപം വൻ തീപിടിത്തം; 8 കുട്ടികളുൾപ്പെടെ 17 പേർ മരിച്ചു

Last Updated:

കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്ന് തീ പടർന്ന് മുകളിലത്തെ നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു

News18
News18
ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ ചാർമിനാറിന് സമീപം ഗുൽസാർ ഹൗസിലെ ഒരു കെട്ടിടത്തിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ എട്ട് കുട്ടികൾ ഉൾപ്പെടെ 17 പേർ മരിച്ചു. ഞായറാഴ്ച രാവിലെ 6:30 ഓടെയാണ് തീപിടിത്തമുണ്ടായത്. തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി. നിരവധി പേരെ അബോധാവസ്ഥയിൽ കണ്ടെത്തി.
പ്രഹ്ലാദ് (70), മുന്നി (70), രാജേന്ദർ മോദി (65), സുമിത്ര (60), ഹാമി (7), അഭിഷേക് (31), ശീതൾ (35), പ്രിയാൻഷ് (4), ഇരാജ് (2), ആരുഷി (3), ഋഷഭ് (4), പ്രഥമൻ (1.5), അനുയൻ (32), രാജ്ക (32), വർഷ (32), വർഷ (32), വർഷ (32), വർഷ (35), വർഷ (32), എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി. പരിക്കേറ്റവരെ ഉടൻ ആശുപത്രികളിലേക്ക് മാറ്റാനും ശരിയായ വൈദ്യചികിത്സ ഉറപ്പാക്കാനും നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി തെലങ്കാന സിഎംഒയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു
advertisement
സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്ന് തീ പടർന്നു മുകളിലത്തെ നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു. കനത്ത പുക കാരണം ചിലർ ബോധരഹിതരായി. 11 അഗ്നിശമന വാഹനങ്ങൾ, ഒരു അഗ്നിശമന റോബോട്ട്, 17 അഗ്നിശമന ഉദ്യോഗസ്ഥർ, 70 ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. കേന്ദ്രമന്ത്രിയും തെലങ്കാന ബിജെപി അധ്യക്ഷനുമായ ജി കിഷൻ റെഡ്ഡിയും തെലങ്കാന മന്ത്രി പൊന്നം പ്രഭാകറും സംഭവ സ്ഥലം സന്ദർശിച്ചു.
advertisement
മരണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (പിഎംഎൻആർഎഫ്) രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.മരണങ്ങളിൽ പ്രസിഡന്റ് ദ്രൗപതി മുർമു അനുശോചനം രേഖപ്പെടുത്തി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഹൈദരാബാദിലെ ചാർമിനാറിന് സമീപം വൻ തീപിടിത്തം; 8 കുട്ടികളുൾപ്പെടെ 17 പേർ മരിച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement