ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; വിനോദ സഞ്ചാരത്തിനെത്തിയ ഒന്‍പത് പേര്‍ മരിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മണ്ണിടിച്ചിലില്‍ കൂറ്റന്‍ പാറകള്‍ താഴേക്കു പതിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കിന്നൗര്‍: ഹിമാചല്‍ പ്രദേശിലെ കിന്നൗറിലെ മണ്ണിടിച്ചിലില്‍ വിനോദ സഞ്ചാരത്തിനെത്തിയ ഒന്‍പത് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മലയുടെ ഒരു ഭാഗം ഇടിഞ്ഞ് വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. സംഗ്ല താഴ്‌വരയിലാണ് അപകടമുണ്ടായത്.
ടൂറിസ്റ്റ് കേന്ദ്രമായ ചിത്കുലിലേക്ക് പോകുകയയിരുന്നു സംഘം. മണ്ണിടിച്ചിലിനെ തുടര്‍ന്ന് സംഗ്ല താഴ്‌വരയിലെ ബട്‌സേരി പാലത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മണ്ണിടിച്ചിലില്‍ കൂറ്റന്‍ പാറകള്‍ താഴേക്കു പതിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
#WATCH | Himachal Pradesh: Boulders roll downhill due to landslide in Kinnaur district resulting in bridge collapse; vehicles damaged pic.twitter.com/AfBvRgSxn0
— ANI (@ANI) July 25, 2021
advertisement
മഴക്കാലമായതിനാല്‍ പ്രദേശത്തേക്ക് പോകരുതെന്ന് അധികൃതകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് രക്ഷപ്രവര്‍ത്തനം നടത്തുന്നുണ്ട്.
किन्नौर के बटसेरी में पहाड़ी दरकने से हुआ हादसा हृदयविदारक है।
इसकी चपेट में आया पर्यटकों से सवार वाहन जिसमें 9 की मृत्यु व 2 घायल तथा 1 अन्य राहगीर के घायल होने की खबर अत्यंत दुखद है।
ईश्वर दिवंगत आत्माओं को शांति तथा शोकग्रस्त परिवार को संबल प्रदान करें। pic.twitter.com/MqesANNlV0
— Jairam Thakur (@jairamthakurbjp) July 25, 2021
advertisement
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ജയറാം താക്കൂര്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുബംങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ നല്‍കുമെന്നും പരിക്ക് പറ്റിയവര്‍ക്ക് പ്രധാനമന്ത്രി 50,000 രൂപയും നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 25, 2021 6:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; വിനോദ സഞ്ചാരത്തിനെത്തിയ ഒന്‍പത് പേര്‍ മരിച്ചു







