Sabarimala Verdict : ശബരിമല മാത്രമല്ല; മുസ്ലിം- പാഴ്സി ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശന വിഷയവും 7 അംഗ ബ‍ഞ്ചിന്റെ പരിഗണനയിൽ

Last Updated:

ആചാരത്തിൽ കോടതി ഇടപെടൽ ആകാമോ എന്നതടക്കം ഏഴു വിഷയങ്ങളാണ് വിശാല ഭരണഘടനാ ബെഞ്ച് പരിഗണിക്കുക

ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ചെയ്തത്. മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവും ദാവൂദി ബൊറ സമുദായം പിന്തുടരുന്ന പെൺകുട്ടികളുടെ ചേലാകർമവും സമുദായത്തിന് പുറത്ത് നിന്ന് വിവാഹം കഴിച്ച പാഴ്സി സ്ത്രീകൾക്ക് ആരാധനാലയങ്ങളിലെ പ്രവേശന വിഷയവും എല്ലാം ഏഴംഗ വിശാല ബെഞ്ച് പരിഗണിക്കുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.
ശബരിമല പുനഃപരിശോധനാ ഹർജികൾ വിശാല ബെഞ്ചിന് വിടുന്നതിനെ അഞ്ചംഗ ബെഞ്ചിലെ രണ്ടുപേർ എതിർത്തു. ജസ്റ്റിസുമായ ആർ എഫ് നരിമാനും ഡി.വൈ ചന്ദ്രചൂഡുമാണ് എതിർത്തത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കൊപ്പം ഇന്ദുമൽഹോത്രയും ഖാൻവിൽക്കറും അനുകൂലിച്ചു. എന്നാൽ 2018 സെപ്റ്റംബറിലെ യുവതീപ്രവേശന വിധി സ്റ്റേ ചെയ്യുന്നതിനെ കുറിച്ച് പുതിയ ഉത്തരവിൽ പറയുന്നില്ല. ആചാരത്തിൽ കോടതി ഇടപെടൽ ആകാമോ എന്നതടക്കം ഏഴു വിഷയങ്ങളാണ് വിശാല ഭരണഘടനാ ബെഞ്ച് പരിഗണിക്കുക. ഈ വിഷയങ്ങളിൽ തീർപ്പ് ഉണ്ടാകുന്നതുവരെയാണ് ശബരിമല ഹർജികൾ മാറ്റിവെച്ചിരിക്കുന്നത്.
advertisement
അടുത്തിടെ ജസ്റ്റിസ് എസ്.എ ബോബ്‌ഡെ മുസ്‌ലിം പള്ളികളിലെ സ്ത്രീപ്രവേശനം സംബന്ധിച്ച ഹരജി പരിഗണിക്കുന്നതു മാറ്റിവെച്ചിരുന്നു. എസ്.എ ബോബ്‌ഡെയാണ് അടുത്ത ചീഫ് ജസ്റ്റിസ്. 2018 സെപ്റ്റംബര്‍ 28 ന് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് വിധി പ്രസ്താവിച്ചത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Sabarimala Verdict : ശബരിമല മാത്രമല്ല; മുസ്ലിം- പാഴ്സി ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശന വിഷയവും 7 അംഗ ബ‍ഞ്ചിന്റെ പരിഗണനയിൽ
Next Article
advertisement
സഖാക്കൻമാർക്ക് തോന്നിയപടി ചിലവഴിക്കാനുള്ള സഹകരണ ബാങ്കല്ല കേന്ദ്ര ധനമന്ത്രാലയം; സംസ്ഥാന സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ
സഖാക്കൻമാർക്ക് തോന്നിയപടി ചിലവഴിക്കാനുള്ള സഹകരണ ബാങ്കല്ല കേന്ദ്ര ധനമന്ത്രാലയം; രാജീവ് ചന്ദ്രശേഖർ
  • 2014-2024 കാലത്ത് മോദി സർക്കാർ കേരളത്തിന് 3.20 ലക്ഷം കോടി രൂപ കൈമാറിയെന്ന് രാജീവ് ചന്ദ്രശേഖർ

  • പിണറായി സർക്കാരിന്റെ പത്ത് വർഷം കേരളത്തെ നശിപ്പിച്ച കാലമായെന്നും വികസനത്തിൽ പിന്നാക്കം ആണെന്നും ആരോപണം

  • കേന്ദ്രം നൽകിയ 7 ലക്ഷം കോടി രൂപയിലും കേരളം തൊഴിലില്ലായ്മയും വിലക്കയറ്റവും കൂടിയ സംസ്ഥാനമായെന്ന് വിമർശനം

View All
advertisement