അയോധ്യ വിധി: സുപ്രീം കോടതി വിധിക്കെതിരെ സുന്നി വഖഫ് ബോർഡ് പുനഃപരിശോധനാ ഹർജി നൽകില്ല

Last Updated:

സുപ്രീം കോടതി അനുവദിച്ചു നൽകിയ അഞ്ച് ഏക്കർ ഭൂമി സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.

ന്യൂഡൽഹി: അയോധ്യ കേസിൽ സുപ്രീം കോടതി ഉത്തരവിനെതിരെ സുന്നി വഖഫ് ബോർഡ് പുനഃപരിശോധനാ ഹർജി നൽകില്ല. ചൊവ്വാഴ്ച ചേർന്ന സുന്നി വഖഫ് ബോർഡ് യോഗത്തിലാണ് തീരുമാനം. സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകേണ്ടതില്ലെന്നാണ്
യോഗത്തിലെ ഭൂരിപക്ഷ തീരുമാനമെന്ന് സുന്നി വഖഫ് ബോർഡ് പ്രതിനിധി അബ്ദുൽ റസാഖ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.
"ബാബറി മസ്ജിദ് കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പ്രസ്താവം ബോർഡ് പരിഗണിച്ചു. നിലപാട് സുന്നി വഖഫ് ബോർഡ് വീണ്ടും ആവർത്തിച്ചു. പുനഃപരിശോധനാ ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്യില്ല" ബോർഡ് ചെയർമാൻ സുഫർ ഫറൂഖി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സുന്നി വഖഫ് ബോർഡിലെ ആകെയുള്ള എട്ട് അംഗങ്ങളിൽ ഏഴു പേരും യോഗത്തിൽ പങ്കെടുത്തു.
advertisement
അയോധ്യയിൽ മോസ്ക് പണിയുന്നതിന് കോടതി പകരമായി നൽകിയ അഞ്ച് ഏക്കർ ഭൂമി സ്വീകരിക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. ശരിയത്ത് അനുസരിച്ച് ഇത് സ്വീകരിക്കുന്നത് ശരിയാണോ എന്ന് തീരുമാനിക്കുന്നതിന് കൂടുതൽ സമയം വേണമെന്ന് ബോർഡ് അംഗങ്ങൾ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
advertisement
സുപ്രീം കോടതി അനുവദിച്ചു നൽകിയ അഞ്ച് ഏക്കർ ഭൂമി സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ അംഗങ്ങൾ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനം എടുത്തു കഴിഞ്ഞാൽ അത് പ്രത്യേകമായി തന്നെ അറിയിക്കുമെന്നും സുന്നി വഖഫ് ബോർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
അയോധ്യ വിധി: സുപ്രീം കോടതി വിധിക്കെതിരെ സുന്നി വഖഫ് ബോർഡ് പുനഃപരിശോധനാ ഹർജി നൽകില്ല
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement