അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരായ ഉത്തരവ് തിരിച്ചു വിളിച്ച് സുപ്രീംകോടതി; നടപടി ചീഫ് ജസ്റ്റിസിന്റെ കത്തിന് പിന്നാലെ

Last Updated:

ഒരു സിവിൽ തർക്കത്തിൽ ക്രിമിനൽ സ്വഭാവമുള്ള സമൻസ് തെറ്റായി ശരിവച്ചതിനെത്തുടർന്നാണ് അലഹബാദ് ഹൈക്കോടതി ജഡ്ജി പ്രശാന്ത് കുമാറിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിക്കുകയും അധികാരപരിധിയിൽ നിന്ന് ക്രിമിനൽ വിഭാഗം എടുത്തു മാറ്റുകയും ചെയ്തത്. ജസ്റ്റിസ് ജെ ബി പർദിവാലയും ആർ മഹാദേവനും അടങ്ങുന്ന ബെഞ്ച് ഓഗസ്റ്റ് 4 നാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

സുപ്രീംകോടതി
സുപ്രീംകോടതി
ന്യൂഡല്‍ഹി: അലഹബാദ് ഹൈക്കോടതി ജഡ്ജിയെ ക്രിമിനൽ അധികാരപരിധിയിൽ നിന്ന് നീക്കിക്കൊണ്ടുള്ള ഉത്തരവ് തിരിച്ചു വിളിച്ച് സുപ്രീം കോടതി. ജഡ്ജി പ്രശാന്ത് കുമാറിനെ വിമർശിച്ചുള്ള നിരീക്ഷണങ്ങളാണ് സുപ്രീം കോടതി തിരിച്ചു വിളിച്ചത്. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ കത്തിന് പിന്നാലെയാണ് നടപടി. സുപ്രീംകോടതിയുടെ ഭാഗത്തു നിന്നുണ്ടാവുന്ന അപൂർവമായൊരു നീക്കമായിരുന്നു ഇത്.
ഒരു സിവിൽ തർക്കത്തിൽ ക്രിമിനൽ സ്വഭാവമുള്ള സമൻസ് തെറ്റായി ശരിവച്ചതിനെത്തുടർന്നാണ് അലഹബാദ് ഹൈക്കോടതി ജഡ്ജി പ്രശാന്ത് കുമാറിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിക്കുകയും അധികാരപരിധിയിൽ നിന്ന് ക്രിമിനൽ വിഭാഗം എടുത്തു മാറ്റുകയും ചെയ്തത്. ജസ്റ്റിസ് ജെ ബി പർദിവാലയും ആർ മഹാദേവനും അടങ്ങുന്ന ബെഞ്ച് ഓഗസ്റ്റ് 4 നാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
ഇതും വായിക്കുക: സുപ്രീം കോടതി ഉത്തരവ്; രാജ്യത്ത് വൈദ്യുതി നിരക്ക് ഉയര്‍ന്നേക്കും
എന്നാൽ ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പർദിവാലയ്ക്ക് കത്തയച്ചിരുന്നു. പിന്നാലെയാണ് ജെ ബി പർദിവാലയും ആർ മഹാദേവനും അടങ്ങുന്ന ബെഞ്ച് ഉത്തരവ് തിരിച്ച് വിളിച്ചത്.
advertisement
പ്രശാന്ത് കുമാറിനെ അപമാനിക്കുകയോ അധിക്ഷേപിക്കുകയോ അല്ല തങ്ങളുടെ ഉദ്ദേശ്യമെന്നും ജുഡീഷ്യറിയുടെ അന്തസ് നിലനിർത്തുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ നിരീക്ഷണങ്ങൾ നടത്തിയതെന്നും ബെഞ്ച് വിശദീകരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരായ ഉത്തരവ് തിരിച്ചു വിളിച്ച് സുപ്രീംകോടതി; നടപടി ചീഫ് ജസ്റ്റിസിന്റെ കത്തിന് പിന്നാലെ
Next Article
advertisement
മരുന്നുകള്‍ക്ക് ട്രംപിന്റെ 100% തീരുവ ഇന്ത്യന്‍ ഫാര്‍മ കയറ്റുമതിയെ ബാധിച്ചേക്കില്ലെന്ന് വ്യവസായ വിദഗ്ദ്ധര്‍
മരുന്നുകള്‍ക്ക് ട്രംപിന്റെ 100% തീരുവ ഇന്ത്യന്‍ ഫാര്‍മ കയറ്റുമതിയെ ബാധിച്ചേക്കില്ലെന്ന് വ്യവസായ വിദഗ്ദ്ധര്‍
  • 2025 ഒക്ടോബർ 1 മുതൽ യുഎസിലേക്ക് ബ്രാൻഡഡ് മരുന്നുകൾക്ക് 100% തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

  • ഇന്ത്യയുടെ ഫാർമ കയറ്റുമതിയിൽ വലിയ പ്രത്യാഘാതമുണ്ടാകില്ലെന്ന് വ്യവസായ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

  • ജനറിക് മരുന്നുകൾക്ക് തീരുവ ബാധകമല്ല, ഇന്ത്യയുടെ പ്രധാന കയറ്റുമതി വിഭാഗം ഇതാണ്.

View All
advertisement