കേന്ദ്രസർക്കാർ നടപ്പിലാക്കിയ നോട്ടുനിരോധനം നിയമവിരുദ്ധമെന്ന് സുപ്രീംകോടതി ജസ്റ്റിസ് ബി വി നാഗരത്‌ന. ജസ്റ്റിസ് എസ് എ നസീർ അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചിലെ നാല് ജഡ്ജിമാർ നോട്ടുനിരോധനത്തെ അനുകൂലിച്ചപ്പോൾ ഒരാൾ മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. നോട്ടുനിരോധനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിലാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. 2016 നവംബർ 8 നാണ് 500 ന്റെയും, 1000 ന്റെയും നോട്ടുകൾ റദ്ദാക്കിക്കൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.
തീവ്രവാദ ഫണ്ടിംഗ്, കള്ളപ്പണം തുടങ്ങിയവയെ ചെറുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നോട്ടുനിരോധനം നടപ്പിലാക്കിയതെങ്കിലും കേന്ദ്രത്തിന് ഒരു നിയമനിർമാണത്തിലൂടെയോ ഓർഡിനൻസിലൂടെയോ നടപ്പിലാക്കാമായിരുന്നുവെന്നും ഈ വിഷയത്തിൽ ആർബിഐ സ്വതന്ത്ര മനസോടെ ആയിരിക്കില്ല സമ്മതം നൽകിയിട്ടുണ്ടാകുകയെന്നും ജസ്റ്റിസ് നാഗരത്‌ന വിധിന്യായത്തിൽ പറഞ്ഞു.
Also Read-നോട്ടുനിരോധനം സുപ്രീം കോടതി ശരിവെച്ചു; ‘കേന്ദ്ര നടപടിയില്‍ തെറ്റുണ്ടെന്ന് പറയാനാവില്ല’
ജസ്റ്റിസ് നാഗരത്‌നയുടെ വിധിപ്രസ്താവത്തിലെ പ്രധാനപ്പെട്ട 10 പോയിന്റുകൾ
നോട്ടുനിരോധനത്തോട് വിയോജിച്ചു കൊണ്ടുള്ള ഈ വിധി ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രസിദ്ധമായ വിയോജിപ്പു വിധികളുടെ കൂട്ടത്തിൽ സ്ഥാനം പിടിക്കുമെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ പി ചിദംബരം ട്വീറ്റ് ചെയ്തു. ”നോട്ട് നിരോധനത്തിലെ നിയമവിരുദ്ധതയും ക്രമക്കേടുകളും ഈ ന്യൂനപക്ഷ വിധിയിലൂടെ ചൂണ്ടിക്കാണിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇത് സർക്കാരിന്റെ മുഖത്തേറ്റ അടിയാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.