Hathras Rape Case | ഹത്രാസ് ബലാത്സംഗ കേസ് സി.ബി.ഐക്ക്; ഇരയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണമെന്ന് രാഹുലും പ്രിയങ്കയും

Last Updated:

ബലാത്സംഗം, കൊലപാതകം എന്നിവ കൂടാതെ അർദ്ധരാത്രി യുവതിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ അഭാവത്തിൽ പൊലീസ് സംസ്ക്കരിച്ചതിനെ കുറിച്ചും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

ലഖ്നൗ: ഹത്രാസിൽ ദലിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസ് അന്വേഷണം സി.ബി.ഐയെ ഏൽപ്പിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ഉന്നതതല യോഗത്തിന് ശേഷമാണ് ഇതു സംബന്ധിച്ച തീരുമാനം സർക്കാർ കൈക്കൊണ്ടത്. ശനിയാഴ്ച ഡിജിപി എച്ച്.സി അവസ്തി, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തി എന്നിവർ യുവതിയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു. ഇരയുടെ കുടുംബത്തെ രാഹുൽ ഗാന്ധിയും പ്രയങ്കാ ഗാന്ധിയും സന്ദർശിച്ചു. സംസ്ഥാന സർക്കാർ കുടുംബത്തെ സംരക്ഷിക്കണമെന്ന്  അവർ ആവശ്യപ്പെട്ടു.
ബലാത്സംഗം, കൊലപാതകം എന്നിവ കൂടാതെ അർദ്ധരാത്രി യുവതിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ അഭാവത്തിൽ പൊലീസ് സംസ്ക്കരിച്ചതിനെ കുറിച്ചും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
advertisement
ഹത്രാസിലെ നിർഭാഗ്യകരമായ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി കേസ് സിബിഐയെ ഏൽപ്പിക്കുകയാണെന്ന് ആദിത്യനാഥ് ട്വീറ്റിൽ പറഞ്ഞു. സംഭവത്തിന് ഉത്തരവാദികളായവർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
സംഭവത്തിൽ ഇരയുടെ കുടുംബത്തിന് നീതിയും മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് കോൺഗ്രസ്, ടിഎംസി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും സമൂഹിക സംഘടനകളും പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെയാണ് കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയുള്ള സർക്കാർ പ്രഖ്യാപനം പുറത്തുവന്നത്. വെള്ളിയാഴ്ച ജന്തർ മന്തറിൽ സംഘടിപ്പിച്ച റാലിയിൽ ഭീം ആർമി മേധാവി ചന്ദ്രശേഖർ ആസാദ് ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തിരുന്നു.
advertisement
രാജ്യ വ്യാപകമായ പ്രതിഷേധത്തിനിടെ  20 കാരിയുടെ കുടുംബാംഗങ്ങളെ കാണാൻ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശനിയാഴ്ച വൈകുന്നേരം ഹാത്രാസിലെത്തി. കുടുംബാഗങ്ങളെ സന്ദർശിച്ച ശേഷം യുവതിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
രാഹുലും പ്രിയങ്കയും ഉൾപ്പെടെ അഞ്ച് നേതാക്കൾക്കാണ് ഹത്രാസിലേക്ക് പോകാൻ പൊലീസ് അനുമതി നൽകിയത്. അതേസമം വ്യാഴാഴ്ച ഇവരുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ രാഹുലിനെ പൊലീസ് തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ശനിയാഴ്ചയും രാഹുൽ മറ്റു നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പം എത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/India/
Hathras Rape Case | ഹത്രാസ് ബലാത്സംഗ കേസ് സി.ബി.ഐക്ക്; ഇരയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണമെന്ന് രാഹുലും പ്രിയങ്കയും
Next Article
advertisement
ബെംഗളൂരൂ-എറണാകുളം വന്ദേഭാരതിന് മികച്ച പ്രതികരണം; ആദ്യ ഒരു മാസത്തില്‍ യാത്ര ചെയ്തത് 55,000 പേര്‍
ബെംഗളൂരൂ-എറണാകുളം വന്ദേഭാരതിന് മികച്ച പ്രതികരണം; ആദ്യ ഒരു മാസത്തില്‍ യാത്ര ചെയ്തത് 55,000 പേര്‍
  • ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിന്‍ ആദ്യ മാസം തന്നെ 55,000 യാത്രക്കാരെ ആകര്‍ഷിച്ചു.

  • നവംബറും ഡിസംബറും ബുക്കിംഗുകള്‍ 100 ശതമാനത്തിലധികം കടന്നതായാണ് റെയില്‍വെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

  • കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യ സെമി ഹൈസ്പീഡ് ട്രെയിന്‍

View All
advertisement