Vantara | 'വൻതാര പ്രത്യാശയുടെയും രോഗശാന്തിയുടെയും ഒരു ദീപസ്തംഭം': പ്രകൃതിയെ പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിത അംബാനിയും മകൻ അനന്തും

Last Updated:

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം ഗുജറാത്തിലെ വൻതാര സന്ദർശിച്ചു. അനന്ത് അംബാനിയുടെ വൻതാരയ്ക്ക് കേന്ദ്ര സർക്കാരിന്റെ മൃഗക്ഷേമത്തിലെ പരമോന്നത ബഹുമതിയായ 'പ്രാണി മിത്ര' ദേശീയ അവാർഡ് (കോർപ്പറേറ്റ് വിഭാഗത്തിൽ) ലഭിച്ചിരുന്നു.

News18
News18
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം ഗുജറാത്തിലെ ജാംനഗറിലെ റിലയൻസ് ഫൗണ്ടേഷന്റെ വൻതാര സന്ദർശിക്കുകയും വന്യജീവി സംരക്ഷണ പുനരധിവാസ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ആർ‌ഐ‌എല്ലിന്റെയും റിലയൻസ് ഫൗണ്ടേഷന്റെയും ബോർഡുകളിലെ ഡയറക്ടർ അനന്ത് അംബാനിക്കൊപ്പം പ്രധാനമന്ത്രി മോദി വിശദമായി വൻതാര മുഴുവൻ നോക്കിക്കണ്ടു.
അനന്ത് അംബാനിയുടെ വൻതാരയ്ക്ക് ഇന്ത്യാ ഗവൺമെന്റിന്റെ മൃഗക്ഷേമത്തിലെ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ 'പ്രാണി മിത്ര' ദേശീയ അവാർഡ് (കോർപ്പറേറ്റ് വിഭാഗത്തിൽ) ലഭിച്ചിരുന്നു. പദ്ധതി തനിക്ക് എത്രത്തോളം വിലപ്പെട്ടതാണെന്ന് അനന്ത് പലപ്പോഴും സംസാരിച്ചിട്ടുണ്ട്. റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്‌സണും അനന്തിന്റെ അമ്മയുമായ നിത അംബാനി, പ്രകൃതിയെ പരിപോഷിപ്പിക്കാനുള്ള അനന്ത് അംബാനിയുടെ ആഗ്രഹത്തിൽ നിന്നാണ് വൻതാര ജനിച്ചതെന്ന് എടുത്തുപറഞ്ഞിട്ടുണ്ട്.
advertisement
ആനകളുടെ പരിപാലനത്തിനും പരിചരണത്തിനുമായി സമർപ്പിച്ചിരിക്കുന്ന വൻതാരയുടെ സംഘടനയായ രാധേ കൃഷ്ണ ടെംപിൾ എലിഫന്റ് വെൽഫെയർ ട്രസ്റ്റിന്റെ (RKTEWT) അസാധാരണ പ്രവർത്തനങ്ങളാണ് പ്രാണി മിത്ര പുരസ്കാര നേട്ടത്തിൽ പ്രധാനമായത്.
അനന്ത് അംബാനിയുടെ വാക്കുകൾ
ജനുവരിയിൽ ജാംനഗറിൽ നടന്ന ഒരു പരിപാടിയിൽ റിലയൻസിന്റെ ജീവനക്കാരെ അഭിസംബോധന ചെയ്യവെ, നഗരത്തോടുള്ള തന്റെ അഭിലാഷങ്ങൾ, മൃഗങ്ങളോടുള്ള തന്റെ ആഴമായ സ്നേഹം, പിതാവ് മുകേഷ് അംബാനിയുടെയും മുത്തച്ഛൻ ധീരുഭായ് അംബാനിയുടെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള തന്റെ പ്രതിബദ്ധത എന്നിവ അനന്ത് അംബാനി പങ്കുവെച്ചു.
advertisement
തന്റെ പ്രസംഗത്തിൽ അനന്ത് പറഞ്ഞു, "25 വർഷത്തിനുള്ളിൽ, സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ‌, ജാംനഗറിന്റെ അന്തസ്സും അഭിമാനവും അഭൂതപൂർവമായ തലങ്ങളിലേക്ക് ഉയർത്തുമെന്ന് എനിക്ക് ബോധ്യമുണ്ട്."
"മനുഷ്യക്ഷേമത്തെപ്പോലെ തന്നെ മൃഗക്ഷേമത്തോടുള്ള റിലയൻസിന്റെ പ്രതിബദ്ധതയ്ക്ക് വൻതാര ഉദാഹരണമാണ്. ഇത് ഞങ്ങളുടെ 'വീ കെയർ‌' ചിന്തയെ ഉൾക്കൊള്ളുന്നു," അദ്ദേഹം പറഞ്ഞു.
വൻ‌താരയുടെ ഉദ്ഘാടന വേളയിൽ ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ അനന്ത് അംബാനി പറഞ്ഞു, “എന്റെ ലക്ഷ്യത്തെ മുന്നോട്ട് നയിക്കുന്ന ഒന്ന് മൃഗക്ഷേമമാണ്. ‌മനുഷ്യക്ഷേമത്തിനായി ധാരാളം ആളുകൾ പ്രവർത്തിക്കുന്നുണ്ട്, പക്ഷേ മൃഗക്ഷേമത്തിൽ, കുറച്ച് ആളുകൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ഞാൻ ഇതിനായി തിരഞ്ഞെടുക്കപ്പെട്ട ആളാണെന്ന് ഞാൻ കരുതുന്നു, ദൈവത്തിന്റെ അനുഗ്രഹത്താൽ എനിക്ക് മൃഗങ്ങളെ സേവിക്കാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നു. ഇന്നത്തെ ജീവിതത്തിൽ എനിക്ക് ദൈവത്തെ കാണാൻ കഴിയില്ല, പക്ഷേ എല്ലാ മൃഗങ്ങളിലും ഞാൻ ദൈവത്തെ കാണുന്നു. ഒരു പശുവിൽ 64 കോടി 'ദേവതകൾ' ഉണ്ടെന്ന് നമ്മുടെ ധർമ്മത്തിൽ പറയുന്നു. പക്ഷേ ഒരു പശുവിൽ മാത്രമല്ല, എല്ലാ മൃഗങ്ങളിലും ഞാൻ ദൈവത്തെ കാണുന്നു. "അതുകൊണ്ട് സമൂഹത്തിന് വേണ്ടി എന്തെങ്കിലും തിരികെ നൽകാനുള്ള എന്റെ ശ്രമമാണിത്," അദ്ദേഹം പറഞ്ഞു.
advertisement
ഈ സംരംഭത്തിന് പിന്നിലെ പ്രചോദനം തന്റെ അമ്മയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. "എന്റെ അമ്മ എപ്പോഴും എനിക്ക് വലിയ പ്രചോദനമായിരുന്നു. എന്റെ അമ്മ, ഞാൻ ഒരു കൊച്ചു കുട്ടിയായിരുന്നപ്പോൾ, ഞങ്ങൾ യാത്ര ചെയ്യുമ്പോൾ, എനിക്ക് 12 വയസ്സായിരുന്നുവെന്നാണ് തോന്നുന്നത്. ജയ്പൂരിൽ നിന്ന് രന്തംബോറിലേക്ക് യാത്ര ചെയ്യുകയായിരുന്നു. റോഡിന്റെ നടുവിൽ, കൊടും ചൂടിൽ ഒരു 'ഒരു ആനയെ ഞങ്ങൾ കണ്ടു, ആന അല്പം വിചിത്രമായി നടന്നു," അദ്ദേഹം പറഞ്ഞു.
"ഞാൻ എന്റെ അമ്മയോട് പറഞ്ഞു, നമുക്ക് അതിനെ രക്ഷിക്കണമെന്ന്. ആനകളെ എങ്ങനെ പരിപാലിക്കണമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ‌ആ സമയത്ത് ആനയ്ക്ക് എന്ത് ഭക്ഷണം നൽകണമെന്ന് പോലും ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഞങ്ങൾക്ക് ശാസ്ത്രീയ അറിവില്ലായിരുന്നു. ഒരു ദശാബ്ദത്തിലേറെക്കാലം ഞങ്ങൾ ശാസ്ത്രീയ അറിവ് വളർത്തിയെടുത്തു. ഇന്ന് ഞങ്ങൾക്ക് വളരെ പ്രൊഫഷണൽ ആയ ഒരു ടീം ഉണ്ട്, 300-400-ലധികം പ്രൊഫഷണലുകൾ, ആനകളെ പരിപാലിക്കുന്നു."
advertisement
നിത അംബാനിയുടെ വാക്കുകൾ
“വൻതാര എന്നാൽ കാടിന്റെ നക്ഷത്രം എന്നാണ് അർത്ഥമാക്കുന്നത്. വൻതാര പ്രത്യാശയുടെയും രോഗശാന്തിയുടെയും ഒരു ദീപസ്തംഭമാണ്. എന്റെ ഇളയ മകൻ അനന്തിന്റെ നേതൃത്വവും ഞങ്ങളുടെ ഫൗണ്ടേഷന്റെ പിന്തുണയും ഉപയോഗിച്ച്, വൻതാര സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുകയും ജീവിതത്തിന്റെ സങ്കീർണ്ണമായ ഐക്യം സംരക്ഷിക്കുകയും ചെയ്യുന്നു. വൻതാരയുടെ രക്ഷാപ്രവർത്തന, പുനരധിവാസ കേന്ദ്രങ്ങളിൽ, ലോകമെമ്പാടുമുള്ള 2,000ത്തിലധികം ഇനം മൃഗങ്ങൾ അഭയം കണ്ടെത്തി. എല്ലാ ജീവജാലങ്ങളോടും സഹാനുഭൂതിയും ആദരവും പുലർത്തുന്ന കാതലായ ഇന്ത്യൻ തത്ത്വചിന്തയുടെ ഓർമ്മപ്പെടുത്തലാണ് വൻതാര," -2024 ഒളിമ്പിക്സിനായുള്ള പാരീസിലെ ഇന്ത്യാ ഹൗസിൽ നിത അംബാനി പറഞ്ഞു.
advertisement
"നമ്മുടെ വിശുദ്ധ വേദങ്ങൾ മനുഷ്യരാശിയെ മാത്രമല്ല, നമ്മുടെ മനോഹരമായ ഗ്രഹത്തിലെ എല്ലാത്തരം ജീവജാലങ്ങളെയും സേവിക്കാൻ നമ്മെ പഠിപ്പിക്കുന്നു... ഈ വർഷം ഞാൻ പ്രത്യേകിച്ച് അഭിമാനിക്കുന്ന മറ്റൊരു പരിപാടി എന്റെ ഇളയ മകൻ അനന്ത് നയിക്കുന്നു. അവൻ ഒരു കൊച്ചുകുട്ടിയായിരുന്നപ്പോൾ മുതൽ, മനുഷ്യരെന്ന നിലയിൽ കൂടുതൽ സൗമ്യനും അനുകമ്പയുള്ളവനും എങ്ങനെയെന്ന് അനന്ത് ഞങ്ങൾക്ക് കാണിച്ചുതന്നു," 2024 ലെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് വാർഷിക പൊതുയോഗത്തിൽ അവർ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
Vantara | 'വൻതാര പ്രത്യാശയുടെയും രോഗശാന്തിയുടെയും ഒരു ദീപസ്തംഭം': പ്രകൃതിയെ പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിത അംബാനിയും മകൻ അനന്തും
Next Article
advertisement
ശബരിമല സ്വർണപ്പാളി വിവാദം: ഭാരം കുറഞ്ഞത് എന്തുകൊണ്ടെന്ന് കമ്പനി
ശബരിമല സ്വർണപ്പാളി വിവാദം: ഭാരം കുറഞ്ഞത് എന്തുകൊണ്ടെന്ന് കമ്പനി
  • ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ 38 കിലോ ചെമ്പ് പാളിയിൽ സ്വർണം പൂശിയെന്ന് ഹൈക്കോടതിയിൽ വിശദീകരണം.

  • 2019-ൽ 42 കിലോഗ്രാം ചെമ്പുപാളി കൊണ്ടുവന്നത് ആസിഡ് വാഷ് ചെയ്തപ്പോൾ 38 കിലോയാക്കി, സ്വർണം പൂശി.

  • 397 ഗ്രാം സ്വർണം ഉപയോഗിച്ച് 40 വർഷത്തേക്കുള്ള വാറന്റിയോടെ സ്വർണം പൂശിയെന്ന് കമ്പനി വിശദീകരണം.

View All
advertisement