റെയിൽവെയിൽ യമരാജൻ; ജീവനെടുക്കാനല്ല കൊടുക്കാനാണെന്നു മാത്രം

Last Updated:

പശ്ചിമ റെയിൽവെയാണ് ഇത്തരത്തിലൊരു യമരാജനെ അവതരിപ്പിച്ചിരിക്കുന്നത്.

മരണ ദേവനാണ് യമരാജൻ. ജീവൻ എടുക്കലാണ് പുള്ളിയുടെ പണിയെന്നും എല്ലാവർക്കുമറിയാം. എന്നാൽ ജീവൻ നൽകുന്ന യമരാജനുമുണ്ട്. ഈ യമരാജനെ കാണുന്നത് റെയിൽവെയിലാണെന്നു മാത്രം. പശ്ചിമ റെയിൽവെയാണ് ഇത്തരത്തിലൊരു യമരാജനെ അവതരിപ്പിച്ചിരിക്കുന്നത്.
അപകടകരമായി റെയിൽവെ പാളം മുറിച്ച് കടക്കുന്നവരെ പൊക്കുകയാണ് ഈ യമരാജന്റെ ജോലി. റെയിൽവെപ്പാളം മുറിച്ചു കടക്കുന്നവർക്കെതിരെ പിഴ ചുമത്തിയിട്ടും ബോധവത്കരണം നടത്തിയിട്ടും ഫലം കാണാതെ വന്നതോടെയാണ് സാക്ഷാൽ യമരാജനെ തന്നെ റെയിൽവെ രംഗത്തിറക്കിയത്.
നവംബർ ആറ് മുതലാണ് ഇത്തരത്തിലൊരു ക്യാംപയ്ൻ റെയിൽവെ ആരംഭിച്ചത്. യമരാജന്റെ വേഷം ധരിച്ച ഉദ്യോഗസ്ഥർ പാളം മുറിച്ച് കടക്കുകയും പാളത്തിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നവരെ പൊക്കിയെടുത്ത് സുരക്ഷിതമായി പ്ലാറ്റ്ഫോമിലേക്കോ നടപ്പാതകളിലേക്കോ എത്തിക്കും.
advertisement
മുംബൈയിലെ തിരക്കേറിയ ലോക്കൽ പ്ലാറ്റ്ഫോമുകളായ അന്ധേരി, മലാദ് എന്നീ സ്റ്റേഷനുകളിലാണ് യമരാജൻ ചാർജ് എടുത്തിരിക്കുന്നത്. ഇവിടെ യാത്രക്കാർ തുടർച്ചയായി പാളം മുറിച്ചുകടക്കുകയും പാളത്തിലൂടെ യാത്ര ചെയ്യുകയും ചെയ്യാറുണ്ട്.
advertisement
റെയിൽവെ പൊലീസിലെ ഉദ്യോഗസ്ഥനാണ് യമരാജനായി വേഷംകെട്ടിയിരിക്കുന്നത്. പാളം മുറിച്ച് കടക്കുന്നതിന്റെയും പാളത്തിലൂടെ യാത്ര ചെയ്യുന്നതിന്റെയും അപകടത്തെ കുറിച്ച് ഇദ്ദേഹം ജനങ്ങളെ ബോധവത്കരിക്കും. പുതിയ ബോധവത്കരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
റെയിൽവെയും ഇതിന് മികച്ച പിന്തുണ നൽകുന്നുണ്ട്. യാത്രക്കാരുമായി പോകുന്ന യമരാജന്റെ ചിത്രങ്ങൾ റെയിൽവെ മന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
റെയിൽവെയിൽ യമരാജൻ; ജീവനെടുക്കാനല്ല കൊടുക്കാനാണെന്നു മാത്രം
Next Article
advertisement
'സമുദായ സൗഹാർദം ശക്തമായി നിലനിൽക്കട്ടെ'; കൊച്ചി സ്കൂളിലെ ഹിജാബ് വിവാദം ഹൈക്കോടതി തീർപ്പാക്കി
'സമുദായ സൗഹാർദം ശക്തമായി നിലനിൽക്കട്ടെ'; കൊച്ചി സ്കൂളിലെ ഹിജാബ് വിവാദം ഹൈക്കോടതി തീർപ്പാക്കി
  • പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദം ഹൈക്കോടതി തീർപ്പാക്കി, കുട്ടിയെ മാറ്റാൻ തീരുമാനിച്ചു.

  • ഹൈക്കോടതി സമുദായ സൗഹാർദം ശക്തമായി നിലനിൽക്കട്ടെയെന്ന് പറഞ്ഞ് ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചു.

  • ഹിജാബ് ധരിച്ച് സ്കൂളിൽ പഠിക്കാനാവില്ലെന്ന നിലപാടിൽ സ്കൂൾ, വിദ്യാർത്ഥിനിയെ മാറ്റാൻ രക്ഷിതാവ് തീരുമാനിച്ചു.

View All
advertisement