മലപ്പുറത്ത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Last Updated:

നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് വീട്ടുമുറ്റത്തെ  സ്ലാബിനടിയിൽ നിന്ന് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്

News18
News18
മലപ്പുറത്ത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍ കാരാപ്പറമ്പ് റോഡ് കല്ലേങ്ങല്‍ നഗറില്‍ ശ്രീജേഷിന്റെയും ശ്വേതയുടെയും മകന്‍ അര്‍ജുനാണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം നടന്നത്. പിതാവ് ശ്രീജേഷ് കുളിക്കാനിറങ്ങിയപ്പോള്കൂടെപ്പോയതായിരുന്നു കുട്ടി. കുളികഴിഞ്ഞ് മടങ്ങിവന്നപ്പോശ്രീജേഷ് കേൾക്കുന്നത് കുട്ടിയുടെ ഉറക്കെയുള്ള കരച്ചിലായിരുന്നു. കുട്ടിയുടെ കാലിൽ നിന്ന് ചോര ഇറ്റുവീഴുന്നതും കണ്ടു. ഉടൻ തന്നെ തൃപ്പനച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ ഓക്‌സിജന്ഇല്ലാത്തതിനാല്‍ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയി കുട്ടിയെ പാമ്പുകടിച്ചതാണെന്ന് തിരിച്ചറിയുകയുമായിരുന്നു.കുട്ടിയുടെ ബോധം അപ്പോഴേക്കും നഷ്ടമായിരുന്നു.തുടർന്ന് അഞ്ചരയോടെ മരണം സംഭവിച്ചു.
advertisement
വീട്ടുമുറ്റത്ത് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സ്ലാബിനടിയിൽ നിന്ന്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത് .മൃതദേഹം മെഡിക്കല്‍കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. സഹോദരങ്ങള്‍: അനുശ്രീ, അമൃത.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement