കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 176 കിലോ കഞ്ചാവ് തമിഴ്നാട്ടിൽ പിടിച്ചെടുത്തു

Last Updated:

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്

തമിഴ്‌നാട് കമ്പം വഴി കേരളത്തിലേയ്ക്ക് കടത്താന്‍ ശ്രമിച്ച 176 കിലോ കഞ്ചാവ് തമിഴ്‌നാട് പൊലീസ് പിടികൂടി. മൂന്ന് വാഹനങ്ങളും രണ്ടുപേരും പൊലീസ് പിടിയിലായി. മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
ആന്ധ്രയില്‍ നിന്നും കമ്പം വഴി കഞ്ചാവ് കടത്തുന്നുണ്ടെന്ന് തേനി എസ്.പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ. ദിവാന്‍ മൊയ്ദീന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
കമ്പം ഉലകതേവര്‍ സ്ട്രീറ്റിലെ വേല്‍മുരുകന്‍, വിവേകാനന്ദ സ്ട്രീറ്റിലെ കുപേന്ദ്രന്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. മലിച്ചാമി, കൃഷ്ണന്‍, കാളിരാജ് എന്നിവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ ഉപയോഗിച്ച കാറ്, ബൈക്ക്, വാന്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. രക്ഷപ്പെട്ട പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കമ്പംമേട് കാനന പാത വഴിയും കേരളത്തിലേയ്ക്ക് വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്ന വന്‍ സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്നാണ് വിവരം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 176 കിലോ കഞ്ചാവ് തമിഴ്നാട്ടിൽ പിടിച്ചെടുത്തു
Next Article
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്
  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement