BREAKING- കണ്ണൂരിൽ വീണ്ടും അക്രമം; എ.എൻ ഷംസീർ MLAയുടെ വീടിന് നേരെ ബോംബേറ്

Last Updated:
കണ്ണൂർ: ശബരിമല യുവതിപ്രവേശനത്തിന് ശേഷമുണ്ടായ സംഘർഷം കണ്ണൂർ ജില്ലയിൽ വ്യാപിക്കുന്നു. ഏറ്റവുമൊടുവിൽ തലശേരി എം.എൽ.എയും സിപിഎം നേതാവുമായ എ.എൻ. ഷംസീറിന്‍റെ വീടിന് നേരെ ബോംബേറ് ഉണ്ടായി. വെള്ളിയാഴ് രാത്രി പത്തു മണിയോടെയാണ് മാടപ്പീടികയിലുള്ള വീടിന് നേരെ ഒരു സംഘം ബോംബെറിഞ്ഞത്. ഇതുകൂടാതെ സിപിഎം നേതാവും മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന പി ശശിയുടെ വീടിനുനേരെയും ബോംബേറുണ്ടായിട്ടുണ്ട്. ഇരിട്ടിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. ഇരിട്ടി സ്വദേശി വിശാലിനാണ് വെട്ടേറ്റത്.
വീടിന് നേരെ ബോംബേറ് ഉണ്ടാകുമ്പോൾ ഷംസീർ വീട്ടിൽ ഉണ്ടായിരുന്നില്ല. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. അക്രമത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് ഷംസീർ MLA ന്യൂസ് 18നോട് പറഞ്ഞു.
മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ സംഘം വീടിന് നേർക്ക് ബോംബ് എറിയുകയായിരുന്നു. എന്നാൽ നാടൻ ബോംബ് വീടിന്‍റെ മതിലിൽ തട്ടി പൊട്ടുകയായിരുന്നു. വീടിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. വാട്ടർ ടാങ്കിനും തകരാർ സംഭവിച്ചിട്ടുണ്ട്.
advertisement
തലശേരിയിൽ സിപിഎം-ബിജെപി സംഘർഷം രൂക്ഷമാണ്. സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്‍റെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെ ആർഎസ്എസ് കണ്ണൂർ-തലശേരി സംഘ് വിഭാഗ് ചന്ദ്രശേഖരന്‍റെ വീടിന് നേരെ ആക്രമണമുണ്ടായി. നേതാക്കളുടെ വീടുകൾക്കുനേരെ തുടർച്ചയായി അക്രമമുണ്ടായ സാഹചര്യത്തിൽ ഇന്ന് വൈകുന്നേരം ഇരു വിഭാഗങ്ങളും പ്രതിഷേധ യോഗം സംഘടിപ്പിച്ചിരുന്നു.
സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ വൻ പൊലീസ് സംഘത്തെ തലശേരിയിലും പ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട്.
advertisement
കഴിഞ്ഞ ദിവസം മുതൽ നടന്നുവരുന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
BREAKING- കണ്ണൂരിൽ വീണ്ടും അക്രമം; എ.എൻ ഷംസീർ MLAയുടെ വീടിന് നേരെ ബോംബേറ്
Next Article
advertisement
‘മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ശമ്പളത്തിൽ 15% കട്ട്’; തെലങ്കാന സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്
‘മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ശമ്പളത്തിൽ 15% കട്ട്’; തെലങ്കാന സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്
  • വയോധികരായ മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ജീവനക്കാരുടെ ശമ്പളത്തിൽ 10-15% വരെ കുറയ്ക്കും

  • കുറച്ച തുക നേരിട്ട് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

  • ഇന്ത്യയിൽ സമാന നിയമം നിലവിലുള്ളത് ആസാമിൽ മാത്രമാണ്, തെലങ്കാന രണ്ടാമത്തെ സംസ്ഥാനം ആകും

View All
advertisement