ഒരു സ്ത്രീ കൂടി കയറി, ഹർത്താൽ നടത്തുന്നില്ലേ? മുഖ്യമന്ത്രിയുടെ പരിഹാസം

Last Updated:
തിരുവനന്തപുരം: ശബരിമലയിൽ രണ്ടു സ്ത്രീകൾ കയറിയപ്പോൾ ഹർത്താൽ നടത്തിയവർ ഇന്ന് ഒരു സ്ത്രീ കയറിയപ്പോൾ ഹർത്താൽ നടത്തുന്നില്ലേ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇനിയും സ്ത്രീകൾ കയറിയാലും ഹർത്താൽ നടത്തുമോയെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ശബരിമലയിൽ സ്ത്രീകൾ കയറിയാൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞവർ എവിടെയെന്നും മുഖ്യമന്ത്രി ചോദിച്ചു. കിളിമാനൂരില്‍ സിപിഐ എം കൊടുവഴന്നൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ യുവതി പ്രവേശിച്ചാൽ ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ നേതാക്കൾ ഇവിടെയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരും ആത്മഹത്യ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇത്തരമൊരു കാര്യത്തിന് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞത് പരിഹാസ്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിൽ ദർശനത്തിന് എത്തിയ യുവതികളെ നൂലിൽക്കെട്ടി താഴ്ത്തിയതല്ല. ദർശനത്തിന് എത്തിയ യുവതികളെ ഭക്തർ ആരും തടഞ്ഞില്ല. അയ്യപ്പനെ ദർശിക്കാൻ അവർക്ക് ഒരു തടസവും ഉണ്ടായില്ല. അവിടെ പ്രശ്നമുണ്ടാക്കുന്നത് സംഘപരിവാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
യുവതികള്‍ മലചവിട്ടിയതിന് ശേഷം മണിക്കൂറുകളോളം ഒരുതരത്തിലുള്ള പ്രതിഷേധവുമുണ്ടായില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രശ്നമുണ്ടാക്കാൻ സംഘപരിവാർ ആസൂത്രിത നീക്കം നടത്തി. കേരളത്തിൽനിന്നുള്ള ബിജെപി എം.പി സ്ത്രീപ്രവേശനത്തിന് എതിരല്ലെന്ന് പറയുന്നു. പിന്നെന്തിനാണ് നാട്ടിൽ അക്രമം അഴിച്ചുവിട്ടത്. പരിശീലനം ലഭിച്ച അക്രമികളെ സംഘപരിവാർ രംഗത്തിറക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടുകാർ പ്രതിരോധം തീർത്ത് രംഗത്തെത്തിയതോടെ ഇവർ ഓടുന്ന കാഴ്ചയാണ് കണ്ടത്. വനിതാ മതില്‍ ചരിത്രമായതിന്റെ അസഹിഷ്ണുതയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒരു സ്ത്രീ കൂടി കയറി, ഹർത്താൽ നടത്തുന്നില്ലേ? മുഖ്യമന്ത്രിയുടെ പരിഹാസം
Next Article
advertisement
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
പാലക്കാട് 9 കാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; നിയമനടപടികളുമായി മുന്നോട്ടെന്ന് കുട്ടിയുടെ അമ്മ
  • കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അമ്മ പ്രസീത.

  • മുറിവുണ്ടെന്ന് പറഞ്ഞിട്ടും ആശുപത്രി ജീവനക്കാർ ഓയിന്‍മെന്റ് പുരട്ടിയതോടെ കൈ മുറിച്ചുമാറ്റി.

  • കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമാണെന്നും, നീതി ലഭിക്കണമെന്നുമാണ് അമ്മ പ്രസീതയുടെ ആവശ്യം.

View All
advertisement