പലയിടത്തും സംഘര്‍ഷം; DYFI- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; കെ സുധാകരന്റെ ഭാര്യവീടിന് നേരെ ആക്രമണം

Last Updated:

സിപിഎം അക്രമം തുടര്‍ന്നാല്‍ പ്രതിരോധിക്കേണ്ടി വരുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിനെതിരെ സംസ്ഥാനത്ത് പലയിടത്തും ഡിവൈഎഫ്‌ഐ-സിപിഎം പ്രതിഷേധം. കോണ്‍ഗ്രസ്-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പലയിടത്തും ഏറ്റുമുട്ടി. കെപിസിസി ആസ്ഥാനത്തിന് നേരെ ആക്രണമുണ്ടായി. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഭാര്യ വീടിന് നേരെ ആക്രമണമുണ്ടായി.
കൊല്ലം ചവറ പന്മനയില്‍ കോണ്‍ഗ്രസ് - ഡിവൈഎഫ്‌ഐ സംഘര്‍ഷമുണ്ടായി. പത്തനംതിട്ട മുല്ലപ്പള്ളിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായി. നീലേശ്വരത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു.കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടായി.
സിപിഎം അക്രമം തുടര്‍ന്നാല്‍ പ്രതിരോധിക്കേണ്ടി വരുമെന്ന് കെ സുധാകരന്‍ പറഞ്ഞു. ഓഫീസ് ആക്രമിച്ചാല്‍ തിരിച്ച് ആക്രമിക്കാന്‍ അറിയാമെന്നും നാളെ കരിദിനം ആചരിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
advertisement
യൂത്ത് കോണ്‍ഗ്രസിനെതിരെ മുദ്രാവാക്യം വിളികളുമായി തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രതിഷേധം കടുപ്പിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരായ കോണ്‍ഗ്രസ് പോസ്റ്ററുകള്‍ പ്രവര്‍ത്തകര്‍ വലിച്ചുകീറി. വെള്ളയമ്പലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിനിടെ സിപിഎം ഫ്‌ലക്‌സ് ബോര്‍ഡുകളും കൊടികളും തകര്‍ത്തു. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രതിഷേധം തുടരുകയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പലയിടത്തും സംഘര്‍ഷം; DYFI- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; കെ സുധാകരന്റെ ഭാര്യവീടിന് നേരെ ആക്രമണം
Next Article
advertisement
പെരിന്തൽമണ്ണയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു
പെരിന്തൽമണ്ണയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു
  • മുസ്ലിം ലീഗ് ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് പ്രഖ്യാപിച്ച ഹർത്താൽ യുഡിഎഫ് പിൻവലിച്ചു.

  • പൊലീസ് പ്രതികളെ പിടികൂടിയതോടെ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് തീരുമാനം എടുത്തു.

  • പെരിന്തൽമണ്ണയിലെ ലീഗ് ഓഫീസിന് നേരെ ഞായറാഴ്ച രാത്രി അക്രമം നടന്നതിനെത്തുടർന്നാണ് ഹർത്താൽ.

View All
advertisement