'ബ്രാഹ്മണന്റെ കുട്ടികൾ ഉണ്ടാവുന്നത് ഏറ്റവും മികച്ചതെന്നാണ് സനാതനധർമ വക്താക്കൾ പറയുന്നത്': എം വി ഗോവിന്ദൻ

Last Updated:

ബ്രാഹ്മണന്റെ മക്കള്‍ ബ്രാഹ്മണ യുവതിക്ക് ഉണ്ടാകുന്നതിനേപ്പറ്റിയല്ല പറയുന്നതെന്നും, അത് മഹത്തരമാണെന്ന് പറയുന്ന സംസ്‌കാരത്തെയാണ് സനാതനധര്‍മമെന്ന് വിളിക്കുന്നതെന്നും അദ്ദേഹം

News18
News18
തൊടുപുഴ: ബ്രാഹ്മണന്റെ കുട്ടികള്‍ ഉണ്ടാവുന്നതുതന്നെ ഏറ്റവും മികച്ച ഒന്നാണെന്നാണ് സനാതനധര്‍മത്തിന്റെ വക്താക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബ്രാഹ്മണന്റെ മക്കള്‍ ബ്രാഹ്മണ യുവതിക്ക് ഉണ്ടാകുന്നതിനേപ്പറ്റിയല്ല പറയുന്നതെന്നും, അത് മഹത്തരമാണെന്ന് പറയുന്ന സംസ്‌കാരത്തെയാണ് സനാതനധര്‍മമെന്ന് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായുള്ള പ്രതിനിധി സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ 'ഉന്നതകുലജാതർ' പരാമര്‍ശത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഗോവിന്ദന്റെ പരാമർശം.
‌ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ മേലേക്കിടയില്‍ ഉള്ളയാളാണ് അമിത് ഷാ. പട്ടികജാതി, പട്ടികവര്‍ഗം, പിന്നോക്ക സമുദായം, ഒബിസി, ഒഇസി .. ഇവരെല്ലാം ചണ്ഡാള വിഭാഗമാണ്. തൊട്ടുകൂടായ്മ അനുഭവിച്ചവര്‍. ആ തൊട്ടുകൂടായ്മ അനുഭവിക്കുന്നവരല്ല ശൂദ്രര്‍. ബ്രാഹ്മണര്‍, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിവയിൽ ശൂദ്രർ എന്നുപറയുന്നത് നമ്മുടെ നാട്ടിലെ നായരും നമ്പ്യാരും ഉള്‍പ്പെടെയുള്ള ജാതിയില്‍പ്പെട്ടവരാണ്. അതിന്റെ ബാക്കിയുള്ള 85 ശതമാനമാണ് ഇന്ന് ഹിന്ദു വിഭാഗം എന്നു പറയുന്നവര്‍. അവരെ തൊട്ടുകൂടാ, തീണ്ടിക്കൂടാ.. അംബേദ്കറുടെ നേതൃത്വത്തിലുണ്ടാക്കിയ ഭരണഘടനവേണ്ട, അതിന് പകരം മനുസ്മൃതിയെ അടിസ്ഥാനമാക്കി- ചാതുര്‍വര്‍ണ്യവ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തി ഒരു ഭരണഘടനയാണ് ഇന്ത്യയ്ക്ക് ആവശ്യം... അത് രൂപീകരിക്കാന്‍ ഞങ്ങള്‍ക്ക് 430 സീറ്റുവരെ ഇന്ത്യന്‍ ജനത നല്‍കണം എന്നാണ് അവര്‍ ആവശ്യപ്പെട്ടത്. പക്ഷേ, കിട്ടിയില്ല - എം വി ഗോവിന്ദൻ പറഞ്ഞു.
advertisement
'ബ്രാഹ്മണന്റെ കുട്ടികള്‍ ഉണ്ടാവുന്നതുതന്നെ ഏറ്റവും മികച്ച ഒന്നാണെന്നാണ് സനാതനധര്‍മത്തിന്റെ വക്താക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞാന്‍ അത്രയേ ഇപ്പോള്‍ പറഞ്ഞുവെക്കുന്നുള്ളൂ. ബ്രാഹ്മണന്റെ മക്കള്‍... ബ്രാഹ്മണന്റെ മക്കള്‍ ബ്രാഹ്മണ യുവതിക്ക് ഉണ്ടാകുന്നതിനെ പറ്റിയല്ല, മനസിലായില്ലേ... അതുതന്നെ മഹത്തരമാണെന്ന് പറയുന്ന ഒരു സംസ്‌കാരം, ആര്‍ഷഭാരത സംസ്‌കാരം. അതിന് കൊടുക്കുന്ന പേര് സനാതനധര്‍മം.
പട്ടികളെപ്പോലെ... അടിമകള്‍ എന്ന് ഞാന്‍ പറയാതിരുന്നത് ബോധപൂര്‍വ്വമാണ്. മുട്ടുമറച്ച് താഴത്തേക്ക് ഒരുമുണ്ട് ഉടുക്കാന്‍ അവകാശമില്ല. മീശവെക്കാന്‍ അവകാശമില്ല. സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അവകാശമുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞാല്‍ ഒന്നാമത്തെ ദിവസം യജമാനന്മാരുടെ വീട്ടിലേക്ക് ആ ചെറുപ്പക്കാരന്‍ ഈ സ്ത്രീയെ കൂട്ടിക്കൊണ്ടുപോകണം. അന്ന് അവിടെ അന്തിയുറങ്ങിയിട്ട് അവന് തോന്നുമ്പോഴാണ് പിന്നീട് ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചയയ്ക്കുക. സനാതനധര്‍മം. ഈ ധര്‍മത്തെയാണ് സനാതനധര്‍മം എന്ന് നിങ്ങള്‍ പറഞ്ഞത്, ബ്രാഹ്മണ്യത്തിന്റെ ധര്‍മം. ആ ധര്‍മം രാജ്യത്തെ ജനങ്ങള്‍ക്ക് എതിരായി ഉള്ളതാണ്'- എം വി ഗോവിന്ദൻ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബ്രാഹ്മണന്റെ കുട്ടികൾ ഉണ്ടാവുന്നത് ഏറ്റവും മികച്ചതെന്നാണ് സനാതനധർമ വക്താക്കൾ പറയുന്നത്': എം വി ഗോവിന്ദൻ
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement