ഭൂനികുതി 50 ശതമാനം വര്‍ധിപ്പിച്ചു. ലക്ഷ്യമിടുന്നത് 100 കോടി അധികവരുമാനം.സര്‍ക്കാര്‍ ഭൂമിയുടെ പാട്ടത്തുകയും വര്‍ധിപ്പിച്ചു.
സാമൂഹിക ക്ഷേമപെന്‍ഷന്‍ മൂന്നു മാസത്തെ കുടിശിക നല്‍കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത ഏപ്രിലിലെ ശമ്പളത്തില്‍ നല്‍കും
അംഗൻവാടികളിലെ മുട്ടയും പാലും പദ്ധതിക്ക് 80 കോടി.നവ കേരള സദസ്സിന്റെ അടിസ്ഥാന പദ്ധതികൾക്ക് 210 കോടി
കെ എസ് ആർ ടി സി അടിസ്ഥാന വികസനത്തിന് 178.96 കോടി.അത്യാധുനിക ബസുകൾ വാങ്ങും.ഹൈഡ്രജൻ വാഹനം -8.56 കോടി.139 കോടി ഉൾനാടൻ ജല ഗതാഗതത്തിന് . പുതിയ സർക്കാർ വാഹനങ്ങൾ വാങ്ങാൻ 100 കോടി.
ആർ ആർ ടി സംഘത്തിൻ്റെ എണ്ണം 28 ആയി വർധിപ്പിച്ചു.മനുഷ്യ വന്യ ജീവി സംഘർഷം നിയന്ത്രിക്കാൻ 305.61 കോടി.വനസംരക്ഷണത്തിന് 50.3 കോടി.ഗ്രാമവികസനത്തിന് 7094.75 കോടി
വ്യാവസായിക മേഖലയ്ക്ക് ബജറ്റിൽ 1831 കോടി അനുവദിച്ചു. ആലപ്പുഴ കെഎസ്ഡിപിയ്ക്ക് 20 കോടിയും വാണിജ്യ മേഖലയുടെ വികസനത്തിന് 7 കോടിയും കൈത്തറി മേഖലയ്ക്ക് 56.8 കോടിയും ഖാദി മേഖലയ്ക്ക് 15.7 കോടിയും കശുവണ്ടി മേഖലയ്ക്ക് 30 കോടിയും അനുവദിച്ചു.
ബജറ്റിൽ കാർഷിക സർവകലാശാലയ്ക്ക് 45 കോടി രൂപ വകയിരുത്തി .നെല്ല് വികസന പദ്ധതിയ്ക്ക് 150 കോടിയും
മൃഗസംരക്ഷണത്തിന് 317.97 കോടിയും മീറ്റ് പ്രോഡക്ടസ് ഓഫ് ഇന്ത്യക്ക് 11.14 കോടിയും ക്ഷീര വികസനത്തിന് 120.93 കോടി രൂപയും അനുവദിച്ചതായി ധനമന്ത്രി.
കേന്ദ്ര സർക്കാരിന്റെ പോഷകാഹാര പദ്ധതിയിൽ കേരളത്തിൽ നിന്നും ചക്കപ്പൊടി ഉൾപ്പെടുത്തുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സമഗ്ര പച്ചക്കറി ഉത്പാദന വികസനത്തിന് 75.47 കോടി രൂപയും അനുവദിച്ചതായി ബജറ്റ് പ്രഖ്യാപനം
മലയാളം സർവകലാശാലയിൽ എം ടി വാസുദേവൻ നായരുടെ പേരിൽ പഠന കേന്ദ്രം ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തെ കളിപ്പാട്ട നിർമാണ ഹബ്ബായി ഉയർത്താൻ 5 കോടിയും അനുവദിച്ചു
തിരുവനന്തപുരത്തെ എഐ ഹബ്ബാക്കുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം. 10 കോടി പ്രാരംഭ പ്രവർത്തനത്തിന് അനുവദിച്ചു. പുതിയ നിക്ഷേപകരെ ആകർഷിക്കും. ചൈനയുടെ ഡീപ് സീക്കിനെയും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പരാമർശിച്ചു.
സംസ്ഥാന സർക്കാരിന് വാഹനങ്ങൾ വാങ്ങാൻ 100 കോടി സംസ്ഥാന ബജറ്റിൽ അനുവദിച്ചു. കാലാവധി കഴിഞ്ഞ വാഹനങ്ങൾ മാറ്റുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. കോവളം – നീലേശ്വരം ഉൾനാടൻ ജലഗതാഗത പദ്ധതിയ്ക്കായി 500 കോടിയും അനുവദിച്ചു.
സംസ്ഥാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വീടുകൾ ഉപയോഗിച്ച് കെ-ഹോം പദ്ധതി പ്രഖ്യാപിച്ചു. ടൂറിസം വികസനത്തിനടക്കം സാധ്യമാകുന്ന രീതിയിലാകും പദ്ധതി നടപ്പാക്കുകയെന്ന് ധനമന്ത്രി.
ബയോ എഥനോൾ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുമെന്നു ധനമന്ത്രി കെ എൻ ബാലഗോപാൽ. കർഷകർക്ക് ഇത് ഗുണം ചെയ്യും. ഗവേഷണ പ്രവർത്തനങ്ങൾക്കും പ്രാരംഭ പ്രവർത്തനങ്ങൾക്കുമായി പത്തു കോടി ബജറ്റിൽ അനുവദിക്കുന്നതായും ധനമന്ത്രി.
തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം 15,980.41 കോടിയായി ഉയർത്തിയതായി ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ. ജനറൽ പർപ്പസ് ഫണ്ടായി 2577 കോടി രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
തെക്കൻ കേരളത്തിൽ കപ്പൽ നിർമ്മാണശാല കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാനം ഉത്തരവാദിത്തം നിർവഹിക്കും. വിഴിഞ്ഞ തുറമുഖ പദ്ധതി 2008ൽ പൂർത്തിയാക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി കാലത്തും ചെലവുകൾ കുറച്ചില്ലെന്ന് ധനമന്ത്രി. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് വാർഷിക ചെലവ് 1.17 ലക്ഷം കോടിയായിരുന്നപ്പോൾ രണ്ടാം സർക്കാരിന്റെ കാലത്ത് 1.64 ലക്ഷം കോടി ചെലവിട്ടു. ശരാശരി 60,000 കോടി വാർഷിക ചെലവിൽ വർദ്ധനയുണ്ടായെന്നും ധനമന്ത്രി.
ധന ഞെരുക്കത്തിന് പ്രധാനകാരണം കേന്ദ്ര അവഗണനയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇത് കുറെ നാളുകളായി തുടങ്ങിയതാണ്. പദ്ധതികൾ വെട്ടിക്കുറയ്ക്കുന്നു. ജിഎസ്ടി വന്നതോടെ സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം നിലച്ചു. കടമെടുപ്പ് പരിധിയും കുറഞ്ഞു. ഫെഡറൽ സംവിധാനത്തെ തകർക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റെതെന്നും ബാലഗോപാൽ പറഞ്ഞു.
സാമ്പത്തിക അവലോകന റിപ്പോർട്ട് നേരത്തേ നിയമസഭാ അംഗങ്ങള്‍ക്ക് നല്‍കാത്തതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതിഷേധം അറിയിച്ചു. സ്പീക്കറുടെ റൂളിങ് അവഗണിച്ചായിരുന്നു ധനമന്ത്രിയുടെ നടപടിയെന്നും സതീശന്‍ പറഞ്ഞു. സാമ്പത്തിക അവലോകനം നേരത്തേ തന്നെ അംഗങ്ങള്‍ക്കു നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും ഭാവിയില്‍ ഇത് ആവര്‍ത്തിക്കരുതെന്നും സ്പീക്കര്‍ പറഞ്ഞു.
നഗരമേഖലയ്ക്ക് പ്രത്യേക പരിഗണനയെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരവികസനത്തിന് മെട്രോപൊളിറ്റൻ പ്ലാൻ. വിഴിഞ്ഞം തുറമുഖം 2028 ൽ പൂർത്തിയാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം
വയനാട് ദുരന്തത്തിൽ മറ്റു സംസ്ഥാനങ്ങളോട് കാണിച്ച നീതി കേരളത്തോട് പുലർത്തുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു. വയനാട് പുനരധിവാസം സമയബന്ധിതമായി പൂർത്തിയാകും. ആദ്യഘട്ടത്തിൽ 750 കോടി പ്രഖ്യാപിക്കുന്നുവെന്ന് ധനമന്ത്രി
ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ അഞ്ചാമത്തെ ബജറ്റാണ് ഇന്നത്തേത്. ‘ധനകാര്യ മന്ത്രി എന്ന നിലയിലുള്ള അഞ്ചാമത്തെ സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. സവിശേഷമായ ഒരു ഘട്ടത്തിലാണ് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണന കേരളം ഇക്കാലത്ത് നേരിട്ടു. സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ മികച്ച നിലയിൽ വർദ്ധനവുണ്ടാക്കിയിട്ടും കേന്ദ്രവിഹിതത്തിൽ വരുത്തിയ വെട്ടിക്കുറവ് മൂലം നമുക്ക് സാമ്പത്തിക ഞെരുക്കം അനുഭവിക്കേണ്ടിവന്നു.’- ബാലഗോപാൽ പറയുന്നു.
നിയമസഭയിൽ അവതരിപ്പിക്കുന്നതിനുള്ള അച്ചടിച്ച ബജറ്റ് രേഖകളുമായി ധനവകുപ്പ് ഉദ്യോഗസ്ഥർ മന്ത്രി കെ എൻ ബാലഗോപാലിന്റെ വസതിയിലെത്തി. തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സാമ്പത്തിക ഞെരുക്കത്തിന്റെ തീക്ഷ്ണമായ ഘട്ടത്തെ നാം അതിജീവിച്ചു തുടങ്ങുകയാണെന്നും നമ്മുടെ സമ്പദ് വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കാൻ കഴിയുന്നു എന്ന സന്തോഷ വർത്തമാനമാണ് ബജറ്റിന് മുന്നോടിയായി പങ്കുവെക്കാനുള്ളതെന്നും നാടിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടാകുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.