നിമിഷ പ്രിയയുടെ അമ്മയ്ക്ക് യെമനിൽ പോകാൻ ഡൽഹി ഹൈക്കോടതി അനുമതി

Last Updated:

യെമനിൽ താമസസൗകര്യം ഒരുക്കാൻ സന്നദ്ധരായവരുടെ പട്ടിക പ്രേമകുമാരി കോടതിയിൽ നൽകിയിരുന്നു

News18
News18
ന്യൂഡൽഹി: നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിൽ പോകാൻ അനുമതി. ഡൽഹി ഹൈക്കോടതിയാണ് അനുമതി നൽകിയത്. അമ്മ പ്രേമകുമാരിക്ക് യെമനിലേക്ക് പോകാനുള്ള നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് നിർദേശം നൽകി.
യെമനിലേക്ക് യാത്രാനുമതി നിഷേധിച്ച കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരായ ഹർജിയിലാണ് ഉത്തരവ്. യെമനിൽ താമസസൗകര്യം ഒരുക്കാൻ സന്നദ്ധരായവരുടെ പട്ടിക പ്രേമകുമാരി കോടതിയിൽ നൽകിയിരുന്നു.
യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചർച്ചകൾക്കായാണ്  പ്രേമകുമാരി യെമനിലേക്ക് പോകുന്നത്. 2017 ൽ ബിസിനസ് പങ്കാളിയായ തലാൽ അബ്ദോ മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നിമിഷയെ 2020 ലാണ് യമൻ കോടതി വധശിക്ഷക്ക് വിധിച്ചത്. തലാലിന്റെ മാതാപിതാക്കളുമായി കേസിനെ സംബന്ധിക്കുന്ന ചർച്ചകൾ നടത്താൻ യമനിലേക്ക് പോകാനുള്ള അനുവാദം വേണമെന്നാവശ്യപ്പെട്ടാണ് പ്രേമകുമാരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. പ്രേമകുമാരിയ്ക്കും പത്ത് വയസുകാരിയായ നിമിഷയുടെ മകൾക്കും യമനിലേക്ക് പോകാൻ അനുമതി തേടിയായിരുന്നു അപേക്ഷ.
advertisement
ഇപ്പോൾ യമനിലേക്ക് പോകുന്നത് യുക്തിപരമല്ല എന്ന് പ്രേമ കുമാരിയെ വിദേശ കാര്യ മന്ത്രാലയം അറിയിച്ചിരുന്നു. യെമനിലേക്ക് പോകാനുള്ള തീരുമാനം വളരെ ശ്രദ്ധാപൂർവം മാത്രം കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് ഗൾഫ് അഫെയർസ് ഡയറക്ടർ താനൂജ് ശങ്കർ പ്രേമ കുമാരിയെ അറിയിച്ചിരുന്നു.
പ്രതികൂലമായ സാഹചര്യങ്ങളെത്തുടർന്ന് യമനിലെ ഇന്ത്യൻ എംബസി ജിബൂട്ടിയിലേക്ക് മാറ്റിയതിനാൽ പ്രേമകുമാരിയുടെ സുരക്ഷ ഉറപ്പാക്കാൻ തങ്ങൾക്ക് കഴിഞ്ഞേക്കില്ല എന്നാണ് ലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിമിഷ പ്രിയയുടെ അമ്മയ്ക്ക് യെമനിൽ പോകാൻ ഡൽഹി ഹൈക്കോടതി അനുമതി
Next Article
advertisement
ഐക്യരാഷ്ട്ര സഭയിൽ 'ഓം ശാന്തി ഓം' ചൊല്ലി സമാധാനത്തിനായി ആഹ്വാനം ചെയ്ത് ഇന്തോനേഷ്യൻ പ്രസിഡന്റ്
ഐക്യരാഷ്ട്ര സഭയിൽ 'ഓം ശാന്തി ഓം' ചൊല്ലി സമാധാനത്തിനായി ആഹ്വാനം ചെയ്ത് ഇന്തോനേഷ്യൻ പ്രസിഡന്റ്
  • ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ ഐക്യരാഷ്ട്രസഭയിൽ സമാധാനത്തിനായി ആഹ്വാനം ചെയ്തു.

  • മുസ്ലീം, ജൂത, ഹിന്ദു, ബുദ്ധ സംസ്കാരങ്ങളിലെ വാക്കുകൾ ഉപയോഗിച്ച് പ്രസംഗം അവസാനിപ്പിച്ചു.

  • ഗാസയിലെ യുദ്ധ സാഹചര്യത്തെക്കുറിച്ച് പരാമർശിച്ച്, സമാധാനത്തിനായുള്ള പ്രാധാന്യം എടുത്തുപറഞ്ഞു.

View All
advertisement