Samastha | സമസ്ത വിവാദത്തിൽ പ്രതികരിക്കാതെ വീണ്ടും ഒഴിഞ്ഞുമാറി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി

Last Updated:

കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞതിന്റെ പേരിൽ പ്രതികരിക്കേണ്ട കാര്യമില്ല. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും. വിഷയം പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു

വി ശിവൻകുട്ടി
വി ശിവൻകുട്ടി
മലപ്പുറത്ത് സമസ്ത നേതാവ് വേദിയിൽ വച്ച് പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ പ്രതികരിക്കാതെ വിദ്യാഭ്യാസ മന്ത്രി. വിഷയത്തില്‍ മന്ത്രി പ്രതികരിക്കാത്തത് വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശൻ  വിമർശിച്ചതിന് പിന്നാലെ കേന്ദ്രമന്ത്രി വി മുരളീധരൻ പരിഹാസവുമായി രംഗത്തെത്തി. മന്ത്രി അപ്പൂപ്പൻ എന്നാണ്  വിദ്യാഭ്യാസ മന്ത്രി സ്വയം വിശേഷിപ്പിക്കുന്നത്. എന്നാൽ അപ്പൂപ്പൻ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും വി മുരളീധരൻ ചോദിച്ചു.
വി മുരളീധരൻറെ ഈ പരിഹാസത്തോട് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം ആരാഞ്ഞെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല. കേന്ദ്ര മന്ത്രി പറഞ്ഞതിന്റെ  പേരിൽ താൻ പ്രതികരിക്കേണ്ട കാര്യമില്ലെന്ന് വി .ശിവൻകുട്ടി വ്യക്തമാക്കി. വിഷയത്തെക്കുറിച്ച് പരിശോധിക്കുകയാണ്. പഠിച്ചശേഷം പ്രതികരിക്കും. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
advertisement
കഴിഞ്ഞ ദിവസവും സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം ആരാഞ്ഞപ്പോൾ പ്രതികരണത്തിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് ചെയ്തിരുന്നത്. വിഷയം പരിശോധിക്കുകയാണെന്ന മറുപടി തന്നെയാണ് മന്ത്രി അന്നും പറഞ്ഞത്. സമസ്ത  വിവാദത്തിൽ  രാഷ്ട്രീയനേതൃത്വങ്ങൾ വച്ച് പുലർത്തുന്ന മൗനത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.  മലപ്പുറം പെരിന്തല്‍മണ്ണയില്‍  മദ്രസ വേദിയിൽ പെൺകുട്ടിയെ സമസ്ത നേതാവ് അപമാനിച്ച സംഭവത്തെ അപലപിച്ച്  ബുധനാഴ്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്  സംഭവത്തിൽ രാഷ്ട്രീയ നേതാക്കള്‍ പ്രതികരിക്കാത്തതില്‍ രൂക്ഷവിമർശനവുമായി ഗവർണർ രംഗത്തെത്തിയത്.
advertisement
പെൺകുട്ടികളെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ഇത്തരക്കാരാണ് ഇസ്ലാമോഫോബിയ  വളർത്തുന്നത്. പെൺകുട്ടിയെ അപമാനിച്ചതിലൂടെ സമസ്ത നേതാവ് ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണ്. സ്വമേധയാ കേസെടുക്കേണ്ട സംഭവമാണ്. എന്നാൽ എന്തു കൊണ്ട് കേസെടുത്തില്ലെന്ന് ഗവർണർ ചോദിച്ചു. സംഭവത്തിൽ രാഷ്ട്രീയനേതൃത്വങ്ങൾ വച്ചുപുലർത്തുന്ന മൗനത്തെയും ശക്തമായ ഭാഷയിൽ ഗവർണർ വിമർശിച്ചു.
advertisement
രാഷ്ട്രീയനേതൃത്വങ്ങൾ സംഭവത്തെ അപലപിക്കാൻ തയ്യാറാകാത്ത് എന്തുകൊണ്ടാണെന്നും  ഗവർണർ ചോദിച്ചു. ഹിജാബ് ധരിച്ചാണ് പെൺകുട്ടി വേദിയിലേക്ക് എത്തിയത്. ആ പെൺകുട്ടിയെയാണ് അപമാനിച്ചത്. അതുകൊണ്ടുതന്നെ ഹിജാബ് അല്ല വിഷയം. മറ്റ് ചിലതാണ്. വേദിയിൽ വച്ച് പെൺകുട്ടിയെ അപമാനിച്ചതിലൂടെ പെൺകുട്ടിയുടെ മൗലികാവകാശമാണ് ലംഘിക്കപ്പെട്ടത്. അതിനാൽ നേതാവിനെതിരെ സ്വമേധയാ കേസെടുക്കണമെന്നും  ഗവർണർ ആവശ്യപ്പെട്ടു.
സംഭവം വിവാദമായതോടെ സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്ല്യാര്‍ക്കെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. പരിപാടിയുടെ സംഘാടകൻ എന്ന നിലയിൽ സമസ്തയുടെ സെക്രട്ടറിയോട് രണ്ടാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടു. സംഭവത്തിൽ പെരിന്തൽമണ്ണ പോലീസിനോടും ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസറോടും അടിയന്തരമായി റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Samastha | സമസ്ത വിവാദത്തിൽ പ്രതികരിക്കാതെ വീണ്ടും ഒഴിഞ്ഞുമാറി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി
Next Article
advertisement
'ക്രിസ്മസ് ആഘോഷത്തിന്റെ പേരിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ല'; മന്ത്രി വി ശിവൻകുട്ടി
'ക്രിസ്മസ് ആഘോഷത്തിന്റെ പേരിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ല'; മന്ത്രി വി ശിവൻകുട്ടി
  • ക്രിസ്മസ് ആഘോഷത്തിന് വിലക്കേർപ്പെടുത്തിയ സ്വകാര്യ സ്‌കൂളുകൾക്കെതിരെ സർക്കാർ കടുത്ത നിലപാട് സ്വീകരിച്ചു.

  • മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ വിദ്യാലയങ്ങളിൽ വിഭജനം അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

  • വാർഗീയതയോ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കോ സ്‌കൂളുകൾ ഉപയോഗിച്ചാൽ കർശന നടപടി: മുന്നറിയിപ്പ്.

View All
advertisement