advertisement

കൊല്ലത്തെ ഒരു കുടുംബത്തിലെ നാലുപേര്‍ യുഎസിൽ എസിയിലെ വാതകം ശ്വസിച്ച് മരിച്ചു

Last Updated:

കൊല്ലം ഫാത്തിമ മാതാ കോളേജ് മുൻ പ്രിൻസിപ്പൽ ഹെൻറിയുടെ മകനും ഭാര്യയും രണ്ട് മക്കളുമാണ് അപകടത്തിൽപ്പെട്ടത്

പ്രതീകാത്മക ദൃശ്യം
പ്രതീകാത്മക ദൃശ്യം
യുഎസിൽ കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേരെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഫാത്തിമാ മാതാ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ജി ഹെൻറിയുടെ മകൻ ആനന്ദ് സുജിത് ഹെൻറി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരിച്ചത്. കാലിഫോർണിയയിലെ സാൻ മറ്റേയോയിലാണ് സംഭവം. അതേസമയം, മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരം വെളിപ്പെടുത്താൻ സാൻ മറ്റേയോ പൊലീസ് തയാറായില്ല.
തണുപ്പ് അകറ്റാനായി ഉപയോഗിച്ച ഹീറ്ററിൽനിന്നുയർന്ന വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് സംശയം. കിളിയല്ലൂർ വെളിയിൽ വീട്ടിൽ പരേതനായ ബെൻസിഗർ- ജൂലിയറ്റ് ബെൻസിഗർ ദമ്പതികളുടെ ഏക മകളാണ് ആലീസ് പ്രിയങ്ക. ആലീസിന്റെ അമ്മ ജൂലിയറ്റ് അമേരിക്കയിലായിരുന്നു. 11നാണ് തിരകെ വന്നത്. 12ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ആലീസ് പ്രിയങ്കയെ വിളിച്ചിരുന്നു. കൊല്ലത്തെ വീട്ടിലെത്തിയശേഷം വാട്സാപ് മെസേജ് ഇരുവർക്കും അയച്ചു.
മറുപടിയില്ലാത്തതിനാൽ ഒരു സുഹൃത്ത് മുഖേന അന്വേഷിച്ചു. ആനന്ദിന്റെ വീടിനു പുറത്ത് എത്തിയ സുഹൃത്തിനു സംശയം തോന്നിയാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തി പൂട്ടു തുറന്നപ്പോഴാണ് ഒരു മുറിയിൽ നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
advertisement
ഗൂഗിളിൽ ജോലി ചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ച് സ്റ്റാർട്ടപ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയർ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്തെ ഒരു കുടുംബത്തിലെ നാലുപേര്‍ യുഎസിൽ എസിയിലെ വാതകം ശ്വസിച്ച് മരിച്ചു
Next Article
advertisement
ബഹ്‌റൈനിൽ ഇറാൻ ആക്രമണത്തെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ച എട്ടുപേർ  അറസ്റ്റിൽ
ബഹ്‌റൈനിൽ ഇറാൻ ആക്രമണത്തെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ച എട്ടുപേർ അറസ്റ്റിൽ
  • ഇറാൻ ആക്രമണത്തെ അനുകൂലിച്ച എട്ടുപേരെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു

  • വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളിൽ ഭീതി പടർത്തിയവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചു

  • അറസ്റ്റിലായവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു

View All
advertisement