അവര്‍ കടയിൽ നിന്ന് വാങ്ങിയ മിഠായിയുടെ മധുരം നുണഞ്ഞ് കളിചിരിയോടെ നടന്നുപോകവെ മരണമെത്തി ലോറിയുടെ രൂപത്തിൽ

Last Updated:

ഇന്നത്തെ ഹിന്ദി പരീക്ഷയുടെ ടെൻഷനെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് അഞ്ചുപേരും വീട്ടിലേക്ക് നടന്നത്. ഇടയ്ക്ക് കടയിൽ നിന്ന് മിഠായി വാങ്ങികഴിച്ചാണ് കളിചിരിയുമായി അവർ നടന്നുനീങ്ങിയത്.

News18
News18
പാലക്കാട്: ഇംഗ്ലീഷ് പരീക്ഷ കഴിഞ്ഞ് വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് റോഡരികിലൂടെ നടന്നുപോകവെയാണ് മരണത്തിന്റെ രൂപത്തിൽ ആ ലോറി പാഞ്ഞെത്തിയത്. അപകടത്തിൽ നിദ ഫാത്തിമ, റിദ ഫാത്തിമ, ഇർഫാന ഷെറിൻ, എ എസ് ആയിഷ എന്നിവർ മരിച്ചപ്പോൾ അജ്ന ഷെറിൻ മാത്രം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മറ്റുള്ളവരുടെ ദേഹത്തേക്കാണ് വലിയ സിമന്റ് ലോഡുമായെത്തിയ ലോറി മറിഞ്ഞത്.
കരിമ്പ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഇംഗ്ലീഷ് പരീക്ഷ കഴിഞ്ഞ് മടങ്ങിയതിരുന്നു അഞ്ചുപേരും. ഇന്നത്തെ ഹിന്ദി പരീക്ഷയുടെ ടെൻഷനെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് അഞ്ചുപേരും വീട്ടിലേക്ക് നടന്നത്. ഇടയ്ക്ക് കടയിൽ നിന്ന് മിഠായി വാങ്ങികഴിച്ചാണ് കളിചിരിയുമായി അവർ നടന്നുനീങ്ങിയത്. ഇതിനിടെയാണ് ദുരന്തം സംഭവിച്ചത്.
നിദയുടെ നനഞ്ഞ കുട ബാഗിൽ വക്കാൻ ഇടമില്ലെന്ന് പറഞ്ഞ് അജ്നയെ ഏൽപ്പിച്ചിരുന്നു. ഇതുകണ്ട റിദ റൈറ്റിങ് ബോർഡ് കൂടി ഏൽപ്പിച്ചു. അജ്നയുടെ ഒരു പെൻസിൽ ബോക്സ് റിദയുടെ ബാഗിലുണ്ടായിരുന്നു. അതു വീട്ടിലെത്തിയിട്ട് തരാമെന്ന് പറഞ്ഞു. പക്ഷേ നാലുപേരെയും മരണം കവർന്നിരുന്നു.
advertisement
രക്ഷപ്പെട്ട അജ്ന ഷെറിൻ കുറച്ചു പുറകിലായിരുന്നു. ലോറി തട്ടി അജ്ന താഴെ കുഴിയിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടുമ്പോൾ അജ്ന വിറച്ചുനില്‍ക്കുകയായിരുന്നു.
ആയിഷ 8 ഇ ഡിവിഷനിലും മറ്റുനാലുപേർ ഡി ഡിവിഷനിലുമായിരുന്നു. ദിവസവും ഇവർ ഒരുമിച്ചായിരുന്നു പോയിവന്നിരുന്നത്. ഇർഫാനയെ ദന്തഡോക്ടറെ കാണിക്കാൻ ഉമ്മ ഫാരിസ പനയമ്പാടത്ത് കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഇർഫാന ഉമ്മയെ കണ്ട നിമിഷത്തിലാണ് ലോറി വന്നിടിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അവര്‍ കടയിൽ നിന്ന് വാങ്ങിയ മിഠായിയുടെ മധുരം നുണഞ്ഞ് കളിചിരിയോടെ നടന്നുപോകവെ മരണമെത്തി ലോറിയുടെ രൂപത്തിൽ
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement