കേസ് തീരുന്നതുവരെ കുറവിലങ്ങാട്ട് തുടരാം; കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം മരവിപ്പിച്ചു

Last Updated:

സ്ഥലംമാറ്റം മരവിപ്പിച്ചുകൊണ്ട് ജലന്ധര്‍ രൂപത അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ആഗ്‌നലോ ഗ്രേഷ്യസ് ആണ് ഉത്തരവിറക്കിയത്.

കോട്ടയം: ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന പരാതിയുമായി രംഗത്തെത്തിയ കന്യാസ്ത്രീകളെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. കേസിലെ നിയമനടപടികള്‍ പൂര്‍ത്തിയാകുംവരെ കന്യാസ്ത്രീകള്‍ക്ക് കുറവിലങ്ങാട്ടെ മഠത്തില്‍ തുടരാം.  ജലന്ധര്‍ രൂപത അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ആഗ്‌നലോ ഗ്രേഷ്യസ് പുറത്തിറക്കിയ ഉത്തരവ് കന്യാസ്ത്രീകള്‍ക്ക് ലഭിച്ചു. സ്ഥലം മാറ്റല്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് ഔര്‍ സിസ്റ്റേഴ്സ് ഐക്യദാര്‍ഢ്യ സമിതി കോട്ടയത്ത് പ്രതിഷേധ പരിപാടി തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കിയത്.
ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയെയും സാക്ഷികളെയുമാണ് സംഥലം മാറ്റിയത്. സിസ്റ്റര്‍ അനുപമ, സി. ജോസഫിന്‍, സി. നീന റോസ്, സി. ആല്‍ഫി എന്നിവരും സ്ഥലം മാറ്റപ്പെട്ടവരു
ടെ കൂട്ടത്തിലുണ്ട്. സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്കും മറ്റുള്ളവരെ ഛത്തീസ്ഗഡിലേക്കുമാണ് മാറ്റിയത്.
കേസിനെ സ്വാധീനിക്കുമെന്നതിനാല്‍ ഫ്രാങ്കോയെ ബിഷപ്പ് സ്ഥാനത്തു നിന്നും നീക്കണമെന്നും കന്യാസ്ത്രീകള്‍ ആവശ്യപ്പെടുന്നു. പരാതിക്കാരിയേയും പ്രധാന സാക്ഷികളെയും സ്ഥലം മാറ്റി കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് സഭ നടത്തുന്നതെന്ന് കന്യാസ്ത്രീകള്‍ ആരോപിച്ചിരുന്നു.
advertisement
അതിനിടെ സേവ് അവര്‍ സിസ്റ്റേഴ്സ് സംഘടിപ്പിച്ച സമരവേദിയിലേക്ക് ബിഷപ്പിനെ അനുകൂലിച്ച് കാത്തലിക് ഫോറം പ്രവര്‍ത്തകരെത്തിയത് സംഘര്‍ഷത്തിനിടയാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേസ് തീരുന്നതുവരെ കുറവിലങ്ങാട്ട് തുടരാം; കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം മരവിപ്പിച്ചു
Next Article
advertisement
‘മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ശമ്പളത്തിൽ 15% കട്ട്’; തെലങ്കാന സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്
‘മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ശമ്പളത്തിൽ 15% കട്ട്’; തെലങ്കാന സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്
  • വയോധികരായ മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ജീവനക്കാരുടെ ശമ്പളത്തിൽ 10-15% വരെ കുറയ്ക്കും

  • കുറച്ച തുക നേരിട്ട് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

  • ഇന്ത്യയിൽ സമാന നിയമം നിലവിലുള്ളത് ആസാമിൽ മാത്രമാണ്, തെലങ്കാന രണ്ടാമത്തെ സംസ്ഥാനം ആകും

View All
advertisement