Kerala rains Live: മഴക്കെടുതിയിൽ മരണം 75 ആയി; മഴയുടെ ശക്തി കുറയുന്നു
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയോര മേഖലകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 1551 ക്യാമ്പുകളിലായി 2.27 ലക്ഷം പേരുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു
കോഴിക്കോടിന് 300 km അകലെയായി സഞ്ചരിക്കുന്ന മഹാ ചുഴലിക്കാറ്റ് ഉച്ചക്ക് മുൻപ് വീണ്ടും ശക്തി പ്രാപിച്ചു അതി തീവ്ര ചുഴലിക്കാറ്റായി മാറി ലക്ഷദ്വീപിന് മുകളിലൂടെ പരമാവധി 100 km/hr വേഗതയിൽ കാറ്റ് വീശി വടക്ക് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കാൻ സാധ്യത.
10:1 (IST)
'മഹാ' ചുഴലിക്കാറ്റ് ഉച്ചയോടെ അതി തീവ്ര ചുഴലിക്കാറ്റായി മാറും. കേരള തീരത്ത് ശക്തമായ കാറ്റിനും ഒറ്റപെട്ട മഴക്കും സാധ്യത.
8:48 (IST)
കൊങ്കണ്‍ പാതയിൽ മണ്ണിടിച്ചലിനെ തുടർന്ന് കേടുപാടുകളുണ്ടായ പാളം പുനര്‍നിര്‍മിക്കുന്നതിനായി ഇന്ന് മുതല്‍ മംഗളുരുവില്‍ നിന്നു കൊങ്കണ്‍ പാതയിലേക്കുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
8:47 (IST)
ഫോർട്ട് വൈപ്പിൻ വാക്ക് വെയുടെ ഭാഗം തിരയടിയിൽ തകർന്നു. എടവനക്കാട് യു .പി സ്കൂളിൽ ദുരിതാശ്വാസ കേന്ദ്രം തുറന്നു. നാല് കുടുംബങ്ങൾ.
മഹാത്മാഗാന്ധി സർവകലാശാല ഇന്ന് (ഒക്ടോബർ 31) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
KERALA RAIN LIVE UPDATE: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 75 ആയി. വെള്ളക്കെട്ടിൽ വീണ് തൃശൂർ പെരിങ്ങാവ് സ്വദേശി പ്രദീപ് മരിച്ചതോടെയാണിത്. നേരത്തെ ഭൂദാനത്ത് മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്തുനിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തിരുന്നു. ഭൂദാനത്ത് മരണം 13 ആയി. കോട്ടയം മാണിക്കുന്നത്ത് തോട്ടില്‍ കുളിക്കാനിറങ്ങിയ പാറേപ്പാടം സ്വദേശി നന്ദു (19), ആനയിറങ്കല്‍ ജലാശയത്തില്‍ വള്ളം മറിഞ്ഞ് കുളപ്പാച്ചാല്‍ സ്വദേശി സാബു എന്നിവരും ഇന്ന് മഴക്കെടുതിയില്‍ മരിച്ചു. കണ്ണൂര്‍ പെരളശ്ശേരിയില്‍ വെള്ളക്കെട്ടില്‍ വീണ് ബാവോട് സ്വദേശി ഇക്ബാലും നേരത്തെ മരിച്ചിരുന്നു.
ഭൂദാനത്ത് മണ്ണിടിച്ചിലില്‍ കാണാതായ രാഗിണിയുടെ മൃതദേഹവും കണ്ടെടുത്തിരുന്നു.ഇവിടെ മാത്രം 12 പേരാണ് മരിച്ചത്.അതിനിടെ സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയോര മേഖലകളില്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് 1551 ക്യാമ്പുകളിലായി 2.27 ലക്ഷം പേരുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.