കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ്: വിസിയെ ഉപരോധിച്ച് SFI; കാറിന്റെ ടയറിലെ കാറ്റൂരി

Last Updated:

വിസിയെ സിപിഎം അനുകൂലികൾ തടഞ്ഞുവച്ചു. പുറത്തു നിന്ന എസ്എഫ്ഐക്കാർ മതിൽ ചാടിക്കടന്ന് ഉള്ളിൽ പ്രവേശിച്ചു.

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ വോട്ടുകൾ എണ്ണുന്നത് സംബന്ധിച്ച് വൈസ് ചാൻസലറും ഇടത് സംഘടനകളും തമ്മിൽ തർക്കം. വിസിയെ സിപിഎം അനുകൂലികൾ തടഞ്ഞുവച്ചു. പുറത്തു നിന്ന എസ്എഫ്ഐക്കാർ മതിൽ ചാടിക്കടന്ന് ഉള്ളിൽ പ്രവേശിച്ചു. ഇതോടെ സംഘർഷാവസ്ഥയായി. ഇതിനിടെ വിസിയുടെ കാറിന്റെ കാറ്റ് അഴിച്ചുവിട്ടു. എസ്എഫ്ഐ പ്രവർത്തകരാണ് കാറ്റഴിച്ചു വിട്ടതെന്നാണ് ആരോപണം.
കോടതിയിലുള്ള കേസുകളിലെ വിധി വന്ന ശേഷമേ വോട്ട് എണ്ണാൻ കഴിയൂ എന്ന വൈസ് ചാൻസലറുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഇടത് സംഘടനകൾ തർക്കം ഉന്നയിച്ചത്. 9 സീറ്റിലേക്കാണ് സിൻഡിക്കേറ്റിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഇന്ന് വേണമെന്ന് ഇടത് സംഘടനകൾ ആവശ്യപ്പെട്ടപ്പോൾ ഫല പ്രഖ്യാപനം ഇന്നുതന്നെ നടത്താൻ കഴിയില്ലെന്നായിരുന്നു വിസിയുടെ പ്രഖ്യാപനം. ഇതോടെ ചേംബറിൽ വാക്കേറ്റവും ബഹളവുമുണ്ടായി.
രാവിലെ 8 മുതൽ 10 വരെയായിരുന്നു കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ്. 12 സീറ്റിലേക്ക് വിജ്ഞാപനം ഇറങ്ങിയെങ്കിലും 9 സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. റിട്ടേണിങ് ഓഫിസർ ഇന്ന് പ്രഖ്യാപനം വേണമെന്നും ആവശ്യപ്പെട്ടു. 15 വോട്ട് സംബന്ധിച്ച് നിലവിൽ തർക്കമുണ്ട്. ഇതു ചോദ്യം ചെയ്തുകൊണ്ട് എസ്എഫ്ഐയും ബിജെപി പ്രവർത്തകരും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
advertisement
ഇതിനിടെ വോട്ടെണ്ണാൻ തീരുമാനിക്കുകയായിരുന്നു. കോടതി വിധിയെ തുടർന്നായിരുന്നു തീരുമാനം. അഞ്ച് സീറ്റുകളിൽ ഇടതു സ്ഥാനാർത്ഥികൾ വിജയിച്ചു. ഒരു ബിജെപി സ്ഥാനാർത്ഥിയും ജയിച്ചു. മൂന്ന് ഇടതു സ്ഥാനാർത്ഥികൾ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവിൽ 12 സീറ്റിൽ എട്ടിലും ഇടത് സ്ഥാനാർത്ഥികൾക്കാണ് വിജയം. ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ്: വിസിയെ ഉപരോധിച്ച് SFI; കാറിന്റെ ടയറിലെ കാറ്റൂരി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement