കാർഷിക പൈതൃകത്തിൻ്റെ നേർക്കാഴ്ചയായ കളമശ്ശേരി കാർഷികോത്സവം വർണാഭമായ ഓണാഘോഷങ്ങളോടെ കൊടിയിറങ്ങി

Last Updated:

നാടൻ വിഭവങ്ങൾ നിരന്ന പാചകമത്സരവും, വടംവലി മത്സരവും ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി.

കളമശ്ശേരി കാർഷികോത്സവത്തിന്റെ കൊടിയിറക്കം
കളമശ്ശേരി കാർഷികോത്സവത്തിന്റെ കൊടിയിറക്കം
ഏഴ് ദിവസം നീണ്ടുനിന്ന കാർഷികോത്സവത്തിൻ്റെ മൂന്നാം പതിപ്പ് നാടിൻ്റെ കാർഷിക പൈതൃകത്തിൻ്റെ നേർക്കാഴ്ചയായി. സമാപന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് മാവേലിയെ വേദിയിലേക്ക് ആനയിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് വിവിധതരം മത്സരങ്ങൾ അരങ്ങേറി. നാടൻ വിഭവങ്ങൾ നിരന്ന പാചകമത്സരവും, വടംവലി മത്സരവും ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി. ഏറ്റവും മികച്ച പ്രദർശന സ്റ്റാളുകൾക്ക് സമാപന ചടങ്ങിൽ മന്ത്രി പി. രാജീവ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വലിയ ജനപങ്കാളിത്തമാണ് മൂന്നാമത് കളമശ്ശേരി കാർഷികോത്സവത്തിന് ലഭിച്ചത്.
കാർഷികോത്സവത്തിൻ്റെ ഭാഗമായി 20-ൽ പരം വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സംഗമങ്ങൾ, മണ്ഡലത്തിൽ ഉത്പാദിപ്പിച്ച കാർഷിക ഉത്പന്നങ്ങളുടെ ചന്ത, പ്രദർശന വിപണന മേള, കാർഷിക മേഖലയിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്ന പ്രതിഭാസംഗമങ്ങൾ, കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചിരുന്നു. പച്ചക്കറികളുടെയും പഴങ്ങളുടെയും പ്രദർശന സ്റ്റാളുകൾ കാർഷികോത്സവത്തിൻ്റെ പ്രധാന ആകർഷണമായി.
നാടിൻ്റെ നാനഭാഗത്ത് നിന്നുള്ള കർഷകരും, സാധാരണക്കാരും, കലാ കായിക സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരും കാർഷികോത്സവം ആസ്വദിക്കാൻ എത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kochi/
കാർഷിക പൈതൃകത്തിൻ്റെ നേർക്കാഴ്ചയായ കളമശ്ശേരി കാർഷികോത്സവം വർണാഭമായ ഓണാഘോഷങ്ങളോടെ കൊടിയിറങ്ങി
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement