ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യൻ പള്ളി

Last Updated:
സെൻറ് ഫ്രാൻസിസ് സിഎസ്ഐ ചർച്ച്.
സെൻറ് ഫ്രാൻസിസ് സിഎസ്ഐ ചർച്ച്.
ഇന്ത്യയിൽ കോളനി ഭരണത്തിനായി വിവിധ യൂറോപ്യൻ അധിനിവേശശക്തികൾ നടത്തിയ പോരാട്ടങ്ങളുടെ മൂകസാക്ഷി എന്ന നിലയിൽ ചരിത്രപ്രാധാന്യമുള്ള ക്രൈസ്തവ ദേവാലയമാണ് സെൻറ് ഫ്രാൻസിസ് സിഎസ്ഐ ചർച്ച്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഈ യൂറോപ്യൻ പള്ളി പതിനഞ്ചാം നൂറ്റാണ്ടിൽ പോർച്ചുഗീസ് കച്ചവട സംഘത്തിനൊപ്പം വന്ന ഫ്രാൻസിസ്കൻ പാതിരിമാരാണ് നിർമ്മിച്ചത്. വിശുദ്ധ ബർത്തലോമിയോവിനായിരുന്നു ഈ പള്ളി സമർപ്പിച്ചിരുന്നത്. പഴയ കൊച്ചിരാജാവിന്റെ അനുമതിയോടെ പോർച്ചുഗീസുകാർ പണികഴിപ്പിച്ച കോട്ടയുടെ നടുവിലാണ് മരവും മണ്ണും കൊണ്ട് പണികഴിപ്പിച്ച പള്ളി സ്ഥിതി ചെയ്യുന്നത്. 1516-ൽ ഈ പള്ളി പുനർനിർമിക്കുകയും പോർച്ചുഗലിൽ രക്ഷാധികാരിയായ സാന്റോ അന്റോണിയോയ്ക്ക് സമർപ്പിക്കുകയും ചെയ്തു. പിന്നീട് ഇത് സാന്റോ അന്റോണിയോ ചർച്ച് എന്ന് അറിയപ്പെട്ടു.
പോർച്ചുഗീസ് പര്യവേഷകനും നാവികനുമായിരുന്ന വാസ്കോ ഡ ഗാമയുടെ ഭൗതികാവശിഷ്ടം ഈ പള്ളിയിലായിരുന്നു അടക്കം ചെയ്തത്. 14 വർഷത്തിനു ശേഷം അത് ലിസ്ബണിലേക്ക് കൊണ്ടുപോയെങ്കിലും, പള്ളിയുടെ അകത്ത് ഇപ്പോഴും വാസ്കോ ഡ ഗാമയുടെ ശവകുടീരം കാണാം.
1662-ൽ ഡച്ചുകാർ കൊച്ചിയിലെത്തുകയും ഇത് നവീകരിക്കുകയും ചെയ്തു. പതിനേഴാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ ഡച്ചുകാരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങൾ പിടിച്ചെടുത്തുവെങ്കിലും ഈ പള്ളി കൈവശം വയ്ക്കാൻ ബ്രിട്ടീഷുകാർ ഡച്ചുകാർക്ക് അനുമതി നൽകുകയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ഡച്ചുകാർ പള്ളി ആംഗ്ലിക്കൻ സഭയ്ക്ക് കൈമാറി. ഇന്ന് ഈ ദേവാലയം സർക്കാരിൻ്റെ കീഴിലുള്ള കൊച്ചിയിലെ ഏറ്റവും ശ്രദ്ധേയമായ സ്മാരകങ്ങളിലൊന്നാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kochi/
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യൻ പള്ളി
Next Article
advertisement
മൂവാറ്റുപുഴയില്‍ ബിഷപ്പിന്റെ കാറിനുനേരെ ആക്രമണം; ഹെഡ് ലൈറ്റ് അടിച്ചുതകര്‍ത്തു
മൂവാറ്റുപുഴയില്‍ ബിഷപ്പിന്റെ കാറിനുനേരെ ആക്രമണം; ഹെഡ് ലൈറ്റ് അടിച്ചുതകര്‍ത്തു
  • മൂവാറ്റുപുഴയില്‍ ബിഷപ്പിന്റെ കാറിന് നേരെ ലോറി ഡ്രൈവറുടെ ആക്രമണം.

  • കാറിന്റെ ഹെഡ് ലൈറ്റും പുറകിലെ ലൈറ്റും ലോറി ഡ്രൈവര്‍ അടിച്ചുതകര്‍ത്തു.

  • പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ലോറി ഡ്രൈവര്‍ സ്ഥലംവിട്ടു.

View All
advertisement