advertisement

കിളികൊല്ലൂർ കസ്റ്റഡി മർദനം; നീതി തേടി സൈനികനായ വിഷ്ണുവും കുടുംബവും ഹൈക്കോടതിയിൽ

Last Updated:

വിഷ്ണുവിന്റെയും സഹോദരൻ വിഘ്‌നേഷിന്റെയും പരാതി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

കൊല്ലം: കിളികൊല്ലൂർ പൊലീസ് മർദന കേസിൽ നീതി തേടി സൈനികനായ വിഷ്ണുവും കുടുംബവും ഹൈക്കോടതിയിൽ. വിഷ്ണുവിന്റെയും സഹോദരൻ വിഘ്‌നേഷിന്റെയും പരാതി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കോടതി തിങ്കളാഴ്ച ഹർജി പരിഗണിക്കും.
വിഷ്ണുവിനെയും വിഘ്‌നേഷിനെയും ക്രൂരമായ ലോക്കപ്പ് മർദ്ദനത്തിന് ഇരയാക്കുകയും കേസ് എടുക്കുകയും ചെയ്ത സാഹചര്യത്തിൽ എഫ്ഐആർ റദാക്കുക, കേസിൽ കുറ്റക്കാർക്ക് എതിരെ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അനേഷണം പൂർത്തിയാക്കുക എന്നീ ആവശ്യങ്ങളാണ് സൈനികനും കുടുംബവും ഉന്നയിച്ചിരിക്കുന്നത്.
സൈനിക കൂട്ടായ്മയായ അനന്തപുരി സോൾജിയേഴ്‌സിന്റെ ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് അനിൽപ്രസാദ് ഹൈക്കോടതിയിൽ ഇരുവർക്കും വേണ്ടി ഹാജരാകും.എംഡിഎഎ കേസിലുള്ളയാളെ ജാമ്യത്തിലിറക്കാൻ വിളിച്ചുവരുത്തിയ ശേഷമാണ് പേരൂര്‍ സ്വദേശികളായ വിഘ്നേഷിനെയും വിഷ്ണുവിനെയും പൊലീസുകാര്‍ ക്രൂരമായി മര്‍‍ദ്ദിച്ചത്.
advertisement
ലഹരി കടത്ത് കേസിൽ പ്രതികളെ കാണാനായി എത്തിയ രണ്ട് യുവാക്കൾ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി എഎസ്ഐ ആക്രമിക്കുന്നു എന്ന തരത്തിൽ വാർത്ത പുറത്തു വിടുകയും പിന്നാലെ കേസെടുക്കുകയും ആയിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കിളികൊല്ലൂർ കസ്റ്റഡി മർദനം; നീതി തേടി സൈനികനായ വിഷ്ണുവും കുടുംബവും ഹൈക്കോടതിയിൽ
Next Article
advertisement
പശ്ചിമേഷ്യൻ സംഘർ‌ഷം: ദുബായിലെ പള്ളികളിൽ പൊതുപ്രാർത്ഥനാ ചടങ്ങുകൾക്ക് നിയന്ത്രണം; ഹിന്ദുക്ഷേത്രം അടച്ചു
പശ്ചിമേഷ്യൻ സംഘർ‌ഷം: ദുബായിലെ പള്ളികളിൽ പൊതുപ്രാർത്ഥനാ ചടങ്ങുകൾക്ക് നിയന്ത്രണം; ഹിന്ദുക്ഷേത്രം അടച്ചു
  • പശ്ചിമേഷ്യൻ സംഘർഷം കാരണം ദുബായിലെ പള്ളികളിൽ പൊതുപ്രാർത്ഥനാ ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

  • ജബൽ അലിയിലെ ഹിന്ദു ക്ഷേത്രം അടച്ചിട്ടു; വിശ്വാസികൾ ഓൺലൈൻ വഴി പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് നിർദേശം

  • സുരക്ഷാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രധാന ശുശ്രൂഷകളും ഒത്തുചേരലുകളും ഒഴിവാക്കി

View All
advertisement