ക്രിസ്മസ് വിപണിക്ക് കോഴിക്കോട് തുടക്കം; പച്ചക്കറിക്കും പലചരക്കിനും 50% വരെ വിലക്കുറവ്

Last Updated:

അരി, വെളിച്ചെണ്ണ, പരിപ്പ് വർഗ്ഗങ്ങൾ തുടങ്ങി 13 ഇനം സാധനങ്ങൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. റേഷൻ കാർഡ് ഉപയോഗിച്ച് ജനുവരി 1 വരെ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.

News18
News18
കോഴിക്കോട് കൺസ്യൂമർ ഫെഡ് ക്രിസ്മസ്, പുതുവത്സര വിപണികൾ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം രാവിലെ 9ന് മുതലക്കുളം ത്രിവേണി സൂപ്പർമാർക്കറ്റ് അങ്കണത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. കോർപറേഷൻ കൗൺസിലർ സാറ ജാഫർ അധ്യക്ഷത വഹിച്ചു. കൺസ്യൂമർഫെഡ് മുൻ ചെയർമാൻ എം. മെഹബൂബ് ആദ്യ വിൽപന നിർവഹിക്കുകയും ചെയ്തു. ജനുവരി 1 വരെ കോഴിക്കോട് ജില്ലയിലെ 14 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലും വിപണികളുണ്ടാവും.
ജയ, കുറുവ, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 ഇനം നിത്യോപയോഗ സാധനങ്ങൾ പൊതുവിപണിയേക്കാൾ 30 മുതൽ 50 ശതമാനം വരെ സബ്‌സിഡിയോടെ ലഭ്യമാകും. മറ്റു ഉൽപന്നങ്ങൾക്കും 10 മുതൽ 40 ശതമാനം വരെ വിലക്കുറവുണ്ട്. ബ്രാൻഡഡ് ഉൽപന്നങ്ങളും ത്രിവേണി സൂപ്പർമാർക്കറ്റിൽ ഓഫറിൽ ലഭ്യമാകും.
കൺസ്യൂമർഫെഡ് നേരിട്ട് വിപണിയിലിറക്കുന്ന തേയില, ആട്ട, മൈദ, റവ, അരിപ്പൊടി, മസാലപ്പൊടി എന്നിവയും ക്രിസ്മ‌സ്, പുതുവത്സര കേക്കുകളും വിലക്കുറവിൽ ലഭിക്കും. ഒരു ദിവസം 50 പേർക്കാണു നിത്യോപയോഗ സാധനങ്ങൾ നൽകുക. തിരക്കൊഴിവാക്കാൻ കൂപ്പൺ നൽകും. റേഷൻ കാർഡ് മുഖേന സാധനങ്ങളെല്ലാം വിതരണം ചെയ്യും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
ക്രിസ്മസ് വിപണിക്ക് കോഴിക്കോട് തുടക്കം; പച്ചക്കറിക്കും പലചരക്കിനും 50% വരെ വിലക്കുറവ്
Next Article
advertisement
‘ശബരിമല പ്രത്യേക അന്വേഷണ സംഘത്തിനുമേല്‍ രണ്ട് ഐപിഎസുകാർ സമ്മര്‍ദം ചെലുത്തുന്നു’; ആരോപണവുമായി വി ഡി സതീശൻ
‘ശബരിമല പ്രത്യേക അന്വേഷണ സംഘത്തിനുമേല്‍ രണ്ട് ഐപിഎസുകാർ സമ്മര്‍ദം ചെലുത്തുന്നു’; ആരോപണവുമായി വി ഡി സതീശൻ
  • ശബരിമല സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കാൻ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തുന്നു: വി ഡി സതീശൻ

  • നീക്കം പിന്‍വലിക്കില്ലെങ്കില്‍ ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് സതീശന്‍

  • ഹൈക്കോടതി ഇടപെടലില്ലായിരുന്നെങ്കില്‍ അന്വേഷണം വൈകുമായിരുന്നു, സിബിഐ അന്വേഷണം ആവശ്യമാണ്: പ്രതിപക്ഷം

View All
advertisement