പാൽ ഉൽപ്പാദനത്തിൽ പഞ്ചാബിനൊപ്പമെത്താൻ കേരളം ശ്രമിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി
Last Updated:
പാല് ഉൽപ്പാദനത്തിൽ കേരളത്തിലെ മൂന്ന് മേഖല പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ ലാഭം ലഭിച്ചത് മലബാർ മേഖലയിൽ നിന്നാണ്.
പാൽ ഉൽപ്പാദനക്ഷമതയിൽ രാജ്യത്ത് പഞ്ചാബിനൊപ്പമെത്താനാണ് കേരളം ശ്രമിക്കുന്നതെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മേപ്പയ്യൂർ ടി കെ കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച ജില്ലാ ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ക്ഷീരകർഷകർക്കായി സംസ്ഥാന സർക്കാർ നിരവധി ക്ഷേമപ്രവർത്തനങ്ങളാണ് നടത്തുന്നത്. ഡിജിറ്റൽ വത്കരണത്തിൻ്റെ ഭാഗമായി വെറ്ററിനറി രംഗത്ത് ഇ-സംവിധാനത്തിന് രൂപം നൽകും.
ബാങ്ക് വായ്‌പയിൽ പത്ത് പശുക്കളെ വരെ വാങ്ങുന്ന ക്ഷീര കർഷകരുടെ പലിശ വിഹിതം സർക്കാർ അടക്കുന്ന പദ്ധതി നടപ്പാക്കും. ഈയിനത്തിൽ ഒരു കർഷകൻ്റെ മൂന്നു ലക്ഷം രൂപ വരെയുള്ള പലിശ സർക്കാർ അടക്കും. ലക്ഷക്കണക്കിന് ക്ഷീര കർഷക പെൻഷൻ, ക്ഷീര കർഷകരുടെ മക്കൾക്ക് സ്‌കോളർഷിപ്പ്, ഇൻഷുറൻസ് പരിരക്ഷ തുടങ്ങി നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കി. മിൽമയിലെ തസ്‌തികകളിൽ ക്ഷീര കർഷകരുടെ മക്കളെ പരിഗണിക്കാൻ ഉത്തരവിടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പാല് ഉൽപ്പാദനത്തിൽ കേരളത്തിലെ മൂന്ന് മേഖല പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ ലാഭം ലഭിച്ചത് മലബാർ മേഖലയിൽ നിന്നാണെന്നും ആ ലാഭത്തിന് 85 ശതമാനം ക്ഷീര സംഘങ്ങൾക്ക് ആനുകൂല്യം ലഭിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
advertisement
ചടങ്ങിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ടി രാജന് അധ്യക്ഷനായി. ക്ഷീര വികസന വകുപ്പ് ശാലിനി ഗോപിനാഥ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. പി ഗവാസ്, മേലാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രന്നസ, കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ചെയര്‍മാന്‍ കെ എസ് മണി, പ്രസിഡൻ്റ് പി ശ്രീനിവാസൻ, കൊഴുക്കല്ലൂർ ക്ഷീര സംഘം പ്രസിഡൻ്റ് കെ. അനിത, ക്ഷീരവികസന വകുപ്പ് അധികൃതർ ആർ രശ്മി, ക്ഷീര കർഷക പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ജില്ലാതലത്തിൽ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
September 30, 2025 5:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
പാൽ ഉൽപ്പാദനത്തിൽ പഞ്ചാബിനൊപ്പമെത്താൻ കേരളം ശ്രമിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി