വീടുകളിലെ ബയോമെഡിക്കൽ മാലിന്യം ശേഖരിക്കാൻ കൊയിലാണ്ടി നഗരസഭയുടെ പുതിയ പദ്ധതി

Last Updated:

കുറഞ്ഞ യൂസർ ഫീ ഈടാക്കി വീടുകളിൽ നിന്ന് ബയോമെഡിക്കൽ മാലിന്യം ശേഖരിച്ച് സംസ്കരിക്കും. ആവശ്യക്കാർ ആപ്പിൽ രജിസ്റ്റർ ചെയ്‌ത് തീയതി അറിയിച്ചാൽ ഏജൻസി മാലിന്യം കൊണ്ടുപോകും.

കൊയിലാണ്ടി കാർഷിക സംഗമം 
കൊയിലാണ്ടി കാർഷിക സംഗമം 
വീടുകളിലെ ബയോമെഡിക്കൽ മാലിന്യങ്ങൾ കത്തിക്കുന്നതും കുഴിച്ചുമൂടുന്നതും പൊതുസ്ഥലങ്ങളിൽ തള്ളുന്നതും ഒഴിവാക്കാൻ പുതിയ പദ്ധതിയുമായി കൊയിലാണ്ടി നഗരസഭ. സാനിറ്ററി മാലിന്യങ്ങൾ ശേഖരിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ 'ആക്രി' എന്ന ഏജൻസിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. കുറഞ്ഞ യൂസർ ഫീ ഈടാക്കി വീടുകളിൽ നിന്ന് ബയോമെഡിക്കൽ മാലിന്യം ശേഖരിച്ച് സംസ്കരിക്കും. ആവശ്യക്കാർ ആപ്പിൽ രജിസ്റ്റർ ചെയ്‌ത് തീയതി അറിയിച്ചാൽ ഏജൻസി മാലിന്യം കൊണ്ടുപോകും. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും 'ആക്രി' ആപ്പ് ഡൗൺലോഡ് ചെയ്യാം.
മാലിന്യം സൂക്ഷിക്കാൻ ഓരോ വീടിനും അണുമുക്തമാക്കിയ സഞ്ചി നൽകും. ഉപയോഗിച്ച ഡയപറുകൾ, സാനിറ്ററി പാടുകൾ, മെഡിസിൻ സ്ട്രിപ്പുകൾ, ഡ്രസ്സിങ് കോട്ടൺ, സിറിഞ്ചുകൾ, കാലഹരണപ്പെട്ട മരുന്നുകൾ, മറ്റ് ക്ലിനിക്കൽ ലബോറട്ടറി മാലിന്യങ്ങൾ എന്നിവ ശേഖരിക്കും. ടോൾ ഫ്രീ നമ്പറിൽ 08031405048 (വാട്‌സ്ആപ്പ് നമ്പർ 7591911110) ബന്ധപ്പെട്ടാലും വീടുകളിലെത്തി മാലിന്യം ശേഖരിക്കും. തുടർന്ന് ശാസ്ത്രീയമായി സംസ്കരിക്കാൻ നിലവിൽ വന്ന ശുചിത്വമിഷൻ്റെ അംഗീകാരമുള്ള ആക്രി ഏജൻസി മുഖേന കെ.ഐ. എ.എൽ.ലിന് കൈമാറുന്നതാണ് പദ്ധതി.
വീടുകളിൽ നിന്നുള്ള ബയോമെഡിക്കൽ മാലിന്യത്തിന് കിലോക്ക് 45 രൂപയും അഞ്ച് ശതമാനം ജിഎസ്ടിയും ഫീസായി നൽകണം. എട്ട് രൂപ വിലവരുന്ന നോൺ ക്ലോറിനേറ്റഡ് ബാഗ് ഏജൻസി വിതരണം ചെയ്യും. ഈ ബാഗിലാണ് സാനിറ്ററി മാലിന്യങ്ങൾ കൈമാറേണ്ടത്. ആഴ്ചയിലൊരിക്കൽ വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുമെന്ന് നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കേപ്പാട്ട് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
വീടുകളിലെ ബയോമെഡിക്കൽ മാലിന്യം ശേഖരിക്കാൻ കൊയിലാണ്ടി നഗരസഭയുടെ പുതിയ പദ്ധതി
Next Article
advertisement
ബാലരാമപുരത്തെ രണ്ട് വയസുകാരിയെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ട കേസിൽ ശ്രീതു അറസ്റ്റിൽ
ബാലരാമപുരത്തെ രണ്ട് വയസുകാരിയെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ട കേസിൽ ശ്രീതു അറസ്റ്റിൽ
  • കേസിൽ നിർണായക വഴിത്തിരിവ്, കുട്ടിയുടെ പിതാവിൻ്റെ ഡിഎൻഎയുമായി സാമ്യമില്ലെന്ന് കണ്ടെത്തി.

  • കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തു, ഹരികുമാറും പ്രതി.

  • ശ്രീതുവും സഹോദരൻ ഹരികുമാറും തമ്മിലുള്ള വഴിവിട്ട ബന്ധം വാട്ട്‌സ്ആപ്പ് ചാറ്റുകളിൽ നിന്ന് തെളിഞ്ഞു.

View All
advertisement