advertisement

രമ്യാ ഹരിദാസിനെതിരെ മോശം പരാമർശവുമായി LDF കൺവീനർ എ വിജയരാഘവൻ

Last Updated:

പൊന്നാനിയിലെ എല്‍.ഡി.എഫ് കണ്‍വന്‍ഷനിലായിരുന്നു വിവാദ പരാമർശം നടത്തിയത്

പൊന്നാനി: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരെ മോശം പരാമര്‍ശവുമായി ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍. ആലത്തൂരിലെ സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിരുന്നെന്നും ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് താന്‍ പറയുന്നില്ലെന്നുമായിരുന്നു പരാമര്‍ശം. പൊന്നാനിയിലെ എല്‍.ഡി.എഫ് കണ്‍വന്‍ഷനിലായിരുന്നു വിജയരാഘവന്‍ പരാമര്‍ശം നടത്തിയത്.
അതേസമയം, രമ്യാ ഹരിദാസിനെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പ്രതികരിച്ചു. പരാമർശം രാഷ്ട്രീയ കൂടിക്കാഴ്ചയെ കുറിച്ചായിരുന്നു. കോൺഗ്രസ് നേതാക്കൾ ലീഗ് നേതാക്കളെ കാണുന്നതിനെക്കുറിച്ചാണ് പറഞ്ഞതെന്നും മറ്റൊരു ഉദ്ദേശവും പ്രസംഗത്തിൽ ഇല്ലായിരുന്നുവെന്നും വിജയരാഘവൻ ന്യൂസ് 18 നോട് പറഞ്ഞു.
വിജയരാഘവന്റെ പരാമർശത്തിനെതിരെ മഹിളാ കോൺഗ്രസ് രംഗത്തെത്തി. മോശം പരാമർശം നടത്തിയ വിജയരാഘവനെതിരെ കേസെടുക്കണമെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് ആവശ്യപ്പെട്ടു. രമ്യാ ഹരിദാസിനെതിരെ നേരത്തെ എഴുത്തുകാരിയും കോളജ് അധ്യാപികയുമായ ദീപ നിശാന്ത് നടത്തിയ വിമർശനവും വിവാദമായിരുന്നു. ഇതിന് പിന്നാലെ ഒട്ടേറെ പേർ രമ്യക്ക് പിന്തുണയുമായെത്തുകയും ചെയ്തു. വിവാദങ്ങളിൽ  നിന്ന് ദീപ നിശാന്ത് പിന്മാറുകയും ചെയ്തിരുന്നു.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രമ്യാ ഹരിദാസിനെതിരെ മോശം പരാമർശവുമായി LDF കൺവീനർ എ വിജയരാഘവൻ
Next Article
advertisement
മകനുമായി ബന്ധമുണ്ടായിരുന്ന വിവാഹിതയായ യുവതിയെ വിളിച്ചു വരുത്തി തീകൊളുത്തി കൊന്ന അമ്മയ്ക്കും മകനും ജീവപര്യന്തം
മകനുമായി ബന്ധമുണ്ടായിരുന്ന വിവാഹിതയായ യുവതിയെ വിളിച്ചു വരുത്തി തീകൊളുത്തി കൊന്ന അമ്മയ്ക്കും മകനും ജീവപര്യന്തം
  • യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ അമ്മക്കും മകനും ജീവപര്യന്തം ശിക്ഷ

  • മരിച്ച സിന്ധുവിന്റെ മൂന്ന് പെൺമക്കൾക്ക് പ്രതികൾ നൽകേണ്ട പിഴ തുക ജഡ്ജി ഷാജഹാൻ ഉത്തരവിട്ടു

  • സിന്ധുവിന്റെ 11 വയസ്സുള്ള മകളുടെ മുന്നിൽ വെച്ചാണ് ഈ ക്രൂരകൃത്യം നടന്നതെന്ന് തെളിവ് നൽകി

View All
advertisement