Local Body Election 2020 | ആലപ്പുഴയിൽ വി.എസ് അച്യുതാനന്ദന്റെ മുൻ പഴ്‌സണൽ സ്റ്റാഫംഗം സി.പി.എം സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്നു
. മുഹമ്മ പഞ്ചായത്തിലെ 12-ാം വാർഡിലാണ് ലതീഷ് പത്രിക നൽകിയത്.

ലതീഷ് ചന്ദ്രൻ
- News18 Malayalam
- Last Updated: November 17, 2020, 8:04 AM IST
ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായി വി.എസ്. അച്യുതാനന്ദന്റെ മുൻ പഴ്സണൽ സ്റ്റാഫ് അംഗം തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മത്സരിക്കും. വി.എസ് പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹത്തിന്റെ പഴ്‌സണൽ സ്റ്റാഫംഗമായിരുന്ന ലതീഷ് ബി. ചന്ദ്രനാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. മുഹമ്മ പഞ്ചായത്തിലെ 12-ാം വാർഡിലാണ് ലതീഷ് പത്രിക നൽകിയത്.
പഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാലാണ് ഇവിടെ സി.പി.എമ്മിന്റെ ഔദ്യോഗിക സ്ഥാനാർഥി. കണ്ണർകാട്ടെ കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസിൽ പ്രതിയായിരുന്ന ലതീഷിനെയും മറ്റു നാലുപേരെയും കോടതി അടുത്തിടെ വെറുതെവിട്ടിരുന്നു. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വി.എസ് അച്യുതാനന്ദന് സീറ്റു നിഷേധിച്ചപ്പോൾ ഇതിനെതിരേ പ്രകടനംനടത്തി പിണറായി വിജയന്റെ കോലംകത്തിച്ചെന്ന് ആരോപിച്ചാണ് ലതീഷിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. ഇതിനു പിന്നാലെയാണ് കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചത് ജയലാലിന്റെ നേതൃത്വത്തിലുള്ള പാർട്ടി കമ്മിറ്റിയാണ്.
Also Read കാരാട്ട് ഫൈസല്‍ കൊടുവള്ളിയില്‍ വീണ്ടും ഇടതു സ്ഥാനാര്‍ഥി; അറിയില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി
പഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാലാണ് ഇവിടെ സി.പി.എമ്മിന്റെ ഔദ്യോഗിക സ്ഥാനാർഥി. കണ്ണർകാട്ടെ കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസിൽ പ്രതിയായിരുന്ന ലതീഷിനെയും മറ്റു നാലുപേരെയും കോടതി അടുത്തിടെ വെറുതെവിട്ടിരുന്നു.
Also Read കാരാട്ട് ഫൈസല്‍ കൊടുവള്ളിയില്‍ വീണ്ടും ഇടതു സ്ഥാനാര്‍ഥി; അറിയില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി