ആദ്യം കലാഭവൻ മണി, ഇപ്പോൾ രാമകൃഷ്ണൻ; ജാതി വിവേചനം സഹിക്കാനാവുന്നില്ലെന്ന് സഹോദരിയുടെ മകൻ

Last Updated:

"മണി മാമനും ഇത് പോലെയാണ് വിട പറഞ്ഞ് പോയത്. കണ്ണൻ മാമനെ തിരികെ വേണം." സഹോദരീപുത്രന്റെ പ്രതികരണം

തൃശ്ശൂർ: മുൻപ് കലാഭവൻ മണിക്ക് എതിരെയും, ഇപ്പോൾ അദ്ദേഹത്തിന്റെ അനുജൻ രാമകൃഷ്ണന് നേരേയും നടക്കുന്ന ജാതിവിവേചനം സഹിയ്ക്കാനാവുന്നില്ലെന്ന് സഹോദരിയുടെ മകൻ. കലാഭവൻ മണിയുടെയും ആർ.എൽ.വി. രാമകൃഷ്ണൻ്റെയും സഹോദരിയുടെ മകനായ കലാഭവൻ രഞ്ജിത്തിൻ്റെയാണ് പ്രതികരണം.
"മണി മാമനും ഇത് പോലെയാണ് വിട പറഞ്ഞ് പോയത്. ജാതീയമായ ഏത് അവസ്ഥയായാലും ഇനി ഞങ്ങൾക്ക് സഹിയ്ക്കാൻ പറ്റില്ല. കണ്ണൻ മാമനെ തിരികെ വേണം," രഞ്ജിത് പറഞ്ഞു. ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ തുടരുന്ന രാമകൃഷ്ണൻ്റെ ഇന്റെൻസീവ് കെയർ യൂണിറ്റിന് പുറത്ത് കാത്ത് നിൽക്കുകയാണ് കലാഭവൻ രഞ്ജിത്. സംഗീത നാടക അക്കാദമിയിൽ രാമകൃഷ്ണന് നൃത്താവതരണം നിഷേധിച്ച സംഭവത്തെ നിയമപരമായി നേരിടുമെന്നും രഞ്ജിത് ന്യൂസ് 18 നോട്  പറഞ്ഞു.
advertisement
അക്കാദമി സെക്രട്ടറി കെ. രാധാകൃഷ്ണൻ നായരാണ് നൃത്ത അവതരണത്തിന് എതിര് നിൽക്കുന്നതെന്നും അല്ലാതെ കെ.പി.എ.സി. ലളിത അല്ലെന്നും രാമകൃഷ്ണൻ പറഞ്ഞിരുന്നുവെന്ന് രഞ്ജിത് പറഞ്ഞു. ഓൺലൈൻ നൃത്താവതരണത്തിന് രാമകൃഷ്ണൻ അപേക്ഷ നൽകുന്നതിനെ അനുകൂലിച്ചിരുന്ന ആളാണ് കെ.പി.എ.സി. ലളിത. സെക്രട്ടറിയുടെ നിർബന്ധത്തിന് വഴങ്ങിയാവും ലളിത രാമകൃഷ്ണനെ തള്ളിപ്പറഞ്ഞ് പത്രക്കുറിപ്പ് ഇറക്കിയതെന്നും രഞ്ജിത് പറയുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആദ്യം കലാഭവൻ മണി, ഇപ്പോൾ രാമകൃഷ്ണൻ; ജാതി വിവേചനം സഹിക്കാനാവുന്നില്ലെന്ന് സഹോദരിയുടെ മകൻ
Next Article
advertisement
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
ഗ്രോക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ; തെറ്റ് സമ്മതിച്ച് എക്സ്; 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു
  • ഗ്രോക്ക് എഐ വഴി അശ്ലീല ചിത്രങ്ങൾ പ്രചരിച്ചതിനെ തുടർന്ന് എക്സ് 600-ലധികം അക്കൗണ്ടുകൾ നീക്കം ചെയ്തു

  • ഇന്ത്യൻ നിയമങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽകി എക്സ് 3,500 ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്തതായി സർക്കാർ അറിയിച്ചു

  • ഐടി മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് എക്സ് ഉറപ്പു നൽകി

View All
advertisement