മദ്യവും പണവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനാണ് എം.എൽ.എ എത്തിയതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. എം.എല്‍.എയെ തടഞ്ഞതിന് പിന്നാലെ സ്ഥലത്ത് എല്‍.ഡി.എഫ്– യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷമുണ്ടായി.
Also Read തെരഞ്ഞെടുപ്പ് തോൽവിയിൽ സോണിയയെയും മൻമോഹനെയും വിമർശിച്ച് പ്രണബ് മുഖർജിയുടെ ആത്മകഥ
പി.വി അൻവറിന്റെ പരാതിയെ തുടര്‍ന്ന് യു.ഡി.എഫ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇയാളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
അതേസമയം തനിക്ക് നേരെ നടന്നത് വധശ്രമമാണെന്നും, പിന്നിൽ പിന്നില്‍ ആര്യാടന്‍റെ ഗുണ്ടകളാണെന്നും പി.വി അന്‍വര്‍ എംഎല്‍എ ആരോപിച്ചു. ശാരീരികമായി ആക്രമിച്ച് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം ഇല്ലാതാക്കാനാണ് ശ്രമം. ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി വരുംവഴിയാണ് തടഞ്ഞതെന്നും എം.എൽ.എ ആരോപിച്ചു.