ചോര വീഴ്ത്തി നടയടപ്പിക്കല്‍ : വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍

Last Updated:
തിരുവനന്തപുരം: ചോര വീഴ്ത്തി നടയടപ്പിക്കുമെന്ന വിവാദ പരാമര്‍ശത്തിന്റെ പേരില്‍ അയ്യപ്പധര്‍മ്മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ നിന്ന് കൊച്ചി പൊലീസാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. എറണാകുളത്തെത്തിക്കുന്ന ഇയാളെ മൂന്ന് മണിക്ക് സെന്‍ട്രല്‍ സ്‌റ്റേഷനിലെത്തിക്കും.
ശബരിമലയില്‍ രക്തം വീഴ്ത്തി നടയടപ്പിക്കാന്‍ പദ്ധതിയുണ്ടായിരുന്നുവെന്ന രാഹുലിന്റെ വെളിപ്പെടുത്തല്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.നേരത്തെ ശബരിമലയില്‍ പ്രതിഷേധം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായിരുന്ന രാഹുല്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ഇതിനിടയിലാണ് വീണ്ടും അറസ്റ്റ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചോര വീഴ്ത്തി നടയടപ്പിക്കല്‍ : വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍
Next Article
advertisement
ഓസ്ട്രലിയയിലെ ബോണ്ടി ബീച്ചിൽ ആൾക്കുട്ടത്തിന് നേരെയുണ്ടായ വെടിവെയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു
ഓസ്ട്രലിയയിലെ ബോണ്ടി ബീച്ചിൽ ആൾക്കുട്ടത്തിന് നേരെയുണ്ടായ വെടിവെയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു
  • സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ വെടിവെയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു.

  • കറുത്ത വസ്ത്രം ധരിച്ച രണ്ട് തോക്കുധാരികൾ ആയിരക്കണക്കിന് ആളുകളെ ലക്ഷ്യമിട്ട് വെടിയുതിർക്കുകയായിരുന്നു.

  • സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

View All
advertisement